വേദനയായി മലയാളി നേഴ്സ്; യുഎഇയിൽ വാഹനാപകടത്തില്‍ മരിച്ച അല്‍ ഹംറ റാക് മെഡിക്കല്‍ സെന്ററിലെ നഴ്സും എറണാകുളം സ്വദേശി ടിന്റു പോളിന്റെ മൃതദേഹം നാട്ടിലെത്തിലെത്തിക്കും, ഗുരുതരാവസ്ഥയിൽ തുടരുന്ന കുടുംബത്തിനായി പ്രാർത്ഥനയോടെ പ്രവാസികൾ

കഴിഞ്ഞ ദിവസം യുഎഇയിൽവച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച അല്‍ ഹംറ റാക് മെഡിക്കല്‍ സെന്ററിലെ നഴ്സും എറണാകുളം കൂവപ്പടി എടശ്ശേരി വീട്ടില്‍ ഔസേഫ് പൗലോസ്-ആന്‍സി പൗലോസ് ദമ്പതികളുടെ മകളുമായ ടിന്റു പോളിന്റെ (36) മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി റിപ്പോർട്ട്. മെയ് 3ന് ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടപ്പം യാത്ര ചെയ്യവേ ജബൽ ജെയ്സ് മലനിരകൾക്ക് സമീപം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരു വാഹനവുമായി ഇടിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ അപകടം ഉണ്ടായത്.
അതേസമയം ടിന്റു പോളും ഭർത്താവ് കൃപ ശങ്കർ, ഇവരുടെ മക്കളായ കൃതിൻ ശങ്കർ(10), ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിന്റെ ഭർത്താവിനേയും മക്കളേയും റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. റാസൽഖൈമയിലെ അൽ ഹംറ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ടിന്റു പോൾ.
അതോടൊപ്പം താനെ ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും ഗുരുതരമായ പരുക്കുകളുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. പരുക്കേറ്റവരെ റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഗുരുതരമായി പരുക്കേറ്റ ഒരാളെ സഖർ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾക്കായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായും റാസൽഖൈമ പൊലീസ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























