Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഇനി ട്രംപ് വിചാരിച്ചാലേ ആ യുദ്ധം ഒഴിവാകുകയുള്ളൂ; പ്രതീക്ഷയോടെ ലോകം; ഉപരോധം നീക്കിയാൽ യു.എസുമായി ചർച്ചയാവാമെന്ന് ഇറാൻ; സംഘർഷം അയയുന്നു

16 JULY 2019 11:31 AM IST
മലയാളി വാര്‍ത്ത

ഉപരോധം പിൻവലിക്കുകയും ഭീഷണി അവസാനിപ്പിക്കുകയും ചെയ്താൽ ആണവപ്രശ്നത്തിൽ യുഎസുമായി അനുരഞ്ജന ചർച്ചകൾക്കു സന്നദ്ധമാണെന്ന് ഇറാൻ. ഉപരോധം പിൻവലിച്ചു 2015-ലെ ആണവ കരാറിലേക്ക് യു.എസ് മടങ്ങിയെത്തണം. 'ഞങ്ങൾ എന്നും ചർച്ചകളിൽ വിശ്വസിക്കുന്നവരാണെന്നും പ്രസിഡൻറ് ഹസ്സൻ റുഹാനി പറഞ്ഞു. ഉപരോധം പിൻവലിച്ചാൽ, അടിച്ചേൽപ്പിച്ച സാമ്പത്തിക സമ്മർദ്ദം അവസാനിപ്പിച്ച് കരാറിലേക്ക് മടങ്ങിവന്നാൽ എവിടെവച്ചും ചർച്ചകൾക്ക് സന്നദ്ധമാണ്-റുഹാനി വ്യക്തമാക്കി. ആണവകരാറിൽ നിന്ന് അമേരിക്ക 2018 മേയിൽ പിൻമാറിയതിനു മുന്പ് എത്രത്തോളം എണ്ണ കയറ്റി അയച്ചിരുന്നുവോ അതേ അളവിൽ തുടർന്നും കയറ്റുമതിക്ക് അവസരമൊരുക്കിയാലേ ചർച്ചയ്ക്കു സാധ്യമാകൂ എന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു.

പാശ്ചാത്യ രാജ്യങ്ങൾ ദീർഘകാലമായി ഇറാനുമായി ആണവ ഉപയോഗം സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് യുഎന്നിൽ സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങൾക്കൊപ്പം ജർമനിയും സംയുക്തമായി ഇറാനുമായി 2015 ജൂലൈ 14ന് ആണവ കരാറിൽ ഒപ്പുവച്ചു കരാർ പ്രകാരം വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാൻ പാടുള്ളു. മിച്ചമുള്ള സമ്പുഷ്ട യുറേനിയം അണ്വായുധമുണ്ടാക്കാൻ ഇറാൻ ഉപയോഗിക്കുന്നതിനായിരുന്നു വിലക്ക്. കരാറിനെ തുടർന്നു രാജ്യാന്തര ഉപരോധം പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മേയിൽ കരാറിൽ നിന്നു പിന്മാറാൻ ട്രംപ് ഭരണകൂടം തീരുമാനമെടുത്തതോടെ ഗൾഫ് മേഖലയിൽ താൽകാലികമായി നിലനിന്നിരുന്ന സമാധന അന്തരീക്ഷത്തിനു വിരാമമായി. ഇറാനു മേൽ ശക്തമായ സാമ്പത്തിക ഉപരോധവുമായി യുഎസ് രംഗത്തെത്തി. ഇറാന്റെ എണ്ണ വാങ്ങുന്ന വിദേശ കമ്പനികൾക്കും യുഎസ് വിലക്കേർപ്പെടുത്തി.

മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ കളിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുൻ പ്രസിഡന്റ് ഒബാമയുമായുള്ള വ്യക്തിവിരോധം തീർക്കാൻ ട്രംപ് ഇറാനെ ഇരയാക്കുകയായിരുന്നു. ഒബാമ ഒപ്പുവച്ച ആണവകരാർ റദ്ദാക്കുക ട്രംപിന്റെ ലക്ഷ്യമായിരുന്നു. ഇതിനു വേണ്ടിയാണ് അധികാരത്തിലെത്തിയ ട്രംപ് 2015 ൽ തന്നെ ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കിയത്. ബ്രിട്ടിഷ് അംബാസിഡറുടെ രഹസ്യ സന്ദേശം ഡെയിലി മെയിലാണ് പുറത്തുവിട്ടത്. ഒബായോടുള്ള വ്യക്തിവിരോധം തീർക്കാൻ ട്രംപ് ഇറാനുമായുള്ള ആണവകരാർ റദ്ദാക്കിയെന്ന് ഡൗണിങ് സ്ട്രീറ്റിനെഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിലെ മുൻ ബ്രിട്ടിഷ് അംബാസിഡർ സർ കിം ഡെറോക്ക് വെളിപ്പെടുത്തിയ കാര്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആണവകരാർ റദ്ദാക്കിയത് മാത്രമല്ല, ഒബാമ തുടങ്ങിവച്ച നിരവധി കാര്യങ്ങളിൽ ട്രംപ് ഇടപെട്ടെന്നും ആരോപണമുണ്ട്. ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന, സ്വാധീനിക്കുന്ന നിരവധി രാജ്യങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങളിൽ പോലും ട്രംപ് വ്യക്തിപരമായിട്ടാണ് തീരുമാനമെടുക്കുന്നതെന്നും ആരോപണമുണ്ട്.

കേവലം വ്യക്തിവിരോധത്തിന്റെ പേരിൽ ലോകത്തെ മുഴുവൻ യുദ്ധഭീതിയിൽ കൊണ്ടെത്തിച്ച ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടപ്പോൾ ഉടൻ യുദ്ധമുണ്ടാവുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ട്രംപ് ഈ തീരുമാനത്തിൽ നിന്ന് പിൻമാറി. ഈ പിൻമാറ്റത്തിന് കാരണം ഇപ്പോഴാണ് വ്യക്തമായത്. അന്ന അത് യുദ്ധത്തിൽ കലാശിച്ചിരുന്നുവെങ്കൽ എല്ലാ പഴിയും ട്രംപിന്റെ ചുമലിൽ തന്നെ വന്നേനെ. ഇറാനെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കുന്ന ഉപരോധത്തിനാണ് യു.എസ് ശ്രമിക്കുന്നത്. എന്നാൽ യു.എസ് ഭീഷണിക്കും ഉപരോധത്തിനും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് ചെറിയ ആക്രമണവും വൻ യുദ്ധത്തിന്റെ തുടക്കമായി പരിഗണിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ യുറേനിയം സമ്പുഷ്ടീകരണത്തിന് 2015ലെ കരാറിൽ നിഷ്‌കർഷിച്ച പരിധി തങ്ങൾ മറികടന്നതായി ഇറാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

മറ്റൊരു വസ്തുത ഇറാനെതിരെ യുദ്ധം ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് ഇസ്രയേൽ ആണ്. ജൂത വംശജനും ട്രംപിന്റെ മരുമകനും ഭരണരംഗത്തെ മുഖ്യ ഉപദേഷ്ടാവുമായ ജാറെദ് കഷ്‌നറുടെ ബന്ധങ്ങൾ കൂടി ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടത്രെ. ഇതേസമയം, തങ്ങൾക്കെതിരെ യുഎസ് ആക്രമണത്തിനു മുതിർന്നാൽ ഇസ്രയേലിനെ തകർക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി. ഇറാന്റെ വിദേശ സാങ്കേതികവിദ്യകളിൽ സ്റ്റക്സ്നെറ്റ് വൈറസ് കടത്തിവിട്ട് ഇസ്രയേൽ ഏതാനും വർഷം മുൻപ് സൈബർ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഓസിറാക്ക് ആണവനിലയത്തിൽ 1981 ജൂണിലും (ഓപ്പറേഷൻ ഓപ്പെറ) സിറിയയിലെ ദെയറസ്സൂർ മേഖലയിലെ അൽ കിബർ ആണവനിലയത്തിൽ 2007 സെപ്റ്റംബറിലും (ഓപ്പറേഷൻ ഔട്ട്സൈഡ് ദ് ബോക്സ്) ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് യുഎസ് മൗനസമ്മതം നൽകിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (3 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (4 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (4 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (4 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (5 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (5 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (5 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (5 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (5 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (6 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (6 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (7 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (7 hours ago)

Malayali Vartha Recommends