മസാജ് ഓഫര്‍ ചെയ്ത് യുവാവിനെ കബളിപ്പിച്ചു പണം തട്ടി; പ്രതിയുടെ ഫ്ലാറ്റിൽ എത്തിയ പോലീസ് ഞെട്ടി
മസാജ് ഓഫര്‍ ചെയ്ത് യുവാവിനെ കബളിപ്പിച്ചു കൊള്ളയടിച്ച കേസില്‍ യുവതിക്ക് ആറുമാസം തടവ് ശിക്ഷ. ഉഗാണ്ടന്‍ വനിതയാണ് പ്രതി. നാഇഫിലായിരുന്നു ഇത്തരത്തിലൊരു തട്ടിപ്പു അരങ്ങേറിയത്. മോഷണം , വേശ്യാവൃത്തി എന്നിവ ചുമത്തിയാണ് യുവതിയെ ശിക്ഷിക്കാൻ വിധിച്ചത് . ആറു മാസത്തെ ശിക്ഷ കഴിഞ്ഞ ശേഷം യുവതിയെ നാടുകടത്തും. മറ്റ് മൂന്ന് സ്ത്രീകൾക്കൊപ്പം ചേർന്നാണ് യുവാവിനെ പറ്റിച്ച് കൊള്ളയടിച്ചത്. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയതായിരുന്നു 26കാരനായ യുവാവ്. ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങുന്നതിനായാണ് യുവാവ് നാഇഫിലെത്തിയത്. സാധനങ്ങള്‍ കിട്ടാൻ രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും എന്ന് ഉടമ പറഞ്ഞതോടെ കടയുടെ പരിസരത്ത് കറങ്ങാൻ യുവാവ് തീരുമാനിച്ചു. അങ്ങനെ നടക്കവെയാണ് യുവാവിനെ യുവതി സമീപിച്ചത്. 10 ദിര്‍ഹത്തിന് മസാജ് ചെയ്തുതരാം എന്നു പറഞ്ഞതിനാൽ ഇരുവരും യുവതിയുടെ ഫ്‌ളാറ്റിലേക്ക് പോയി. 10 ദിര്‍ഹത്തിന് മസാജ് ചെയ്യാം എന്ന വാഗ്ദാനം കേട്ടു ഫ്ലാറ്റിൽ എത്തിയ ഇയാളെ കവർച്ചക്കിരയാക്കുകയായിരുന്നുവെന്നു യുവാവ് മൊഴി നൽകി . ഫ്‌ളാറ്റിലെത്തിയ യുവാവിൽ നിന്നും നാൽവർ സംഘം 32,000 ദിര്‍ഹം തട്ടിയെടുത്തു.
കൊള്ളയടിച്ച ശേഷം യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ ഇയാൾ പിന്തുടർന്നു. മറ്റുള്ളവരുടെ സഹായത്തോടെ യുവതികളില്‍ ഒരാളെ പിടികൂടി. എന്നാൽ കൊള്ളയടിച്ച പണം ഇവര്‍ മറ്റൊരു പുരുഷന് കൈമാറിയിരുന്നു. വിവരം അറിഞ്ഞ പോലീസ് അയാളെയും പിടികൂടി. അപഹരിക്കപ്പെട്ട പണം പിടിച്ചെടുക്കുകയും ചെയ്തു. ഈ യുവതികള്‍ താമസിച്ചിരുന്ന ഒറ്റമുറി ഫ്‌ളാറ്റിൽ വേശ്യാവൃത്തിയും നടന്നു വന്നിരുന്നു. മൂന്നു കർട്ടൻ തിരിച്ചായിരുന്നു വേശ്യാവൃത്തി നടന്നു കൊണ്ടിരുന്നത്.
https://www.facebook.com/Malayalivartha