Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

യുവതിയുടെ വധം: വധശിക്ഷയ്ക്ക് വിധേയനാക്കിയ പ്രതി നിരപരാധി ; 20 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ യഥാര്‍ത്ഥ കുറ്റവാളിയേയും വധിച്ചു!

02 AUGUST 2019 10:14 AM IST
മലയാളി വാര്‍ത്ത

1996-ല്‍ ഒരു യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയായ ഒരു 18-കാരനെ തൂക്കിലേറ്റിയ, ഇന്നര്‍ മംഗോളിയന്‍ കോടതി 20 വര്‍ഷത്തിന് ശേഷം, 2015-ല്‍ പിടിയ്ക്കപ്പെട്ടയാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അയാളേയും വധശിക്ഷയ്ക്ക് വിധേയനാക്കി. ആറ് പേരെ കൊല ചെയ്യുകയും ഒരു 12 വയസ്സുകാരി ഉള്‍പ്പെടെ 10-ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അനേകം കവര്‍ച്ച നടത്തുകയും ചെയ്ത പരമ്പര കൊലയാളിയായിരുന്നു യഥാര്‍ത്ഥ ഘാതകന്‍.

2015-ല്‍ ഇന്നര്‍ മംഗോളിയന്‍ കോടതി വധശിക്ഷ വിധിച്ച 47-കാരന്‍ സാവോ സിഹോംഗിന്റെ വധശിക്ഷയാണ് ചൈന നടപ്പാക്കിയത്. 'സ്മൈലിംഗ് കില്ലര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട സാവോ സിഹോംഗ് കൊലപ്പെടുത്തിയ ആറുപേരില്‍ ഒരാളുടെ കൊലപാതകമായിരുന്നു 1996-ല്‍ ഹുഗ്ജില്‍റ്റ് എന്ന 18-കാരനില്‍ ആരോപിക്കപ്പെട്ട് വധശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കൗമാരക്കാരന്റെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും ഒടുവില്‍ ഹുഗ്ജില്‍റ്റിനെ മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. നഷ്ടപരിഹാരമായി വന്‍ തുക നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

1996-നും 2005-നും ഇടയില്‍ വടക്കന്‍ ചൈനയിലാണ് സാവോ കൊലപാതക പരമ്പര നടത്തിയത്. ഇരകളില്‍ കൂടുതല്‍ പേരെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒരാളെ ടെലിഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കിയും മറ്റൊരാളുടെ കഴുത്തു മുറിച്ചും കൊലപ്പെടുത്തി. ഭയാനകമായ രീതിയിലാണ് ഇയാള്‍ ഇരകളെ വകവരുത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, കളവ് എന്നിങ്ങനെ പലയിടത്തുമായി 17-ലധികം കുറ്റകൃത്യങ്ങള്‍ മംഗോളിയയ്ക്കുള്ളില്‍ തന്നെ സാവോ നടത്തിയതായി കോടതി വിലയിരുത്തി.

2005-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇയാള്‍ താന്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരം പോലീസിനോട് പറഞ്ഞത്. അപ്പോഴായിരുന്നു ഹോഹോട്ടിലെ ഒരു ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ 1996-ല്‍ ഹുഗ്ജില്‍റ്റിന്റെ പേരില്‍ ആരോപിക്കപ്പെട്ട യുവതിയെ കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച വിവരവും ഇയാള്‍ നല്‍കിയത്. ഇതായിരുന്നത്രേ സാവോയുടെ ആദ്യ കൊലപാതകം. 1996 ഏപ്രില്‍ 6-നായിരുന്നു സംഭവം. ടോയ്ലറ്റിനുള്ളിലിട്ട് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഫാക്ടറിയിലെ ജോലിക്കാരനായിരുന്ന ഹുഗ്ജില്‍റ്റാണ് മൃതദേഹം ആദ്യം കണ്ടത്. എന്നാല്‍ കൊലപാതക കുറ്റം ഹുഗ്ജില്‍റ്റിന്റെ പേരില്‍ ചുമത്തപ്പെടുകയായിരുന്നു. മതിയായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി ഹുഗ്ജില്‍റ്റിനെ വധശിക്ഷയ്ക്ക് വിധിച്ചു. ജൂണ്‍ 10-നായിരുന്നു വിധി വന്നത്. അന്നു തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

മകന്‍ മരിച്ചിട്ടും അവന്റെ കുടുംബം വിട്ടുകൊടുത്തില്ല. വര്‍ഷങ്ങളോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ 2014-ല്‍ ഹുഗ്ജില്‍റ്റിനെ തെറ്റായിട്ടാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നു കോടതി തിരിച്ചറിയുകയും മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. ഹുഗ്ജിത്തിന്റെ വധശിക്ഷയില്‍ തെറ്റായ വിവരം നല്‍കിയ 27 ഉദ്യോഗസ്ഥരെ ചൈന ശിക്ഷിക്കുകയും ചെയ്തു. ഹുഗ്ജില്‍റ്റിന്റെ മാതാവ് ഷാംഗ് അയുന്‍, പിതാവ് ലി സാന്റെന്‍ എന്നിവരുടെ ഹര്‍ജിയില്‍ മകന്‍ നിരപരാധിയാണെന്ന് മരണാനന്തരം, 2015 ഡിസംബര്‍ 31-ന് മംഗോളിയ ഹൈയര്‍ പീപ്പിള്‍സ് കോടതി വിധിച്ചു.

മകനെ തെറ്റായി തൂക്കിലേറ്റിയതിന് മാതാപിതാക്കള്‍ക്ക് 20 ലക്ഷം യുവാന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ഇത്തവണ സാവോയെയും ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (28 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (48 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (1 hour ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (2 hours ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (3 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends