പ്രവാസികൾക്ക് പുതിയ നിർദ്ദേശം; പ്രവാസി ഭാര്യയുടെ മതം ഭര്‍ത്താവിന്റെതില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ ഇത് ചെയ്യണം, ഭാര്യയ്ക്ക് സ്വന്തമായി ഇഖാമ ആവശ്യമാണെന്ന് സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ്

പ്രവാസികൾക്ക് പുതിയ നിർദ്ദേശം. പ്രവാസി ഭാര്യയുടെ മതം ഭര്‍ത്താവിന്റെതില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ തന്നെ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതായത് ഭാര്യയ്ക്ക് സ്വന്തമായി ഇഖാമ ആവശ്യമാണെന്ന് അറിയിച്ചിരിക്കുകയാണ് സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അഥവാ ജവാസാത്ത്. കുടുംബ നാഥന്റെ വിസയോടൊപ്പം തന്നെ കുടുംബത്തിന്റെ വിസ ചേര്‍ക്കണമെങ്കില്‍ 500 റിയാല്‍ ഫീസ് നല്‍കിയ ഭാര്യയ്ക്ക് സ്വന്തമായി ഇഖാമ സമ്പാദിക്കണമെന്ന് ജവാസാത്ത് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കുടുംബനാഥന്റെ വിസയിലേക്ക് ഭാര്യയെയും മക്കളെയും ചേര്‍ക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്നതാണ്. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് അനുസൃതമായിരിക്കണം അപേക്ഷയില്‍ നല്‍കിയിരിക്കുന്ന പേരു വിവരങ്ങള്‍ എന്നതും ശ്രദ്ധിക്കുക. സൗദി എംബസി നല്‍കിയ എന്‍ട്രി വിസയോ മറ്റേതെങ്കിലും നിയമപ്രകാരമുള്ള രേഖകളോ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടാതെ ഇഖാമയോട് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് അപേക്ഷകന്റെ കൈവശം ഉണ്ടായിരിക്കണം. പേര് ചേര്‍ക്കേണ്ടവരുടെ കളര്‍ ഫോട്ടോ, അപേക്ഷകന്റെ ഒറിജിനല്‍ ഇഖാമ എന്നിവയും വേണ്ടതാണ്. സൗദി അറേബ്യയില്‍ വച്ച് തന്നെ വിവാഹം കഴിച്ച ഭാര്യയെയാണ് ഇഖാമയോടൊപ്പം ചേര്‍ക്കേണ്ടതെങ്കില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഭര്‍ത്താവിന്റേതിലേക്ക് മാറ്റണം എന്നതാണ്. ഇതിനായി വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസും കൊണ്ടുവരേണ്ടതാണ്. എങ്കില്‍ മാത്രമേ ഭാര്യയുടെ പേര് ഭര്‍ത്താവിന്റെ ഇഖാമയോടൊപ്പം ചേര്‍ക്കാനാവൂ എന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്.
അങ്ങനെ സൗദിയില്‍ വച്ച് ജനിച്ച മകനെയാണ് ഇഖാമയോട് ചേര്‍ക്കണമെങ്കില്‍ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും അതിന്റെ കോപ്പിയും കൈവശം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. രാജ്യത്തെ അംഗീകൃത ആശുപത്രികളില്‍ നിന്നോ ക്ലിനിക്കുകളില്‍ നിന്നോ ഉള്ള മെഡിക്കല്‍ സര്‍ട്ടഫിക്കറ്റും ഇഖാമയോടൊപ്പം തന്നെ കുടുംബക്കാരുടെ പേര് ചേര്‍ക്കാന്‍ ആവശ്യമാണെന്നും ജവാസാത്ത് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























