"ഞങ്ങൾക്കാരുമില്ല!!! എന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ?" മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രവാസിയെ കാണാൻ കഴിയാതെ ഒരു കുടുംബം! സദസ്യരെ സാക്ഷിനിർത്തി എം.എ യൂസഫലി ആ വാക്ക് പറഞ്ഞു! "എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം..." സൗദിയിൽ നിന്നും മൂന്ന് ദിവസത്തിൽ അച്ഛന്റെ മൃതദേഹം എത്തുമെന്ന വാക്കിൽ കണ്ണുകൾ നിറഞ്ഞ് മകൻ എബിൻ!

പ്രവാസികൾക്ക് എന്ത് സംഭവിച്ചാലും ആശ്രയിക്കാൻ പറ്റുന്നൊരിടമാണ് എം.എ യുസഫലി എന്നത് പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ!! അത്തരത്തിൽ ഏവരുടെയും കണ്ണുനിറയ്ക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സൗദിയിൽ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എം.എ.യൂസഫലിയുടെ അതിവേഗ ഇടപെടൽ. നിയമസഭാ മന്ദിരത്തിൽ ലോകകേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലിയോടാണ് തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ എബിൻ അച്ഛൻ ബാബുവിന്റെ അപകട വിവരം അറിയിച്ചത്.
‘‘സർ, എന്റെ അച്ഛൻ സൗദിയിലെ ഖമിസ് മുശൈത്തിൽ ജോലി െചയ്യുന്നതിനിടയിൽ കഴിഞ്ഞയാഴ്ച കെട്ടിടത്തിൽ നിന്നു വീണു മരിച്ചു . ജോലി ചെയ്തിരുന്ന സ്പോൺസറുടെ കീഴിൽ നിന്നു രണ്ടു വർഷം മുൻപ് അദ്ദേഹത്തെ ഒഴിവാക്കിയതാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി വഴി മാത്രമേ കഴിയൂ എന്നറിഞ്ഞ് നോർക്ക റൂട്സ് മുഖേന അപേക്ഷ നൽകിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ?’’– ഇതായിരുന്നു എബിൻ ചോദിച്ചത്. പിന്നാലെ വേദിയിൽ മൈക്കിനു മുന്നിൽ നിന്നു തന്നെ യൂസഫലി പിഎയെ വിളിച്ചു. വിവരങ്ങൾ ശേഖരിച്ച് ഉടൻ സൗദിയിൽ ബന്ധപ്പെടാൻ നിർദേശവും നൽകിയിരുന്നു.
അതോടൊപ്പം തന്നെ ഓപ്പൺ ഫോറത്തിന്റെ ഭാഗമായ സംവാദത്തിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനിടയിൽ അദ്ദേഹത്തിന്റെ സഹായികൾ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് യൂസഫലിക്കു കൈമാറിയിരുന്നു. ‘‘ ഒരു മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണം. എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം. അതിനായി ഏത് ഓഫിസിലും ഞാൻ നേരിട്ടു വിളിച്ചുകൊള്ളാം’’– മൈക്കിനു മുന്നിൽ എല്ലാവരെയും സാക്ഷിയാക്കി യൂസഫലി നിർദേശം നൽകിയപ്പോൾ തന്നെ സദസ്സിൽ കയ്യടി നിറയുകയുണ്ടായി. അച്ഛനെ അവസാനമായി കണ്ട് ആചാരപ്രകാരം വിടനൽകാൻ കഴിയുമെന്നുറപ്പായപ്പോൾ എബിനും വികാരാധീനനായി മരുകയായിരുന്നു.
കൂടാതെ 11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു 3 വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ 9 ന് രാവിലെ വീട്ടുകാരുമായി വിഡിയോ കോളിൽ സംസാരിച്ച ശേഷം ജോലിക്കു പോയ ബാബുവിനെ പിന്നീട് രണ്ടു ദിവസം ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കൂടെ ജോലി ചെയ്യുന്നയാളാണ് 2 ദിവസം കഴിഞ്ഞു വിളിച്ച്, ബാബു അപകടത്തിൽ മരിച്ചത് അറിയിച്ചത് പോലും. സ്പോൺസർ ഇല്ലാത്തതിനാൽ തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയുണ്ടായി.
പിന്നാലെ നോർക്കയിൽ അപേക്ഷ നൽകിയിട്ടും നടപടിയാകാത്തതിനാലാണ് ലോക കേരള സഭയിൽ യൂസഫലി ഉണ്ടെന്നറിഞ്ഞ് പ്രവാസി സംഘം നേതാവ് സജീറിനൊപ്പം എബിൻ ഇവിടേക്ക് എത്തിയത്. മാർ ഇവാനിയോസ് കോളജിൽ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ് എബിൻ. സഹോദരൻ വിപിൻ പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. ബാബുവിന്റെ ഭാര്യ ഉഷ.
https://www.facebook.com/Malayalivartha
























