ഒമാനിൽ മിന്നല്‍ പരിശോധനയിൽ പിടി വീഴും; റെസ്റ്റോറന്റുകൾക്കും ഭക്ഷണശാലകള്‍ക്കും കര്‍ശന മുന്നറിയിപ്പ്
റെസ്റ്റോറന്റുകൾക്കും ഭക്ഷണശാലകള്‍ക്കും ഒമാന്‍ മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയാതായി റിപ്പോർട്ടുകൾ. ഇതിൻപ്രകാരം ആരോഗ്യ, സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു.
ശുചിത്വത്തില്‍ ശ്രദ്ധിക്കാത്ത, പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുമായ റെസ്റ്റോറന്റുകൾക്കും ഭക്ഷണശാലകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മസ്‌കറ്റ് നഗസരഭ മുന്നറിയിപ്പ് നല്‍കി.
ആരോഗ്യ, ഭക്ഷ്യ സുരക്ഷാ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ നഗരസഭയെ വിവരമറിയികാനായി 1111 എന്ന ടോള്‍ഫ്രീ നമ്പറോ, മസ്‌കറ്റ് നഗസഭ കമ്യൂണിക്കേഷന്‍ സെന്ററിനെയോ ബന്ധപ്പെടാം.
നഗരസഭയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേനയും പരാതികൾ സമര്‍പ്പിക്കാനാകും. ശുചിത്വം പാലിക്കാത്ത റസ്റ്റോറന്റുകള്‍ക്ക് കടിഞ്ഞാണിടുന്ന നടപടികളുടെ ഭാഗമായി പതിവു പരിശോധനകള്‍ നടത്തിവരുന്നുണ്ട്.
കഴിഞ്ഞമാസം തലസ്ഥാന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ 848 കിലോ പച്ചക്കറികളും 310 കിലോ മത്സ്യ അനുബന്ധ ഉല്‍പന്നങ്ങളും 462 കിലോ പഴവര്‍ഗങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പതിവു പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു പരിശോധനകളെന്ന് മസ്‌കറ്റ് നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.
നഗരസഭ ജനറല്‍ ഡയറക്ടറേറ്റിലെ അര്‍ബന്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മന്റെ് ഓഫ് മാര്‍ക്കറ്റ് റെഗുലേഷന്റെ കീഴിലാണ് മിന്നല്‍ പരിശോധനകള്‍ നടക്കുന്നത്.
പരിശോധനയിൽ വിദേശികളായ തെരുവു കച്ചവടക്കാരെയും പിടികൂടിയിട്ടുണ്ട്. ഇവരില്‍നിന്ന് പഴങ്ങളും പച്ചക്കറികളും ഇറച്ചിയും മത്സ്യവും പുകയിലയും മറ്റും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ 15 നിയമലംഘനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരസഭയുടെ ലൈസന്‍സില്ലാതെ തികച്ചും അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു ഇവര്‍ സാധനങ്ങള്‍ വില്‍പന നടത്തിയിരുന്നതെന്ന് നഗരസഭ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha