ഡ്രസ്സ് ചെറുതായിപ്പോയെന്നു പ്രൊഫസ്സർ ബിക്കിനിയിൽ തീസിസ് അവതരിയൊപ്പിച്ച് വിദ്യാര്തഥിനി

ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു പക്ഷെ കടന്നു വന്നത് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാവാം എന്നാൽ അതിന്റെ അലയടികൾ കേരളത്തിൽ ആകമാനം വ്യാപിച്ചു എന്ന് തന്നെ പറയാം. അദ്ധ്യാപകർ പലപ്പോഴും വിദ്യാർത്ഥികളുടെ നന്മ ഉദ്ദേശിച്ചാണ് ഉപദേശങ്ങളും ശാസനകളും നൽകുക. എന്നാൽ തന്നെ അത്തരത്തിൽ നല്ലവഴിക്ക് കൊണ്ടുവരാൻ ശ്രമിച്ച അദ്ധ്യാപികയ്ക്ക് അമേരിക്കയിലെ ന്യൂയോർക്കിലുള്ള ഈ കോളേജ് വിദ്യാർത്ഥിനി മറുപടി കൊടുത്തത് ഇങ്ങനെയാണ്. താൻ ധരിച്ച വസ്ത്രം തീരെ ചെറുതായി പോയെന്ന് പരാതി പറഞ്ഞ തന്റെ പ്രൊഫസറുടെയും മറ്റ് വിദ്യാർത്ഥികളുടെയും മുൻപിൽ വച്ചാണ് കോർണൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ഇത്താക്കയിലെ വിദ്യാർത്ഥിനി ലെറ്റീറ്റിയ ചായി തുണിയുരിഞ്ഞത്.
ഭാഗ്യത്തിന് അടിവസ്ത്രം മാത്രം ലെറ്റീറ്റിയ ദേഹത്ത് അവശേഷിപ്പിച്ചിട്ടുണ്ട്. തന്റെ തിസീസ് അവതരിപ്പിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി ഈ 'കടുംകൈ' ചെയ്തത്. തീസീസിന്റെ ട്രയൽ നോക്കുന്ന സമയത്താണ് അദ്ധ്യാപിക ലെറ്റീറ്റിയുടെ വസ്ത്രധാരണത്തെ കുറിച്ച് ക്ലാസ്സിൽ വച്ച് സംസാരിക്കുന്നത്.ലെറ്റീറ്റിയ പുരുഷ നോട്ടങ്ങൾ തന്റെ ശരീരത്തിലേക്ക് ക്ഷണിച്ച് വരുത്തും എന്നായിരുന്നു അദ്ധ്യാപിക ലെറ്റീറ്റിയയോട് പറഞ്ഞത്. തീസീസിലേക്കായിരിക്കില്ല വിദ്യാർത്ഥികൾ ശ്രദ്ധിക്കുക എന്നും പ്രൊഫസർ പറഞ്ഞു. അദ്ധ്യാപികയുടെ ഈ പ്രസ്താവന ലെറ്റീറ്റിയും ഒപ്പമുള്ള കൂട്ടുകാരായ വിദ്യാർത്ഥികളും എതിർക്കുകയാണ് ഉണ്ടായത്. എന്നാൽ ഒരു വിദ്യാർത്ഥി മാത്രം അധ്യാപികയോട് യോജിച്ചു.
തീസിസ് അവതരിപ്പിക്കുമ്പോൾ മറ്റുള്ളവർക്കും ബഹുമാനം നൽകുന്ന രീതിയിൽ വേണം വസ്ത്രം ധരിക്കാൻ എന്നായിരുന്നു വിദ്യാർത്ഥിയുടെ അഭിപ്രായം.ലെറ്റീറ്റിയുടെ അമ്മയ്ക്ക് അവളുടെ വസ്‌ത്രധാരണത്തെ കുറിച്ച് എന്താവും തോന്നുക എന്നും അധ്യാപികയിൽ നിന്നും ചോദ്യമുയർന്നു. എന്നാൽ പണ്ടുമുതലേ ഒരു ഫെമിസ്റ്റായിരുന്ന, ലിംഗനീതിക്ക് വേണ്ടി പ്രവർത്തിച്ച തന്റെ അമ്മയ്ക്ക് ഇത് കണ്ടാൽ യാതൊന്നും തോന്നില്ലെന്നും, അവരും ഒരു പ്രൊഫസർ തന്നെയാണെന്നുമാണ് ലെറ്റീറ്റിയ മറുപടി നൽകിയത്. ഈ സംഭാഷണത്തിന് ശേഷമാണ് ലെറ്റീറ്റിയ തന്റെ തിസീസ് അവതരണം നടത്തിയത്.
ഒരു പക്ഷെ ചില കാഴ്ചകൾ ചില സിനിമയുമായി സാമ്യം തോന്നിക്കും. കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമകൾ. തനിക് ഒരു പച്ച മനുഷ്യനായി നില്ക്കാൻ ആണ് താല്പര്യം എന്ന് പറഞ്ഞുകൊണ്ട് തന്റെ വസ്ത്രം ഒന്നൊന്നായി ഊറി മാറ്റുന്ന കാഴ്ച. വെറുതെ വിടാൻ പറ്റില്ല സ്വന്തം സഹപാടികൾക്ക് മുന്നിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉന്നയിച്ച് വസ്ത്രങ്ങൾ ഓരോന്നായി ഊരി മാറ്റുമ്പോൾ അമേരിക്കയിൽ ആയതുകൊണ്ട് തള്ളിക്കളയേണ്ട. കാഴ്ചപ്പാടുകൾ അധികം ദൂരമല്ല. അതുകൊണ്ട് വസ്ത്ര ധാരണത്തെ പറ്റി പറഞ്ഞു വിദ്യാർത്ഥികളെ നേർവഴിക്ക് ആക്കാൻ നോക്കിയാൽ അല്പം ചിന്തിച്ചു വേണം പറയാൻ.
https://www.facebook.com/Malayalivartha

























