Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

യെമന്‍ തീരത്ത് ഒഴുകുന്ന ലക്ഷക്കണക്കിന് ബാരൽ എണ്ണ നിറച്ച കൂറ്റൻ ടൈംബോംബ് കപ്പൽ ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന് റിപ്പോർട്ടുകൾ; മുൾമുനയിൽ ലോകം! പൊട്ടിത്തെറിച്ചാൽ സംഭവിക്കുന്നത്

30 JULY 2019 12:49 PM IST
മലയാളി വാര്‍ത്ത

വടക്കുപടിഞ്ഞാറന്‍ യെമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയില്‍ നിന്ന് 70 കിമീ മാറി നങ്കൂരമിട്ടു കിടക്കുന്ന യെമന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പല്‍ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ളവര്‍ക്ക ആശങ്കയ്ക്ക കാരണമായിട്ട നാളുകള്‍ ഏറെയായി. ലക്ഷക്കണക്കിനു ബാരൽ എണ്ണ നിറച്ച ഈ കപ്പൽ ഏതു നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തരകലാപം ശക്തമായിരിക്കുന്ന യെമന്റെ തീരമായ ഇസ തുറമുഖത്തോട് ചേർന്ന് കിടക്കുന്ന ഈ കൂറ്റൻ കപ്പലിനെ ഫ്ലോട്ടിംഗ് ബോംബ്” എന്നാണ് ഐക്യരാഷ്ട്ര സംഘടന തന്നെ വിശേഷിപ്പിക്കുന്നത്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഈ ടൈം ബോംബ് വരുത്തുന്ന ദുരന്തം ലോക സമ്പദ്‌വ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന തരത്തിലായിരിക്കും, ഇതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് കപ്പലിനകത്തെ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയിൽ ഇപ്പോഴും വിദഗ്ധർക്ക് വ്യക്തതയില്ല.

2015 മുതല്‍ ഇവിടെയാണ് കപ്പലിന്റെ സ്ഥാനം. യെമന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. പകരം തുറമുഖത്തുനിന്ന് അല്‍പം മാറി നങ്കൂരമിട്ടു കിടക്കും. യെമനിലെ മരിബ് എണ്ണപ്പാടത്തില്‍ നിന്നുള്ള എണ്ണ, പൈപ് ലൈന്‍ വഴി കടലിലെ എക്‌സ്‌പോര്‍ട്ട് ടെര്‍മിനലിലേക്ക് എത്തിക്കുന്നതാണ് രീതി. ടെര്‍മിനലില്‍ നിന്ന് എണ്ണബാരലുകള്‍ ഓയില്‍കമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതില്‍ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക. റാസ് ഇസ തുറമുഖം ഹൂതികള്‍ പിടിച്ചെടുത്തതോടെ 2015 മാര്‍ച്ച് മുതല്‍ കപ്പലില്‍ നിന്നുള്ള എണ്ണകൈമാറ്റം പൂര്‍ണമായും നിലച്ചു. ആവശ്യത്തിനു ഡീസല്‍ ലഭിക്കാത്തതിനാല്‍ ഇതേവരെ കപ്പലിന്റെ എന്‍ജിനും ചലിപ്പിക്കാനായിട്ടില്ല. ഇപ്പോൾത്തന്നെ അൽപാൽപമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് യെമൻ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. കടലിൽ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാൽ രാജ്യാന്തര കപ്പൽ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. കപ്പല്‍ പരിശോധിക്കാനുള്ള അനുമതി യെമനിലെ ഹൂതി വിമതര്‍, യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിനു പലവട്ടം നിഷേധിക്കുക കൂടി ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയാണ്. ദുരന്തത്തെ തുറുപ്പുചീട്ടാക്കി വിലപേശലിനു കൂടിയാണ് ഹൂതികളുടെ ശ്രമം.

ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകളാണ്‌ നിലവിൽ കപ്പലിലുള്ളതെന്നാണു കരുതുന്നത്. ഇവയിലെല്ലാമായി ഏകദേശം 30 ലക്ഷം ബാരൽ എണ്ണ ഉൾക്കൊള്ളിക്കാനാകും. എന്നാൽ ഇത്രയും എണ്ണ ഇപ്പോഴില്ലെന്നാണു കരുതുന്നത്. അപ്പോഴും ആശങ്കയ്ക്കു വക നൽകി 14 ലക്ഷത്തോളം ബാരൽ എണ്ണ കപ്പലിലെ പടുകൂറ്റൻ ടാങ്കറിലുണ്ട്. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോൺഫ്ലിക്ട് ആൻഡ് എൻവയോണ്‍മെന്റൽ ഒബ്സർവേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് കഴിഞ്ഞ വർഷം ഈ പ്രശ്നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎൻ സുരക്ഷാകൗണ്‍സിൽ വിഷയം ചർച്ചയ്ക്കെടുത്തു.

യെമനിലെ സൗദി പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സർക്കാരും ഹൂതികളും തമ്മിലൊപ്പിട്ട കരാറിന്റെ ലംഘനം കൂടിയാണ് ഈ കപ്പലിന്മേൽ നടക്കുന്നതെന്ന് യുഎൻ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സ്റ്റോക്കോമിൽ ഇരുവിഭാഗവും ഒപ്പിട്ട കരാർ പ്രകാരം ചെങ്കടൽ തീരത്തെ പല തുറമുഖങ്ങളും തീരസംരക്ഷണ സേനയ്ക്ക് വിട്ടുനൽകുമെന്ന് ഹൂതികൾ സമ്മതമറിയിച്ചിരുന്നു. അതിൽ ഉൾപ്പെട്ട തുറമുഖത്തിനു സമീപമാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. യെമനിൽ കയറ്റുമതി–ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന ഹൊബെയ്ദ തുറമുഖത്തു നിന്നും അധികം അകലെയല്ലാതെയാണു കപ്പൽ. യെമനിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്നത് ഈ തുറമുഖം വഴിയാണെന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. എത്രമാത്രം അപകടകരമാണ് കപ്പലിന്റെ സ്ഥാനം എന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച യെമൻ സർക്കാർ ട്വിറ്ററിൽ ആനിമേഷൻ വിഡിയോ പുറത്തുവിട്ടിരുന്നു. ‘കപ്പൽ സംബന്ധിച്ചു കരാർ വരെ തയാറാക്കിയതാണ്. എന്നാൽ അതിന്മേൽ ഇപ്പോഴും തർക്കം തുടരുകയാണ്. യുഎൻ സംഘത്തിന് കപ്പൽ പരിശോധിക്കാനായില്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നത് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (1 hour ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (1 hour ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (2 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (2 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (2 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (2 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (3 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (3 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (3 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (3 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (4 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (4 hours ago)

Malayali Vartha Recommends