കൊവിഡ്-19ന്റെ ഉപ-വകഭേദം സൗദിയിലും കണ്ടെത്തി, മ്യൂട്ടേഷന്‍ വന്ന പുതിയ വേരിയന്റിന്റെ വ്യാപനം ഏകദേശം 36 ശതമാനം
ഒരിടവേളയ്ക്ക് ശേഷം വീണ്ടും പിടിമുറുക്കി കൊവിഡ്. വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍സൗദി അറേബ്യയിലും കണ്ടെത്തി. നിരവധി രാജ്യങ്ങളില്‍ പുതിയ വേരിയന്റ് ഉയര്‍ന്ന രീതിയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. മ്യൂട്ടേഷന്‍ വന്ന പുതിയ വേരിയന്റിന്റെ വ്യാപനം ഏകദേശം 36% ആണ്. ജെഎന്‍വണ്‍ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സംബന്ധിച്ച് പഠനം നടത്തിയതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
പുതിയ വകഭേദം സംബന്ധിച്ച് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയത്. എങ്കിലും പഴയത് പോലെ രോഗപ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ വരുമോയെന്ന ആശങ്ക പ്രവാസികൾക്കിടയിലുണ്ട്. സൗദിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ല.
ജെഎന്‍വണ്‍ വേരിയന്റിനെ കൊവിഡ് 19 ന്റെ ബ്രാഞ്ചിങ് വേരിയന്റുകളില്‍ ഒന്നായി കണക്കാക്കുന്നുവെന്നും വികസിപ്പിച്ച കൊവിഡ്19 വാക്‌സിന്‍ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവയ്പ്പിന് ഫലപ്രാപ്തിയുള്ളതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും വിഖായ സ്ഥിരീകരിച്ചു. കൊവിഡ് സംബന്ധിച്ച് വിശ്വസനീയമായ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ വിഖായ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
JN.1 ന്റെ സാധാരണ ലക്ഷണങ്ങള്‍:- പനിമൂക്കൊലിപ്പ്,
തൊണ്ടവേദന, തലവേദന,വയറുവേദനയും വയറിളക്കവും.
മാസ്‌ക് ഉപയോഗിക്കാനും അണുബാധയും അപകടകരമായ രോഗങ്ങളും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha