ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലെത്തിയത് 26,445 ഇന്ത്യക്കാർ; നിലവിൽ മദീനയിലെ പ്രവാചക നഗരിയിലുള്ളത് ഇതിൽ 23,919 പേർ!

നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ഹജ്ജ് കർമത്തിനായി ഇതിനകം സൗദി അറേബ്യയിലെത്തിയത് 26,445 ഇന്ത്യക്കാർ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരുടെ കണക്കാണിത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിൽ 23,919 പേർ നിലവിൽ മദീനയിലെ പ്രവാചക നഗരിയിലാണ് ഉള്ളത്. കൂടാതെ മക്കയിലെത്തിയത് 2526 തീർഥാടകരാണ്.
അതേസമയം വിദേശത്തുനിന്ന് ആദ്യം മദീനയിലെത്തുന്ന തീർഥാടകർ എട്ടുദിവസം തങ്ങി പ്രാർഥനകൾ നിർവഹിച്ച് പിന്നീട് മക്കയിലേക്ക് പോകാറാണ് പതിവ് രീതി. ഇവർ ഹജ്ജ് നിർവഹിച്ച് മക്കയിൽനിന്ന് ജിദ്ദ വിമാനത്താവളം വഴിയാണ് നാടുകളിലേക്ക് തിരികെപോകുന്നത്. എന്നാൽ, ആദ്യം മക്കയിൽ വന്നിറങ്ങുന്ന തീർഥാടകരാണെങ്കിൽ തന്നെ ഹജ്ജിനുമുമ്പ് മക്കയിൽ ഉംറയും മറ്റ് കർമങ്ങളും നിർവഹിച്ച് മദീനയിൽ പോകുന്നതാണ്. മദീനയിൽ നൗദ സന്ദർശനവും മറ്റ് ആരാധനകളും പൂർത്തിയാക്കി ഹജ്ജ് കർമത്തിനു തൊട്ടുമുമ്പ് മക്കയിൽ തിരിച്ചെത്തുകയും ചെയ്യുന്നതായിരിക്കും.
അതോടൊപ്പം തന്നെ ഹജ്ജ് കർമത്തിന് തൊട്ടുമുമ്പാണ് മക്കയിലെത്തുന്നതെങ്കിൽ ഹജ്ജ് നിർവഹിച്ചശേഷമായിരിക്കും മദീനയിലേക്ക് പുറപ്പെടുക. ഇതേതുടർന്ന് എട്ടുദിവസം അവിടെ തങ്ങുന്നതാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിവഴി മദീനയിൽനിന്ന് മക്കയിലെത്തിയവർ ആദ്യ ഉംറ നിർവഹിച്ചുകഴിഞ്ഞിരുന്നു. അടുത്ത ദിവസങ്ങളിലായി ഇവർ ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























