തലയ്ക് 65 കോടി വിലയിട്ട ഈ കൊടും ഭീകരൻ വലയിലാകുമ്പോൾ ...കാട്ടിക്കൂട്ടിയ അക്രമ പരമ്പരകൾ ഇങ്ങനെ
പല രാജ്യങ്ങളുടെയും കൊടും ഭീകരരുടെ ലിസ്റ്റിലെ ഒന്നാമൻ ഹഫീസ് സയീദ്. പാകിസ്ഥാൻ പോലീസ് ഇയാളെ അറസ്റ് ചെയ്തിരിക്കുന്ന വിവരം പുറത്തു വരുമ്പോൾ ,ഏവരും സന്തോഷിക്കുകയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഈ കൊടും ക്രിമിനൽ ആയിരുന്നു .2012 -ൽ അമേരിക്ക ഹഫീസ് സയീദിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള സമ്മാനം, ഒരു കോടി ഡോളറാണ്. അതായത്, ഏകദേശം 65 കോടി രൂപ. പാക്കിസ്ഥാന്റെ കണക്കിൽ ഒരു മതപണ്ഡിതനാണ് ഹാഫിസ് സയീദ്.
'ജമായത്ത് ഉദ് ദാവാ' എന്ന എൻജിഒയുടെ മറവിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുനൽകുന്നു എന്ന ഒരു ആരോപണത്തിന് കോടതിയിൽ വിചാരണ നേരിടുന്ന വ്യക്തി. എന്നാൽ, ഇന്ത്യയുടേയും അമേരിക്കയുടെയും കൊടും ഭീകരരുടെ ലിസ്റ്റിലെ ഒന്നാം പേരുകാരനാണിയാൾ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും സയീദ് തന്നെയാണ്. സയീദിന്റെ നേതൃത്വത്തിൽ 1990 -ൽ സ്ഥാപിച്ചതാണ് 'ലഷ്കർ-എ-തയിബ' എന്ന തീവ്രവാദസംഘടന. 1994-ൽ അമേരിക്ക സന്ദർശിച്ച് ഹൂസ്റ്റണിലെയും മറ്റും പള്ളികളിൽ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് സയീദ്.
ഇസ്ലാമിക് ഹിസ്റ്ററിയിലും, അറബിയിലും രണ്ടു മാസ്റ്റർ ബിരുദങ്ങൾ സ്വന്തമായുള്ള ഹഫീസ് സയീദ് മുഴുവൻ സമയ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിയും മുമ്പ് ഒരു എഞ്ചിനീയറിങ്ങ് കോളേജിൽ അറബിഭാഷാധ്യാപകനായിരുന്നു. പലകുറി ഇയാളെ അറസ്റ് ചെയ്തിടുണ്ട് ഇതിനു മുൻപും എന്നാൽ ഹാഫിസ് സയീദിന് ഒരിക്കലും പാക് മണ്ണിൽ ഒരു വിചാരണ നേരിടേണ്ടി വന്നിട്ടില്ല. ഒരിക്കലും സയീദ് മറ്റുരാജ്യങ്ങളിലേക്ക് വിചാരണാർത്ഥം നാടുകടത്തപ്പെടുകയോ ഒന്നും ഉണ്ടായില്ല. അതിനു ശേഷം ഇന്നുവരെ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയും അമേരിക്കയും നടത്തിക്കൊണ്ടിരുന്ന നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ അറസ്റ്റ് വീണ്ടും ഉണ്ടായിരിക്കുന്നത്.
'ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സി'(FTF)ൽ നിന്നുമുള്ള സമ്മർദ്ദം കാരണമാണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടി ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു. അവർ ഭീകരവാദങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങളുടെ പേരിൽ പാകിസ്ഥാനെ തങ്ങളുടെ 'ഗ്രേ ലിസ്റ്റിൽ' പെടുത്തിയതാണ് ഇപ്പോൾ മുഖം രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള ഈ അറസ്റ്റിന് വഴിവെച്ചിരിക്കുന്നത് .ഭീകരവാദത്തിനെതിരെ കടുത്ത നിലപാടാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത് .പാകിസ്ഥാനിൽ ഹഫീസ് സയീദിന്റെ അറസ്റ്റ് ഇന്ത്യ ശുഭ സൂചനയായാണ് കണക്കാക്കുന്നത് .
https://www.facebook.com/Malayalivartha