Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

യുവതിയുടെ വധം: വധശിക്ഷയ്ക്ക് വിധേയനാക്കിയ പ്രതി നിരപരാധി ; 20 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ യഥാര്‍ത്ഥ കുറ്റവാളിയേയും വധിച്ചു!

02 AUGUST 2019 10:14 AM IST
മലയാളി വാര്‍ത്ത

1996-ല്‍ ഒരു യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയായ ഒരു 18-കാരനെ തൂക്കിലേറ്റിയ, ഇന്നര്‍ മംഗോളിയന്‍ കോടതി 20 വര്‍ഷത്തിന് ശേഷം, 2015-ല്‍ പിടിയ്ക്കപ്പെട്ടയാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അയാളേയും വധശിക്ഷയ്ക്ക് വിധേയനാക്കി. ആറ് പേരെ കൊല ചെയ്യുകയും ഒരു 12 വയസ്സുകാരി ഉള്‍പ്പെടെ 10-ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അനേകം കവര്‍ച്ച നടത്തുകയും ചെയ്ത പരമ്പര കൊലയാളിയായിരുന്നു യഥാര്‍ത്ഥ ഘാതകന്‍.

2015-ല്‍ ഇന്നര്‍ മംഗോളിയന്‍ കോടതി വധശിക്ഷ വിധിച്ച 47-കാരന്‍ സാവോ സിഹോംഗിന്റെ വധശിക്ഷയാണ് ചൈന നടപ്പാക്കിയത്. 'സ്മൈലിംഗ് കില്ലര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട സാവോ സിഹോംഗ് കൊലപ്പെടുത്തിയ ആറുപേരില്‍ ഒരാളുടെ കൊലപാതകമായിരുന്നു 1996-ല്‍ ഹുഗ്ജില്‍റ്റ് എന്ന 18-കാരനില്‍ ആരോപിക്കപ്പെട്ട് വധശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കൗമാരക്കാരന്റെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും ഒടുവില്‍ ഹുഗ്ജില്‍റ്റിനെ മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. നഷ്ടപരിഹാരമായി വന്‍ തുക നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

1996-നും 2005-നും ഇടയില്‍ വടക്കന്‍ ചൈനയിലാണ് സാവോ കൊലപാതക പരമ്പര നടത്തിയത്. ഇരകളില്‍ കൂടുതല്‍ പേരെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒരാളെ ടെലിഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കിയും മറ്റൊരാളുടെ കഴുത്തു മുറിച്ചും കൊലപ്പെടുത്തി. ഭയാനകമായ രീതിയിലാണ് ഇയാള്‍ ഇരകളെ വകവരുത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, കളവ് എന്നിങ്ങനെ പലയിടത്തുമായി 17-ലധികം കുറ്റകൃത്യങ്ങള്‍ മംഗോളിയയ്ക്കുള്ളില്‍ തന്നെ സാവോ നടത്തിയതായി കോടതി വിലയിരുത്തി.

2005-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇയാള്‍ താന്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരം പോലീസിനോട് പറഞ്ഞത്. അപ്പോഴായിരുന്നു ഹോഹോട്ടിലെ ഒരു ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ 1996-ല്‍ ഹുഗ്ജില്‍റ്റിന്റെ പേരില്‍ ആരോപിക്കപ്പെട്ട യുവതിയെ കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച വിവരവും ഇയാള്‍ നല്‍കിയത്. ഇതായിരുന്നത്രേ സാവോയുടെ ആദ്യ കൊലപാതകം. 1996 ഏപ്രില്‍ 6-നായിരുന്നു സംഭവം. ടോയ്ലറ്റിനുള്ളിലിട്ട് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഫാക്ടറിയിലെ ജോലിക്കാരനായിരുന്ന ഹുഗ്ജില്‍റ്റാണ് മൃതദേഹം ആദ്യം കണ്ടത്. എന്നാല്‍ കൊലപാതക കുറ്റം ഹുഗ്ജില്‍റ്റിന്റെ പേരില്‍ ചുമത്തപ്പെടുകയായിരുന്നു. മതിയായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി ഹുഗ്ജില്‍റ്റിനെ വധശിക്ഷയ്ക്ക് വിധിച്ചു. ജൂണ്‍ 10-നായിരുന്നു വിധി വന്നത്. അന്നു തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

മകന്‍ മരിച്ചിട്ടും അവന്റെ കുടുംബം വിട്ടുകൊടുത്തില്ല. വര്‍ഷങ്ങളോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ 2014-ല്‍ ഹുഗ്ജില്‍റ്റിനെ തെറ്റായിട്ടാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നു കോടതി തിരിച്ചറിയുകയും മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. ഹുഗ്ജിത്തിന്റെ വധശിക്ഷയില്‍ തെറ്റായ വിവരം നല്‍കിയ 27 ഉദ്യോഗസ്ഥരെ ചൈന ശിക്ഷിക്കുകയും ചെയ്തു. ഹുഗ്ജില്‍റ്റിന്റെ മാതാവ് ഷാംഗ് അയുന്‍, പിതാവ് ലി സാന്റെന്‍ എന്നിവരുടെ ഹര്‍ജിയില്‍ മകന്‍ നിരപരാധിയാണെന്ന് മരണാനന്തരം, 2015 ഡിസംബര്‍ 31-ന് മംഗോളിയ ഹൈയര്‍ പീപ്പിള്‍സ് കോടതി വിധിച്ചു.

മകനെ തെറ്റായി തൂക്കിലേറ്റിയതിന് മാതാപിതാക്കള്‍ക്ക് 20 ലക്ഷം യുവാന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ഇത്തവണ സാവോയെയും ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (5 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends