ലൈംഗിക ബന്ധത്തിൽ വാക്ക് പാലിച്ചില്ലെങ്കിൽ എട്ടിന്റെ പണി ....കാനഡ സുപ്രീം കോടതി വിധി ഇങ്ങനെ .
സ്ത്രീക്കും പുരുഷനും പരസ്പര സമ്മതത്തോടു കൂടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഭരണഘടനാ അനുശാസിക്കുന്നുണ്ട് .എന്നാൽ വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ പീഡിപ്പിച്ചു എന്ന് വരുമ്പോൾ അതിൽ വഞ്ചനയുടെ അംശം കലര്ന്നു.അതൊരു കുറ്റകരമായ ക്രൈം ആകുന്നു .പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹേതര ബന്ധങ്ങൾ നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ് .അത്തരത്തിലൊരു ബന്ധത്തിൽ ഏർപ്പെട്ട റിവേറയും യുവതിയും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വാക്ക് പാലിച്ചില്ലെങ്കില്‍ അത് ലൈംഗിക അതിക്രമമായി കണക്കാക്കാമെന്ന് കാനഡ സുപ്രീം കോടതിയുടെ വിധിയ്ക് ആസ്പതമായത് ഇവരുടെ ജീവിതത്തിലെ ഒരേടാണ് .
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീയുടെ അനുമതിയില്ലാതെ ഗര്‍ഭനിരോധന ഉറ ഉപേക്ഷിക്കാന്‍ പാടില്ല. ഇതാണ് ചര്‍ച്ചാ വിഷയമായത്.സംഭവം ഇങ്ങനെയാണ് ,ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചു. സ്ത്രീ സമ്മതിച്ചു. പക്ഷെ രണ്ട് വ്യവസ്ഥകള്‍ സ്ത്രീ മുന്നോട്ടുവെച്ചു. ഒന്ന് റിവേറ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണം. രണ്ട് ലൈംഗിക ബന്ധത്തിനിടയില്‍ എന്തെങ്കിലും ഇഷ്ടമില്ലാത്ത രീതിയില്‍ റിവേറ പ്രവര്‍ത്തിച്ചാല്‍ ഉടനടി താന്‍ പ്രതിഷേധിച്ച് പിന്‍മാറും.
വ്യവസ്ഥകള്‍ പാലിക്കാന്‍ റിവേറ തയ്യാറായി. എന്നാല്‍ ഈ പറഞ്ഞ വാക്കുകൾ റിവേറ പാലിച്ചില്ല . അവള്‍ റിവേറക്കെതിരെ പോലീസില്‍ പരാതി നല്‍കി.കേസ് ടൊറാന്‍ഡോയിലെ സുപ്രീം കോടതി പരിശോധിക്കുകയും.ജസ്റ്റിസ് നദാലി ഷാബെൻ, വാക്ക് പാലിക്കാതെ റിവേറ നടത്തിയ ലൈംഗിക ബന്ധം ലൈംഗിക അതിക്രമമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇനി കീഴ്ക്കോടതിയില്‍ കേസ് വിചാരണ ചെയ്ത് റിവേറയുടെ ശിക്ഷ തീരുമാനിക്കണം. കാനഡയിലെ നിയമം അനുസരിച്ച് ഈ കുറ്റത്തിന് 20 വര്‍ഷം വരെ ശിക്ഷ കിട്ടാം. വാക്ക് പാലിക്കാത്തത് ലൈംഗിക അതിക്രമമായി കണക്കാക്കുന്നത് കാനഡയിലും അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കുറ്റകൃത്യമായി പരിഗണിക്കപ്പെടുക ആദ്യമായിട്ടാണ്.
റിവേറയുടെയും സ്ത്രീയുടെയും വാദങ്ങള്‍ കോടതി വിശദമായി കേട്ടിരുന്നു. വാക്ക് പാലിക്കാതെ റിവേറ പ്രവര്‍ത്തിക്കുകയും ലൈംഗിക പേക്കൂത്തുകള്‍ നടത്തുകയും സ്ത്രീയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. അതിനാല്‍ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.ഗര്‍ഭനിരോധന ഉറ വേണമെന്ന് തുടക്കം മുതല്‍ക്കേ സ്ത്രീ ശാഠ്യം പിടിച്ചിരുന്നുവെന്ന് തെളിവുകളില്‍ നിന്ന് കാണാമെന്ന് കോടതി പറഞ്ഞു. പക്ഷെ റിവേറ അത് മനപൂര്‍വം ലംഘിച്ചുകൊണ്ട് ലൈംഗികബന്ധം പുലര്‍ത്തിയപ്പോള്‍ സ്ത്രീ ബഹളംവെച്ച് പിന്മാറുകയാണുണ്ടായത്.
സ്ത്രീയെ മുടിക്ക് പിടിച്ച് വലിച്ച് മാറ്റിനിര്‍ത്തി ബലം പ്രയോഗിച്ചായിരുന്നു തുടര്‍ന്ന് ലൈംഗികബന്ധം. പത്ത് മിനിറ്റിന് ശേഷം റിവേറ മുറിയില്‍ നിന്ന് അപ്രത്യക്ഷനായി. എതിര്‍ വിസ്താരത്തില്‍ റിവേറ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. പക്ഷെ റിവേറയുടെ വാദം പാടെ തള്ളിക്കൊണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹത്തെ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചത്. ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാമെന്ന് റിവേറ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ വാക്ക് ലംഘിക്കുകയാണുണ്ടായതെന്ന് കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha