സൗദിയിൽ വീണ്ടും വധശിക്ഷ, ഒറ്റയടിക്ക് അഞ്ച് പേരുടെ ശിക്ഷാവിധി നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം
ഗൾഫ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നത് സൗദി അറേബ്യയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. അതിപ്പോൾ പ്രവാസികളെന്നോ സ്വദേശികളെന്നോ നോക്കാതെ തന്നെ കടുത്ത നടപടി സ്വീകരിക്കും.
എത്ര തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നാലും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് സൗദി. സൗദിയിൽ ഒറ്റയടിക്ക് അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുകയാണ്. സൗദിയിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഒരു പൗരനെ തടവിലിടുകയും മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അഞ്ച് പേരും സൗദി പൗരന്മാരാണ്.
സ്വന്തം രാജ്യത്ത് തെറ്റ് ചെയ്തവരെ വെച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ചനിലപാടിൽ തന്നെയാണ് സൗദി. അലി സിദ്ദിഖ് എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനും ഖാലിദ് ബിൻ ദലക് ബിൻ മുഹമ്മദ് ഹംസിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ശിക്ഷ നടപ്പാക്കിയത്. മിഷാൽ ബിൻ അലി ബിൻ മുഹമ്മദ് വാൽബി, ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ അലി ബിൻ സയീദ് അൽ മസാവി, സുൽത്താൻ ബിൻ മുഹമ്മദ് ബിൻ ഗരാമ അൽ അസ്മാരി, അബീർ ബിൻത് അലി ബിൻ ദാഫർ അൽ മുഹമ്മദ് അൽ അമ്രി, ബയാൻ ബിൻത് ഹഫീസ് ബിൻ എന്നിവരെയാണ് വധിച്ചത്.
കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 2022 ലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു.
സൗദി അറേബ്യ. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഇതിനു മുമ്പ് 2016 ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
https://www.facebook.com/Malayalivartha