ആഗ്രഹിക്കുന്ന തരത്തിലുള്ള കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ടെക്‌നോളജി വികസിപ്പിച്ചു

തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുവോ, അത്തരം സ്വഭാവങ്ങള്‍ മാത്രമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന തരത്തില്‍, ജനിതക ശാസ്ത്രത്തില്‍ ഒരു പുതിയ കണ്ടുപിടിത്തം നടന്നു കഴിഞ്ഞതായി യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബത്തിലെ ജനിതകശാസ്ത്രജ്ഞനായ ഡോ. ടോണിപെറി അറിയിച്ചു.
ക്രിസ്പര്‍-കാസ്9 ജീന്‍ എഡിറ്റിംഗ് ടെക്‌നിക് എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഈ സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി പ്രായപൂര്‍ത്തിയെത്തിയ എലികളിലെ ജനിതക കരള്‍രോഗം മാറ്റാന്‍ കഴിഞ്ഞതോടെയാണ് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഈ കാര്യത്തില്‍ ഉറപ്പായത്.
തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലാത്ത സ്വഭാവ വിശേഷതകള്‍ ജനിതകതന്തുക്കളില്‍ ഏതു ഭാഗത്താണോ ഉള്ളത് ആ ഭാഗങ്ങള്‍ മുറിച്ചു നീക്കാന്‍ ഒരു തന്മാത്രാ കത്രികയാണ് ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തിയത്. ആ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കത്രികയ്ക്ക് നല്‍കിയത് ഉപഗ്രഹ സംവിധാനങ്ങളിലൂടെയാണ്.
സ്വാഭാവികമായ ജനിതക പരിണാമം സംഭവിക്കുമ്പോള്‍ കോശത്തിനുള്ളിലുള്ള സംവിധാനങ്ങള്‍ ആ കേടുപാടുകള്‍ പരിഹരിക്കുന്നു. എന്നാല്‍ ഇവിടെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആഗ്രഹിക്കുന്ന ജനിതകമാറ്റങ്ങള്‍ വരുത്തുകയും ആവശ്യമില്ലാത്ത സ്വഭാവങ്ങളെ ജനറ്റിക് കോഡില്‍ നിന്നും മുറിച്ചു മാറ്റുകയും ആണ് ചെയ്യുന്നത്.
ഇതോടെ ഇതുവരെ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ മാത്രം സാധ്യമായിരുന്ന കാര്യങ്ങളായ അതീവ ബുദ്ധി ശക്തിയും, സൗന്ദര്യവും ആരോഗ്യവും ഉള്ള \'പെര്‍ഫെക്ട് ശിശുക്കള്‍\' എന്ന ആശയം ഇനി ലബോറട്ടറികളിലൂടെ നടപ്പാക്കാനാവുമെന്ന് ഏറെ കുറെ ഉറപ്പായി.
എന്നാല്‍ ഇത്തരം പരീക്ഷണങ്ങളുടെ നൈതികതയെ കുറിച്ച് ചിന്തിക്കണമെന്നാണ് നുഫീല്‍ഡ് കൗണ്‍സില്‍ ഓണ്‍ ബയോ എത്തിക്‌സിന്റെ ഡയറക്ടറായ ഹൂ വിറ്റാല്‍ പറയുന്നത്. ഏതെങ്കിലും സ്ത്രീയുടെയും പുരുഷന്റേയും ഡിഎന്‍എ കള്‍ തമ്മില്‍ ചേരുമ്പോള്‍ ഏതു തരത്തിലുള്ള കുഞ്ഞാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് നേരത്തെ തന്നെ ഡിജിറ്റലായി കണ്ടറിയാന്‍ കഴിയും. തന്മൂലം ജനിക്കുന്ന കുഞ്ഞിന് എന്തൊക്കെ രോഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും, കണ്ണിന്റേയോ തൊലിയുടെയോ നിറം എങ്ങനെയായിരിക്കുമെന്നുമെല്ലാം മുന്‍കൂട്ടി അറിയാനും, അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടാനും ആകും . അത്തരം നടപടിക്രമങ്ങള്‍ ഭ്രൂണ പരിശോധനയെ സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ക്കെതിരാവും. അതു കൂടാതെ സ്വന്തം പങ്കാളിയുടെ ഡി.എന്‍.എ ഉപേക്ഷിച്ച് മറ്റൊരാളുടെ ഡിഎന്‍ എയ്ക്കായി അന്വേഷിക്കുന്നത് തലമുടിയുടെ നിറം, കണ്ണിന്റേയോ തൊലിയുടെയോ നിറം എന്നിങ്ങനെയുള്ള നിസ്സാര ആവശ്യങ്ങള്‍ക്കു വേണ്ടിയാകുമ്പോള്‍ ജനിതക രോഗങ്ങള്‍ തലമുറകളിലേയ്ക്ക് പകരുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടു ചെയ്യുന്ന ഇത്തരം പദ്ധതികളുടെ നൈതികതയ്ക്ക് മങ്ങലേല്‍ക്കുമെന്നതിന് തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















