തൊട്ടാൽ കൈപൊള്ളും; നിരക്ക് ഉയർത്താൻ മത്സരിച്ച് വിമാനക്കമ്പനികൾ, യുഎഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ നിലവിൽ സീറ്റില്ല, ചില വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകേണ്ടി വരും, കണക്ഷൻ വിമാനത്തിൽ പോകുകയാണെങ്കിലും സമാന അവസ്ഥ തന്നെ....
പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാൻ പ്രവാസികളുടെ കുത്തൊഴുക്കാണ് കാണുവാൻ സാധിക്കുന്നത്. ഇതോടെ വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്താൻ തുടങ്ങിയിരിക്കുകയാണ്. പിന്നാലെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ നെട്ടോട്ടമോടുകയാണ്. നാട്ടിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളിൽ സിറ്റ് കിട്ടാനില്ല. പിന്നെയുള്ള കണക്ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കുമാണ് ഉള്ളത്.
കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടിൽ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ് ഇപ്പോൾ.
അതോടൊപ്പം തന്നെ യുഎഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ നിലവിൽ സീറ്റില്ല. ചില വിദേശ എയർലൈനിൽ പരിമിത സീറ്റ് ലഭ്യമാണെങ്കിലും ആറിരട്ടി തുക നൽകേണ്ടി വരുന്നു. മറ്റു രാജ്യങ്ങൾ വഴി കണക്ഷൻ വിമാനത്തിൽ പോകുകയാണെങ്കിലും ഏതാണ്ട് ഇതേ നിരക്ക് തന്നെ നൽകേണ്ടിവരുന്നതാണ്.
കൂടാതെ യുഎഇയിൽ പെരുന്നാളിന് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്കു പോകാനായി ടിക്കറ്റ് ബുക്ക് ചെയ്ത് പലരുടെയും കൈ പൊള്ളിയ അവസ്ഥയാണ്. അഞ്ചിരട്ടി വരെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ വർധന എന്നത്.
അതേസമയം ഇന്നലെ ടിക്കറ്റിനായി സമീപിച്ചവരോട് 2550 ദിർഹം അതായത് 53126 രൂപ) മുടക്കാനുണ്ടെങ്കിൽ തന്നെ ഒരു വൺവേ ടിക്കറ്റ് ഒപ്പിക്കാമെന്നായിരുന്നു ട്രാവൽ ഏജന്റുമാർ നൽകിയ മറുപടി. പത്തു ദിവസം മുൻപ് 350 ദിർഹത്തിന് അതായത് 7291 രൂപയ്ക്ക് ലഭിച്ചിരുന്നു. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊളംബൊ തുടങ്ങി സ്ഥലങ്ങൾ വഴി കണക്ഷൻ വിമാനത്തിന് 2100 ദിർഹത്തിനു (43751 രൂപ) മുകളിലാണ് ശരാശരി നിരക്ക് എന്നത്. ഇതുമൂലം നാട്ടിലേക്കുള്ള യാത്ര റദ്ദ് ചെയ്ത പ്രവാസികളും ഉണ്ട്.
https://www.facebook.com/Malayalivartha


























