ബഹ്റൈൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി, നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനും നികുതി അടയ്ക്കേണ്ടിവരും?

പ്രവാസികൾ ഇനി നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനും നികുതി അടയ്ക്കേണ്ടിവരും. അതായത് നാട്ടിലേക്ക് ഇനി നിങ്ങൾ എത്രപണമടയ്ക്കുന്നോ അതിന്റെ രണ്ടു ശതമാനം നികുതിയായി അടയ്ക്കേണ്ടിവരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുകയാണ്. ഇതുവരെ ഒരു ഗൾഫ് രാജ്യവും ഈ നീക്കത്തിലേക്ക് കടന്നിരുന്നില്ല. ആദ്യമായാണ് ഇത്തരത്തിലൊരു നീക്കവുമായി ഒരു ഗൾഫ് രാഷ്ട്രം ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ട് വരുന്നത്. കോവിഡിന് ശേഷം വലിയ തകർച്ചയിൽ വന്നു പെട്ടിട്ടുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് കനത്ത പ്രഹരമായി ഇത്തരത്തിൽ ഒരു നീക്കവുമായി ഭരണകൂടം മുന്നോട്ട് പോകുമോ എന്ന് കണ്ടറിയണം.
ഓരോ തവണയും നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ആകെ തുകയുടെ രണ്ടു ശതമാനം നികുതി ചുമത്താനാണ് തീരുമാനം എടുത്തത്. നാട്ടിലേക്ക് പണം അയക്കുന്നതിനും നികുതി ഏർപ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നൽകാനുള്ള തീരുമാനത്തിലാണ് ബഹ്റൈൻ. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്‍റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ബില്ലിന് അംഗീകാരം നൽകിയത്. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ലെവിയെന്നും സര്‍ക്കാര്‍ എംപിമാര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.
പണം കൈമാറ്റം ചെയ്യുന്നതില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈന്‍ ഒപ്പുവച്ച നിരവധി അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും പാലിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബഹ്‌റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുളള പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറാന്‍ ഇത് കാരണമാകും. നികുതികള്‍ തൊഴിലാളികള്‍ അടക്കാതിരിക്കുകയും സ്പോണ്‍സര്‍മാര്‍ അടക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ ചേംബറും ബഹ്‌റൈന്‍ ബിസിനസ് മെന്‍ അസോസിയേഷനും പുതിയ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
മറ്റ് ഗൾഫ് രാഷ്ട്രങ്ങളും ഈ തീരുമാനത്തിലേക്ക് എത്തുമോയെന്ന ആശങ്ക വയിയ രീതിയിൽ തന്നെ പ്രവാസികൾക്കിടയിലുണ്ട്. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ശൂറാ കൗൺസിലിൽ നികുതി ചുമത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും.പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്.
200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം)വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ. ഇത് സംബദ്ധിച്ചുള്ള അന്തിമ തീരുമാനം അധികം വൈകാതെ തന്നെ പുറത്തുവരും. ഈ തീരുമാനം പ്രവാസികൾക്ക് വിലയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതത്. ഇത് മൂലം പ്രവാസികൾ നാട്ടിലേക്ക് പണം അയയ്ക്കുന്നത് കുറയാനും ചാൻസ് ഉണ്ട്.
https://www.facebook.com/Malayalivartha