ഇത്തവണയും ഹൂതി വിമതര്‍ക്ക് നിരാശ; സൗദിയെ ലക്ഷ്യമിട്ടെത്തിയ മിസൈൽ നിലംതൊടും മുന്നേ സഖ്യസേന തകർത്തെറിഞ്ഞു

ഹൂതി വിമതര്‍ സൗദിയെ ലക്ഷ്യമാക്കി വിട്ട മിസൈല്‍ സൗദി സഖ്യസേന തകർത്തെറിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം തവണയാണ് ഹൂതികള്‍ സൗദിയെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തുവിട്ടത്.
തെക്കന്‍ നഗരമായ ജീസാനിലെ ജനവാസ മേഖലകള്‍ക്കു നേരെയാണ് യമനിലെ ഹൂതികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. എന്നാല്‍ മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സേന തകർത്തെറിയുകയായിരുന്നു. ശനിയാഴ്ചയാണ് നാല് ബാലിസറ്റിക് മിസൈലുകള്‍ ജീസാനിലേക്ക് വന്നത്. അതേസമയം മിസൈലിന്റെ അവശിഷടങ്ങള്‍ പതിച്ച് ഒരു സ്വദേശി മരിച്ചു.
ജീസാന്‍ നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് സഖ്യസേന വകതാവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. നഗരപ്രാന്തത്തില്‍ സഥാപിച്ചിട്ടുള്ള പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം നാലുമിസൈലുകളെയും വിജയകരമായി തകര്‍ത്തിടുകയായിരുന്നു. തകര്‍ത്ത മിസൈലുകളുടെ ഭാഗം വീണാണ് ഒരാള്‍ മരിച്ചതെന്ന് ജീസാന്‍ സിവില്‍ ഡിഫന്‍സ് വകതാവ് കേണല്‍ യഹിയ അബദുല്ല അല്‍ഖഹതാനി പറഞ്ഞു. പ്രദേശത്തെ ചില വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























