Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നടത്തുന്ന ചര്‍ച്ചകളെല്ലാം ഇപ്പോള്‍ വന്‍ വിജയം; പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്; മോദിക്ക് ഓക്കെ പറഞ്ഞ് റഷ്യ; ഇനി പൊളിക്കും 

18 JULY 2019 01:42 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ നടത്തുന്ന ചര്‍ച്ചകളെല്ലാം ഇപ്പോള്‍ വന്‍ വിജയമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നത് പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനേ തുടര്‍ന്ന് പാകിസ്ഥാനുമായി ഒപ്പുവെച്ച 50000 തോക്കുകളുടെ കരാറില്‍ നിന്ന് റഷ്യ പിന്‍മാറുന്നതായി അറിയിച്ചു. റഷ്യമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്‍ 50,000 അസോള്‍ട്ട് തോക്കുകള്‍ വാങ്ങാനുളള കരാറിലെത്തിയത്. എന്നാല്‍ റഷ്യയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരരുടെ കൈവശമെത്താനാണ് സാധ്യതയെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് റഷ്യന്‍ ഭരണകൂടത്തോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉടന്‍തന്നെ കരാറില്‍ നിന്ന് പിന്‍മാറാന്‍ റഷ്യ തീരുമാനിച്ചു. ഇതോടൊപ്പം ഭാവിയിലും പാകിസ്ഥാനുമായി യാതൊരു വിധ ആയുധ കരാറില്‍ ഏര്‍പ്പെടില്ലെന്നും റഷ്യ വ്യക്തമാക്കി.

അതോടൊപ്പം തന്നെ പ്രതിരോധ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ ഉല്‍പ്പാദനത്തിനായി ഒരു സംയുക്ത സംരംഭം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഉറപ്പാക്കാനും ഇന്ത്യയില്‍ സ്ഥാപിക്കുന്ന ഫാക്റ്ററിയിലൂടെ ഉല്‍പ്പാദനം നടത്താനും ധാരണയായി. സുപ്രധാനമായ കരാറിന്‍മേലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന സൈനിക-സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യ-റഷ്യ സര്‍ക്കാര്‍ കമ്മീഷനില്‍ വെച്ച് കരാര്‍ ഒപ്പിടാനാണ് ശ്രമം. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കരാറാവും ഇത്. രാജ്യത്തെ സൈനിക വിഭാഗങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ പൂര്‍ണസമയം താമസം കൂടാതെ ലഭ്യമാക്കാന്‍ ഇന്ത്യക്ക് ഇതോടെ സാധിക്കും. മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും സര്‍വീസിംഗും അറ്റകുറ്റപ്പണികളും നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവയ്ക്കാവശ്യമായ ഘടകങ്ങള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടതായുണ്ട്. ഇറക്കുമതിക്കുള്ള നടപടിക്രമങ്ങള്‍ വൈകുന്നത് യഥാസമയം നടത്തേണ്ട അറ്റകുറ്റപ്പണികളെയും വൈകിപ്പിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ആയുധങ്ങളും മറ്റും ലഭ്യമല്ലെന്നതാണ് ഇതിന്റെ ദോഷം. ഉദാഹരണത്തിന്, ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത സുഖോയ്-30 എംകെഐയുടെ 55 ശതമാനം വിമാനങ്ങള്‍ മാത്രമാണ് എല്ലാ സമയവും പൂര്‍ണ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. റഷ്യയില്‍ ഘടകങ്ങള്‍ക്ക് ക്ഷാമമുള്ളതിനാല്‍ ഫ്രാന്‍സില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് ഇന്ത്യ സുഖോയ് ഘടകങ്ങള്‍ അടുത്തിടെ ഇറക്കുമതി ചെയ്തത്.

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ വികസനത്തിലും ഉല്‍പ്പാദനത്തിലും പുലര്‍ത്തിവന്ന സഹകരണത്തിന്റെ മാതൃകയാണ് പുതിയ സംരംഭത്തിലും അവലംബിക്കുക. എകെ-203 തോക്കുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിക്കാനുള്ള ഇന്ത്യ-റഷ്യ സംരംഭം ഉത്തര്‍പ്രദേശിലെ അമേഥിയില്‍ കഴിഞ്ഞ വര്‍ഷം യാഥാര്‍ത്ഥ്യമായിരുന്നു. അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും റഷ്യയുമായി കഴിഞ്ഞ വര്‍ഷം കരാറൊപ്പിട്ടു. എച്ച്എഎല്ലും റഷ്യയുടെ റോസോബോറോണ്‍ എസ്‌ക്‌പോര്‍ട്ടും ചേര്‍ന്നാണ് 200 കമോവ് ചോപ്പറുകള്‍ നിര്‍മിക്കുക. ഈ കരാറുകളുടെ വിജയത്തില്‍ നിന്നാണ് ഘടക നിര്‍മാണ കരാറിന് ഊര്‍ജം ലഭിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യയുമായി ഇന്ത്യ പ്രതിരോധ സഹകരണം ഊര്‍ജിതമാക്കുന്നതിനോട് ഒട്ടും താല്‍പ്പര്യമില്ലാത്ത അമേരിക്ക പുതിയ കരാറിനെയും എതിര്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. തന്ത്രപ്രധാന പ്രതിരോധ പങ്കാളിയെന്ന പദവി ഇന്ത്യക്ക് നല്‍കിയ സാഹചര്യത്തില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നാണ് യുഎസിന്റെ കടുംപിടുത്തവും. നാറ്റോ സഖ്യ രാജ്യത്തിന്റെ പദവി ഇന്ത്യക്ക് നല്‍കാനുള്ള പ്രതിരോധ ബജറ്റ് ശുപാര്‍ശ രണ്ടാഴ്ച മുന്‍പ് യുഎസ് സെനറ്റ് പാസാക്കുകയും ചെയ്തു. അടുത്തിടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് സ്വന്തമാക്കാന്‍ ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടതിനെ ട്രംപ് ഭരണകൂടം പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തെങ്കിലും മോദി സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (16 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (30 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (47 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends