ഐസിസ് തീവ്രവാദികളുടെ കൊടും ക്രൂരതകള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ടു

ഐസിസ് തീവ്രവാദികളുടെ കൊടും ക്രൂരതകള്‍ പുറത്ത് വരുന്നു. തട്ടികൊണ്ടുപോകുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന കഠിനമായ പീഡനങ്ങള്‍ളാണ് അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തലുകളുള്ളത്. ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഡസന്‍ കണക്കിന് പെണ്‍കുട്ടികളുമായി ആംനസ്റ്റി പ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖമാണ് പുറത്ത് വന്നരിക്കുന്നത്. ഐസിസ് തീവ്രവാദികള്‍ക്ക് കീഴില്‍ ലൈംഗികാടിമത്വത്തിന് വിധേയരായ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളുടെ നിലയേക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്ന \'എസ്‌കേപ്പ് ഫ്രം ഹെല്‍: ടോര്‍ച്ചര്‍ ആന്റ് സെക്‌സ്വല്‍ സ്‌ളേവറി ഇന്‍ ഇസഌമിക് സ്‌റ്റേറ്റ് ക്യാപ്റ്റിവിറ്റി ഇന്‍ ഇറാഖ്\' കഴിഞ്ഞ മാസമാണ് ആംനസ്റ്റി പുറത്ത് വിട്ടത്.
ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക ദുരുപയോഗത്തിന് അനേകം പെണ്‍കുട്ടികള്‍ വിധേയമായിരായതായതായ് റിപ്പോര്‍ട്ട് പറയുന്നു. പലരെയും നിര്‍ബ്ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കിയായിരുന്നു ചൂഷണം. ആയിരക്കണക്കിന് യസീദി വിഭാഗത്തിലെ യുവതികളാണ് തീവ്രവാദികളുടെ ലൈംഗിക അടിമകളായി തീര്‍ന്നത്. നിരവധി പേര്‍ ഇതിനകം തന്നെ തീവ്രവാദികളുടെ ഇടയില്‍ നിന്ന് രക്ഷപെട്ട് പുറത്ത് വന്നിട്ടുണ്ട്. രക്ഷപ്പെടുന്നതിന് മുമ്പ് ഇവര്‍ ബലാത്സംഗത്തിന് ഇരയായിട്ടിണ്ട്. ഇപ്പോഴും നിരവധി പെണ്‍കുട്ടികള്‍ തീവ്രവാദികളുടെ പിടിയിലാണെന്നും രക്ഷപെട്ടവര്‍ പറഞ്ഞു.
ഐസിസ് തീവ്രവാദികള്‍ക്ക് കീഴിലെ നരകത്തെക്കുറിച്ച് 16 കാരി റന്‍ഡയുടെ അനുഭവം ഇതാണ്. സീഞ്ഞാര്‍ മലനിരയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമാണ് തന്നെ തട്ടിക്കൊണ്ടു പോയത്. തന്നേക്കാള്‍ രണ്ടിരട്ടി പ്രായമുള്ളയാള്‍ക്ക് തീവ്രവാദികള്‍ തന്നെ വിറ്റു. അയാള്‍ തന്നെ പലപ്രാവിശ്യം ബലാത്സംഗം ചെയ്തു. എന്റെ പിതാവിനെയും ബന്ധുക്കളെയെല്ലാം ഇവര്‍ കൊന്നൊടുക്കി. ഗര്‍ഭിണിയായ അമ്മയെ മറ്റൊരു പ്രദേശത്തേക്ക് തട്ടിക്കൊണ്ടു പോയി. സല്‍വാന്‍ എന്നൊരാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഈ പെണ്‍കുട്ടി പറഞ്ഞു. 13 കാരിയായ തന്റെ സഹോദരി പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ തന്നെയും മര്‍ദ്ദിച്ചു. ഒരു മാസത്തോളം പിടിയില്‍ വെയ്ക്കപ്പെട്ട തങ്ങളെ ഉപയോഗിച്ച ശേഷം വില്‍പ്പന നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സുന്ദരിയല്ല എന്നത് രക്ഷപ്പെടാന്‍ കാരണമായി.
ആരും തങ്ങളെ തിരിഞ്ഞു പോലും നോക്കിയില്ലെന്നും ഈ സമയം മുഴുവന്‍ പരസ്പരം കെട്ടിപ്പിടിച്ചും പേടിച്ചു കരഞ്ഞുമായിരുന്നു ചെലവഴിച്ചതെന്നും ഇവര്‍ പറഞ്ഞു. ഒടുവില്‍ ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ഒരിക്കലും വേര്‍പിരിക്കില്ലെന്ന് അയാള്‍ പറഞ്ഞു. തങ്ങള്‍ രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ മറ്റുള്ള പെണ്‍കുട്ടികളെ പോലെ നിര്‍ബ്ബന്ധിതമായി തീവ്രവാദികളുടെ ഭാര്യയാകേണ്ടി വന്നേനെയെന്ന് റന്‍ഡ പറഞ്ഞു. വിവാഹിതരും കുട്ടികളുള്ളവരുമാണെന്ന് കള്ളം പറഞ്ഞായിരുന്നു ചില പെണ്‍കുട്ടികള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. കന്യകളാണോ എന്നറിയാന്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കും. നുണയാണെന്ന് തെളിഞ്ഞാല്‍ കഠിന ശിക്ഷയാണ് നല്‍കിയിരുന്നത്.
19 കാരിയായ ആല്‍ബ ആഗസ്റ്റില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുമ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവരെ ഗര്‍ഭിണിയാണെന്നത് പോലും പരിഗണിക്കാതെ ഒരു തീവ്രവാദി വിവാഹം കഴിച്ചു. ഈ വിവാഹത്തിന് സമ്മതിക്കാതിരുന്നെങ്കില്‍ തന്നെ ഇയാള്‍ സിറിയയിലേക്കോ മറ്റോ വില്‍പ്പന നടത്തിയേനെയെന്നാണ് ആല്‍ബ പറഞ്ഞത്. താന്‍ അയാളെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച ശേഷം അവിടെ നിന്നും സൂത്രത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
10,12 പ്രായക്കാര്‍ ഉള്‍പ്പെടെ തങ്ങള്‍ 21പേര്‍ ഒരു മുറിയില്‍ കഴിഞ്ഞിരുന്നത്. ഒരു ദിവസം നര്‍ത്തകരുടേത് പോലെയുള്ള വേഷങ്ങള്‍ കൊണ്ടു തന്നിട്ട് കുളിച്ചൊരുങ്ങി ഈ വസ്ത്രങ്ങള്‍ ഇട്ടു വരാന്‍ പറഞ്ഞു. എന്നാല്‍ ജിലാന്‍ എന്ന പെണ്‍കുട്ടി ബാത്ത്‌റൂമില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു. കൂട്ടത്തില്‍ ഏറ്റവും സുന്ദരി അവളായിരുന്നു. ഏതെങ്കിലും ഒരുത്തനൊപ്പം പോകേണ്ടി വരുമെന്ന് അവള്‍ക്കറിയാമായിരുന്നു. എന്നാല്‍ ജീവിതം അവസാനിപ്പിക്കാനുള്ള അവളുടെ ശ്രമം അത്രതന്നെ ഭയാനകമായിരുന്നെന്ന് രക്ഷപ്പെട്ട 19 കാരി ലൂണ പറയുന്നു.
ചിലര്‍ പീഡനം സഹിച്ചും രക്ഷപ്പെടാനുള്ള അവസരത്തിന് വേണ്ടി കാത്തിരുന്നു. മറ്റു ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും നടന്നില്ല. ഇവരുടെയെല്ലാം കുടുംബങ്ങളിലെ പുരുഷന്മാര്‍ തോക്കിനിരയാക്കപ്പെട്ടു. സ്ത്രീകള്‍ വേര്‍പിരിഞ്ഞു പോയി. ഇറാഖില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ പിടികൂടുകയും ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ നേരനുഭവങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യപ്പെട്ടവരുമായി നടത്തിയിട്ടുള്ള അഭിമുഖം വലിയ ശ്രദ്ധയാണ് നേടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















