സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം; ജൂലൈ 12 ചൊവ്വാഴ്ച മുതൽ പുരുഷ, വനിതാ ടാക്‌സി ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കുന്ന നിയമം നടപ്പിലാക്കി, നിയമം ലംഘിക്കുന്നവരുടെ മേൽ പിഴ ചുമത്തുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി

സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കിയിരിക്കുകയാണ്. പുതിയ നിയമം നിലവിൽ വന്നു. ജൂലൈ 12 ചൊവ്വാഴ്ച മുതലാണ് പുരുഷ, വനിതാ ടാക്‌സി ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കുന്ന നിയമം നടപ്പിലാക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവരുടെ മേൽ പിഴ ചുമത്തുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ രാജ്യത്തെ സ്വകാര്യ, ഓൺലൈൻ ടാക്‌സികളിലെ ഡ്രൈവർമാർക്കും ഈ മേഖലയിലെ മറ്റും ജീവനക്കാർക്കും നിബന്ധന ബാധകമാണ്. പബ്ലിക് ടാക്‌സി, ടാക്‌സി റൂട്ടിംഗ് സർവീസ്, ഗൈഡഡ് വെഹിക്ക്ൾസ് സർവീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇത് നിർബന്ധമാണ്. സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളെ അവലംബിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സികളിലെ ഡ്രൈവർമാർക്കും ഈ നിബന്ധന ബാധകമാണ്. യൂനിഫോം നിർബന്ധമാക്കുന്ന കാര്യം അധികൃതർ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ പബ്ലിക് ടാക്‌സി ഡ്രൈവർമാർക്കു പുറമെ, എയർപോർട്ട് ടാക്‌സി, ഫാമിലി ടാക്‌സി, സ്വകാര്യ ടാക്‌സി, പാസഞ്ചർ ട്രാൻസ്‌പോർട്‌സ് ആപ്പ് എന്നിവയിലെ ഡ്രൈവർമാർക്ക് യൂനിഫോം ധരിക്കൽ നിർബന്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ ട്രാൻസ്‌പോർട്ട് സേവനങ്ങളുടെ നിലവാരം മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂനിഫോം പദ്ധതി നടപ്പിലാക്കിയതെന്നും അധികൃതർ വ്യക്തമാക്കി. എല്ലാവരും മാന്യമായ വസ്ത്രങ്ങൾ ധരിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഇതിലൂടെ സാധിക്കുമെന്നും അതോറിറ്റി വിലയിരുത്തിയിട്ടുണ്ട്. യൂനിഫോം ധരിക്കാത്ത ഡ്രൈവർമാർക്കെതിരായ പരാതി യാത്രക്കാർക്ക് 19929 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha
























