സ്ത്രീ വേഷത്തിൽ നിഖാബ് ധരിച്ച് ധരിച്ച് ഭിക്ഷാടനം നടത്തിയ യുവാവിനെ കുവെെറ്റിൽ അധികൃതർ പിടിക്കൂടി...17 പ്രവാസികളെയാണ് ഭിക്ഷാടനം നടത്തിയതിന്റെ പേരിൽ കുവെെറ്റിൽ അറസ്റ്റിലായത്
സ്ത്രീ വേഷത്തിൽ നിഖാബ് ധരിച്ച് ധരിച്ച് ഭിക്ഷാടനം നടത്തിയ യുവാവിനെ കുവെെറ്റിൽ അധികൃതർ പിടിക്കൂടി. ആളെ തിരിച്ചറിയാത്ത നിലയിൽ ആയിരുന്നു ഇയാൾ ഭിക്ഷാടനം നടത്തിയിരുന്നത്. ഇയാളുടെ കെെവശം നിന്നും വലിയ തുക പിടിച്ചെടുത്തു. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
റമദാന്‍ മാസത്തില്‍ ഭിക്ഷാടകരുടെ എണ്ണം കൂടും. ഇത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസം മുതൽ വലിയ പരിശോധനയാണ് അധികൃതർ നടത്തുന്നത്. 17 പ്രവാസികളെയാണ് ഭിക്ഷാടനം നടത്തിയതിന്റെ പേരിൽ കുവെെറ്റിൽ അറസ്റ്റിലായതെന്ന് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. റമദാൻ തുടങ്ങിയപ്പോൾ തന്നെ സുരക്ഷാ വിഭാഗം സുരക്ഷ ശക്തമാക്കിയിരുന്നു. കച്ചവട കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. പിടിയിലായ പ്രവാസിഏഷ്യൻ പൗരനാണ് എന്നാണ് റിപ്പോർട്ട്.
ഭിക്ഷാടനം ശ്രദ്ധയില്‍പെട്ടാല്‍ എമര്‍ജന്‍സി നമ്പറായ 112ലോ അല്ലെങ്കില്‍ 97288211, 97288200, 25582581, 25582582 എന്നീ നമ്പറുകളിലോ അറിയിക്കണമെന്നാണ് അധികൃതർ നൽക്കുന്ന നിര്‍ദേശം. ഭിക്ഷാടനം മാത്രമല്ല സംഭാവനകൾ സ്വീകരിക്കുന്നതിനും ശക്തമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പണപിരിവ് നടത്തണമെങ്കിൽ കുവൈറ്റ് സാമൂഹിക - തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. സന്നദ്ധസംഘടനകള്‍ക്ക് മാത്രമേ രാജ്യത്ത് പണപ്പിരിവുകള്‍ നടത്താൻ അവകാശമുള്ളു. കുവെെറ്റിൽ പൊതു സ്ഥലങ്ങളിൽ പണപിരിവ് നടത്തണമെങ്കിൽ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച അനുമതി പത്രവും സംഘടനയുടെ തിരിച്ചറിയല്‍ രേഖയും കാണിക്കണം. വ്യക്തികളിൽ നിന്നും പണം കറൻസിയായി ശേഖരിക്കാൻ പാടില്ല. അവരുടെ ബാങ്ക് അക്കൗണ്ട് വഴി ആയിരിക്കണം ഇത്തരത്തിലുള്ള സംഭാവനകൾ സ്വീകരിക്കേണ്ടത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha