സൗദിയിൽ കനത്ത ജാഗ്രതയിൽ പ്രവാസികൾ; പരിശോധനങ്ങൾ കടുപ്പിച്ച് അധികൃതർ, കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് പരിശോധ ശക്തമാക്കി, ഇന്ത്യക്കാരുൾപ്പെടെ 23 പേരെ കേസിൽ അറസ്റ്റിൽ

കൂടുതൽ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് നൽകി സൗദി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഏറിവരുന്ന സാഹചര്യത്തിലാണ് സൗദി നീക്കം കടുപ്പിച്ചിരിക്കുന്നത്. അതായത് സൗദിയിൽ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് പരിശോധ ശക്തമാക്കാൻ സൗദി തീരുമാനിച്ചത്.
പരിശോധനയിൽ ആൾമാറാട്ടം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ കേസുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കാരുൾപ്പെടെ 23 പേരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ത്യക്കാരെ കൂടാതെ തന്നെ പാക്കിസ്ഥാൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.
അതോടൊപ്പം തന്നെ ഇവർ നടത്തിയ കുറ്റകൃത്യങ്ങളുടെ ലിസ്റ്റുകൾ സൗദി പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. അറസ്റ്റിലായവരിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ബാങ്ക് ജീവനക്കാർ ആയി ആൾമാറാട്ടം നടത്തിയവർ, ഫോണുകളിലേക്ക് ക്രമരഹിതമായി സന്ദേശങ്ങൾ അയക്കുക, എടിഎം കാർഡുകൾക്കായുള്ള വിവരങ്ങൾ തടസ്സപ്പെടുത്തുക, ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മറ്റുള്ളവരെ ഉപദ്രവിക്കുക എന്ന രീതിയിലുള്ള കേസുകളും ആണ് ഇവർ നടത്തി വന്നിരുന്നത്. ഇതിനോടകം തന്നെ കേസുകളുടെ വിവരങ്ങൾ എല്ലാം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
കൂടാതെ സാമ്പത്തിക മേഖലയിൽ ഹെെടെക് തട്ടിപ്പുമായാണ് പലരും നടത്തിയിട്ടുള്ളത്. പലരും ഇരകളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിച്ചിട്ടുമുണ്ട്. 46 മൊബൈൽ ഫോണുകളും 59 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ജിദ്ദയുടെ സമീപപ്രദേശത്തെ ഒരു വിജനമായ സ്ഥലത്താണ് ഇവർ കുറ്റകൃത്യങ്ങൾ ചെയ്യാനായി തെരഞ്ഞെടുത്തിരുന്നത്.
പിടിച്ചെടുത്ത പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിക്കുകയുണ്ടായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിക്കുകയുണ്ടായി. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ശിക്ഷ അനുഭവിച്ച് ഇവരെ നാട് കടത്താൻ തന്നെയായിരിക്കും സാധ്യത എന്നത്.
https://www.facebook.com/Malayalivartha
























