കള്ളന്‍ കപ്പലില്‍ തന്നെ; തെളിവുകള്‍ പുറത്ത് ലോകം ഞെട്ടുന്നു ട്രംപ് ഇറാനെ ചതിച്ചു, ട്രംപ് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു; ബ്രിട്ടിഷ് അംബാസിഡറുടെ രഹസ്യ സന്ദേശം പുറത്തുവിട്ട് ഡെയിലി മെയില്‍
അങ്ങനെ തളിവുകളെല്ലാം പുറത്തുവരികയാണ്. കള്ളന്‍ കപ്പലില്‍ തന്നെ എന്ന ചൊല്ലാണ് ഇവിടെ അന്വര്‍ദ്ധമാകുന്നത്. ഒരു പ്രശ്‌നങ്ങളും കൂടാതെ പോയിരുന്ന യുഎസ് ഇറാന്‍ ആണവ കരാര്‍ എന്തുകൊണ്ടാണ് യുഎസ് റദ്ദാക്കിയത് എന്ന ചോദ്യത്തിനുത്തരം കൃത്യമായി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ കള്ളി വെളിച്ചത്താകുകയാണ്. മിഡില്‍ ഈസ്റ്റിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കളിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത് ഇ. മുന്‍ പ്രസിഡന്റ് ഒബാമയുമായുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ട്രംപ് ഇറാനെ ഇരയാക്കുകയായിരുന്നു. ഒബാമ ഒപ്പുവച്ച ആണവകരാര്‍ റദ്ദാക്കുക ട്രംപിന്റെ ലക്ഷ്യമായിരുന്നു. ഇതിനു വേണ്ടിയാണ് അധികാരത്തിലെത്തിയ ട്രംപ് 2015 ല്‍ തന്നെ ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയത്. ബ്രിട്ടിഷ് അംബാസിഡറുടെ രഹസ്യ സന്ദേശം ഡെയിലി മെയിലാണ് പുറത്തുവിട്ടത്. ഒബായോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ട്രംപ് ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കിയെന്ന് ഡൗണിങ് സ്ട്രീറ്റിനെഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിലെ മുന്‍ ബ്രിട്ടിഷ് അംബാസിഡര്‍ സര്‍ കിം ഡെറോക്ക് വെളിപ്പെടുത്തിയ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കിയത് മാത്രമല്ല, ഒബാമ തുടങ്ങിവച്ച നിരവധി കാര്യങ്ങളില്‍ ട്രംപ് ഇടപെട്ടെന്നും ആരോപണമുണ്ട്. ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന, സ്വാധീനിക്കുന്ന നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ പോലും ട്രംപ് വ്യക്തിപരമായിട്ടാണ് തീരുമാനമെടുക്കുന്നതെന്നും ആരോപണമുണ്ട്.
കേവലം വ്യക്തിവിരോധത്തിന്റെ പേരില്‍ ലോകത്തെ മുഴുവന്‍ യുദ്ധഭീതിയില്‍ കൊണ്ടെത്തിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ വരുന്നത്. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടപ്പോള്‍ ഉടന്‍ യുദ്ധമുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. ഈ പിന്‍മാറ്റത്തിന് കാരണം ഇപ്പോഴാണ് വ്യക്തമായത്. അന്ന അത് യുദ്ധത്തില്‍ കലാശിച്ചിരുന്നുവെങ്കല്‍ എല്ലാ പഴിയും ട്രംപിന്റെ ചുമലില്‍ തന്നെ വന്നേനെ. ഇറാനെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കുന്ന ഉപരോധത്തിനാണ് യു.എസ് ശ്രമിക്കുന്നത്. എന്നാല്‍ യു.എസ് ഭീഷണിക്കും ഉപരോധത്തിനും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് ചെറിയ ആക്രമണവും വന്‍ യുദ്ധത്തിന്റെ തുടക്കമായി പരിഗണിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് 2015ലെ കരാറില്‍ നിഷ്‌കര്‍ഷിച്ച പരിധി തങ്ങള്‍ മറികടന്നതായി ഇറാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
മറ്റൊരു വസ്തുത ഇറാനെതിരെ യുദ്ധം ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് ഇസ്രയേല്‍ ആണ്. ജൂത വംശജനും ട്രംപിന്റെ മരുമകനും ഭരണരംഗത്തെ മുഖ്യ ഉപദേഷ്ടാവുമായ ജാറെദ് കഷ്‌നറുടെ ബന്ധങ്ങള്‍ കൂടി ഇസ്രയേല്‍ ഉപയോഗിക്കുന്നുണ്ടത്രെ. ഇതേസമയം, തങ്ങള്‍ക്കെതിരെ യുഎസ് ആക്രമണത്തിനു മുതിര്‍ന്നാല്‍ ഇസ്രയേലിനെ തകര്‍ക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി. ഇറാന്റെ വിദേശ സാങ്കേതികവിദ്യകളില്‍ സ്റ്റക്സ്നെറ്റ് വൈറസ് കടത്തിവിട്ട് ഇസ്രയേല്‍ ഏതാനും വര്‍ഷം മുന്‍പ് സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഓസിറാക്ക് ആണവനിലയത്തില്‍ 1981 ജൂണിലും (ഓപ്പറേഷന്‍ ഓപ്പെറ) സിറിയയിലെ ദെയറസ്സൂര്‍ മേഖലയിലെ അല്‍ കിബര്‍ ആണവനിലയത്തില്‍ 2007 സെപ്റ്റംബറിലും (ഓപ്പറേഷന്‍ ഔട്ട്സൈഡ് ദ് ബോക്സ്) ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് യുഎസ് മൗനസമ്മതം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha