കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?

കൊല്ലപ്പെടും മുമ്പ് പോലും മൂവരും ഒരുമിച്ച് അതീവ സന്തോഷത്തോടെയാണ് ഓണം ആഘോഷിച്ചത്. കേരളീയ വേഷമണിഞ്ഞ് മൂവരും ഒന്നിച്ച് എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ, അതിന് തൊട്ടുപിന്നാലെയാണ് ഈ ക്രൂരകൃത്യം നടന്നത്.അടുത്ത കാലത്തായി ജോലിസ്ഥലത്തുണ്ടായ കടുത്ത പ്രശ്നങ്ങളെ തുടർന്ന് അനില വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാട്ടിലുള്ള സുഹൃത്തുക്കൾ പറയുന്നു. പൊതുവേ ശാന്തസ്വഭാവക്കാരിയായ അനില ഇങ്ങനെയൊരു ക്രൂരത ചെയ്തെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ആൻ മേരി മാത്യു കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു. രണ്ട് മക്കളുണ്ട്.
മറ്റൊരു ഇരയായ അഞ്ജന സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്.നിലവിൽ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും കാലിഫോർണിയയിലെ മലയാളി അസോസിയേഷനുകളും ഇടപെട്ട് മൃതദേഹങ്ങൾ എത്രയും വേഗം കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇവരുടെ സുഹ്യത്തും മലയാളിയുമായ അനില(32)ക്ക് എതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് മിൽപിറ്റ്‌സ് പോലീസ്.
കാലിഫോർണിയയിലെ മിൽക്രീക്ക് അപ്പാർട്ടുമെന്റിലാണ് ഇവർ മൂന്നുപേരും കുടുംബസമേതം താമസിച്ചിരുന്നത്. അഞ്ചുവർഷമായി ഒരുകുടുംബം പോലെ താമസിച്ചിരുന്ന ഉറ്റസുഹൃത്തുക്കളായിരുന്നു മൂവരും. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഓണം ആഘോഷിച്ചതും സിനിമ കാണാൻ പോയതുമെല്ലാം മൂന്നു കൂട്ടുകാരുംകൂടി ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമടക്കം ഇവരെ അറിയാവുന്ന എല്ലാവർക്കും ഈ വാർത്ത ഒരുപോലെ ഞെട്ടലുളവാക്കി. സ്വതവേ ശാന്തസ്വഭാവമുള്ള അനില ഇത്തരത്തിലൊരു ക്രൂരകൃത്യം, അതും ആനിനോടും അഞ്ജലിയോടും ചെയ്യുമെന്ന് ആർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊലപാതകവിവരങ്ങൾ പുറംലോകമറിഞ്ഞത്. അപ്പാർട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണിൽ വിളിച്ച് താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കേസ് ചാർജ് ചെയ്തതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആൻ മാത്യുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി മിൽപിറ്റ്‌സ് പോലീസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























