പെരുന്നാൾ അവധി കഴിയുമ്പോൾ എല്ലാം മാറും; പെരുന്നാൾ അവധിക്ക് ശേഷം താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധ ശക്തമാക്കി കുവെെറ്റ്, രാജ്യത്ത് വീണ്ടും പൊതുമാപ്പ് നൽകാൻ ആലോചിക്കുന്നെന്ന് സൂചന നൽകി ആഭ്യന്തര മന്ത്രാലയം...

പെരുന്നാൾ അവധിക്ക് ശേഷം ചില മാറ്റങ്ങൾ കൊടുവരാൻ കുവൈറ്റ്. ഇതിനോടകം തന്നെ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധ ശക്തമാക്കി കുവെെറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രാജ്യത്ത് വീണ്ടും പൊതുമാപ്പ് നൽകാൻ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി തവണ രാജ്യത്ത് പൊതുമാപ്പ് നൽകിയിട്ടും ഇപ്പോഴും തിരിച്ച് പോകാൻ സാധിക്കാത്ത പലരും ഇപ്പോഴും ഉണ്ട്. അവർക്ക് രേഖകൾ ശരിയാക്കി പോകൻ അവസരം നൽകുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. പുതിയ പൊതുമാപ്പ് വരുന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട് എന്ന് ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനോടകം തന്നെ ഒന്നര ലക്ഷത്തോളം പേർ താമസരേഖയില്ലാതെ കുവെെറ്റിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കുവെെറ്റ് സ്വന്തം ചെലവിൽ തിരിച്ചയക്കാൻ തയ്യാറായിട്ടും പലരും രാജ്യത്ത് തന്നെ താമസിക്കുകയാണ് ഇപ്പോൾ. നിരവധി അവസരങ്ങൾ നൽകിയിട്ടും രാജ്യത്ത് തുടരുന്ന ഇവരെ പിടിക്കൂടാൻ വേണ്ടിയാണ് പുതിയ നിയമം അധികൃതർ കൊണ്ടുവരുന്നത്.
അതേസമയം കഴിഞ്ഞദിവസം ഫർവാനിയ, കാപിറ്റൽ ഗവർണറേറ്റുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ 16 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവിടെ കൂടാതെ നിരവധി സ്ഥലങ്ങളിൽ പരിശോധ നടന്നുവരുകയാണ്. മാൻപവർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവർ ചേർന്നാണ് നിലവിൽ പരിശോധന നടത്തുന്നത്. ഇതിന് വേണ്ടി ഒരു സംയുക്ത സമിതിയാണ് പരിശോധ നടത്തിക്കൊണ്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ അനധികൃതമായി താമസിത്തിന് പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പട്ട വകുപ്പിന് കെെമാറിയിരിക്കുകയാണ്. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുവെെറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. മലയാളികൾ ഉൾപ്പടെ നിരവധി പേർ ഇത് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയിരുന്നു.
https://www.facebook.com/Malayalivartha

























