ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്ക് പുറത്തു നിന്നും ഒരു മധ്യസ്ഥതയും വേണ്ട .യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടേണ്ട കാര്യമില്ല. ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നുംനിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകൾക്കും ഷിംല, ലഹോർ കരാറുകളാണ് അടിസ്ഥാനമാക്കുന്നതെന്നും രവീഷ് കുമാർ ട്വിറ്റ് ചെയ്തു .
കാശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്നോട് അഭ്യർത്ഥിച്ചു എന്ന വാദവുമായാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് .എന്നാൽ അദ്ദേഹത്തിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു .കശ്മീർ വിഷയം ഒരു ഉഭയകക്ഷി വിഷയമാണ് .അത് ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച ചെയ്തു പരിഹരികേണ്ടതാണ്.
അതിനാൽ തന്നെ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഒരു രാഷ്ട്ര തലവനെയും ഞങ്ങൾ ക്ഷണിച്ചിട്ടില്ല .അതിനാൽ തന്നെ ഈ അവകാശവാദത്തിൽ ഒരു കഴമ്പും ഇല്ല എന്നും വിദേശ കാര്യവക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. ഈ സംഭവത്തോടെ യു എസ് വിദേശ കാര്യ വക്താവും ഈ കാര്യം ശരിവെക്കുകയായിരുന്നു.ട്രംപിന്റെ അവകാശവാദം അപലപനീയമായിരുന്നെന്നും അത് യുക്തിക്കു നിരക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .ട്രംപിന്റെ ഈ പ്രസ്താവനയെ അപലപിച്ചു ഡെമോക്രാറ്റ് ജനപ്രധിനിധിയായ ബ്രാഡ് ഷെർമാനും രംഗത്ത് വന്നു.
അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അതിനാൽ തന്നെ ഒരു പ്രധിനിധിയെന്ന നിലയിലും യു എസ്സിലെ ഒരു പൗരൻ എന്ന നിലയിലും യു എസ്സിലെ ഇന്ത്യൻ അംബാസിഡർ ഹർഷ് ഷൈഗ്ലയോടു മാപ്പു ചോദിക്കുന്നു എന്നും ബ്രാഡ് ഷെർമാൻ പറഞ്ഞു .
കാശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എപ്പോഴും എതിർത്തിരുന്നു .ഇന്ത്യയുടെ തെക്കൻ ഏഷ്യ വിദേശ നയത്തെ കുറിച്ച് അറിയുന്നവർക്കെല്ലാം അവരുടെ രാജ്യത്തെ പറ്റി അറിയാം എന്നാൽ ട്രംപിന് അതുപോലും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഈ സംഭവത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കൂടുതൽ പിന്തുണയും പ്രചോദനവുമായാണ് മറ്റു വിദേശ നേതാക്കൾ രംഗത്തെത്തിയത് .മോഡി ആർജവവും കരുത്തമുള്ള നേതാവാണ് .അദ്ദേഹത്തിന് പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള പ്രാവീണ്യം ഉണ്ട് .അതിനാൽ തന്നെ മോഡി അത്തരമൊരു നിർദേശം വെക്കില്ലെന്നു തങ്ങൾക്കുറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സംഭവത്തോട് കൂടി യു എസ് വിദേശകാര്യ മന്ത്രാലയ ഹൗസ് കമ്മിറ്റി ചെയർമാൻ ഏലിയറ്റ് എൽ.ഏയ്ഞ്ചൽ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തിയിരുന്നു .‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടു രാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻഎന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാനും യു എസ് തയാറാണ്’എന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പ്രസ്താവിച്ചു .
https://www.facebook.com/Malayalivartha