കുവൈത്തിൽ നിബന്ധനകൾ കടുപ്പിച്ച് അധികൃതർ; കഴിഞ്ഞ ആറുമാസത്തിനിടെ തന്നെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തി, താമസനിയമലംഘകരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും...
കൊറോണ വ്യാപനത്തിന് പിന്നാലെ ഇളവുകൾ എല്ലാം നൽകിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നിരുന്നാൽ തന്നെയും സ്വദേശിവത്കരണം പോലുള്ളവ കടുപ്പിച്ചുകൊണ്ട് കടുത്ത നടപടികളാണ് സ്വീകരിച്ചുപോരുന്നത്. കുവൈത്തിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ തന്നെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട് പുറത്ത് വരികയുണ്ടായി. താമസനിയമലംഘകരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും ഉള്ളത്. നിയമലംഘകരെ പിടികൂടുന്നതിനായുള്ള ക്യാമ്പയിൻ തുടരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ 10800 വിദേശികളെയാണ് കുവൈത്ത് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. ഇഖാമ നിയമങ്ങൾ ലംഘിച്ചവരാണ് ഇവരിൽ കൂടുതലും ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ജലീബ് അൽ ഷുയൂഖ് മഹ്ബൂല, ഷുവൈക്ക് ബ്നീദ് അൽ ഗർ, എന്നീ വിദേശി ഭൂരിപക്ഷ മേഖലകളിലും വഫറ, അബ്ദലി കാർഷിക മേഖലകളിലും കഴിഞ്ഞ മാസങ്ങളിൽ നടന്ന സുരക്ഷാ പരിശോധനകളിൽ നിരവധി താമസനിയമലംഘകർ അധികൃതരുടെ പിടിയിലായിരുന്നു.
കൂടാതെ അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിക്കുകയുണ്ടായി. താമസരേഖകൾ ഇല്ലാത്ത വിദേശികളുടെ ഫയലുകൾ ആഭ്യന്തരമന്ത്രി ശൈഖ് അഹഖ്‌മദ് അൽ നവാഫ് അസ്സ്വബാഹും, ആഭ്യന്തര അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസും നേരിട്ട് പരിശോധിച്ചുവരുകയാണ് .
ജലീബ് അൽ ശുയൂഖിൽ പ്രത്യേകം ക്യാമ്പ് ചെയ്താണ് അവധി ദിവസങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത് തന്നെ. പരിശോധനകളിൽ പിടിക്കപ്പെടുന്ന വിദേശികളിൽ താമസ രേഖകൾ ഇല്ലാത്തവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. പ്രതിദിനം 200 പേര് എന്ന നിലയിൽ ആണ് നിലവിൽ നാടുകടത്തൽ പുരോഗമിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha