അഫ്ഗാനിസ്ഥാനിലെ ഭീകർക്കെതിരെ പോരാടുന്നതിൽ ഇന്ത്യ പിന്നിൽ ; പാകിസ്ഥാൻ അല്പം മാത്രം ശ്രമിക്കുന്നു ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്
അഫ്ഗാനിസ്ഥാനില്‍ നിന്നും ഐ എസ് എസ് ഭീകരരെ ഓടിക്കാൻ ശ്രമങ്ങൾ നടത്തുന്നത് അമേരിക്കയും പാകിസ്ഥാനുമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശക്തമായ പോരാട്ടമാണ് അമേരിക്ക ഈ കാര്യത്തിൽ നടത്തുന്നത്. പാകിസ്ഥാൻ ഐ എസ് എസ് ഭീകരവാദിൾക്കെതിരെ പോരാടുന്നെങ്കിലും വളരെ കുറച്ചു മാത്രമേ ശ്രമിക്കുന്നുള്ളൂ. എന്നാൽ അഫ്‌ഗാനിസ്ഥാന്റെ അടുത്തുളള രാജ്യമായിട്ടും ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ട്രംപിൻറെ പരാതി. റഷ്യ, തുര്‍ക്കി, അഫ്ഗാനിസ്ഥാന്, ഇറാന്‍, ഇറാഖ് പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഐസിസിനെതിരെ ഉള്ള പോരാട്ടം ശക്തമാക്കണമെന്നും ട്രംപ് പറഞ്ഞു. അതേ സമയം അമേരിക്കയുടെ മുന്‍കാല നയങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ട് നില്‍ക്കുകയാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവന. ഇതു വരെ അഫ്‌ഗാനിസ്ഥാനിൻറെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും, വികസനം കൊണ്ടുവരാനും മാത്രമാണ് അമേരിക്ക ഇന്ത്യയ്ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നത്. എന്നാൽ ഇപ്പോൾ ഭീകരർക്കെതിരെയും ഇന്ത്യ പോരാടണമെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ട്രംപ്.
'ഇന്ത്യ അവിടെ തന്നെയാണ് ,അവര്‍ യുദ്ധം ചെയ്യുന്നില്ല, ഞങ്ങള്‍ അതിനെതിരെ പോരാടുകയാണെന്നും ട്രംപ് .മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോൾ ഉള്ള യു.എസ് സൈന്യത്തെ നിലനിര്‍ത്തുമോ അതോ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം പിന്മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള ട്രംപിന്റെ മറുപടിയിലായിരുന്നു ഈ കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാന് തൊട്ടടുത്താണ് പാക്കിസ്ഥാന്‍ . അവര്‍ ഭീകരർക്കെതിരെ പോരാടുന്നത് വളരെ കുറച്ച് മാത്രമാണ്. ആ നയം ശരിയല്ല. അഫ്ഗാനിസ്ഥാനില്‍ ഐ.എസ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ചാവേര്‍ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഇനിയും യുദ്ധം തുടരാന്‍ താത്പര്യമില്ലെന്ന് യു.എസ് പ്രസിഡന്റ അറിയിച്ചു. അഫ്‌ഗാൻ തീവ്രവാദകൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും അമേരിക്ക പിന്മാറുന്ന സൂചനകളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. വളരെ നിർണായകമായ മാറ്റമാണിത്.
അമേരിക്കയുടെ 2017ലെ സൗത്ത് ഏഷ്യ സ്ട്രാറ്റജിക്ക് എതിരാണ് ട്രംപിന്റെ ഇപ്പോഴത്തെ ആവശ്യം. അത് അനുസരിച്ച് ഇന്ത്യ സംഘര്‍ഷങ്ങളില്‍ ഇടപെടുന്നതോ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും അമേരിക്കയ്ക്ക് താല്പര്യമുള്ള കാര്യമല്ല. വര്‍ഷങ്ങളായി അമേരിക്ക ഐ എസ് സിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഇനിയും അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ താത്പ്പര്യമില്ലെന്നും ട്രംപ് എന്നാൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. ഭീകരർക്കെതിരെ പോരാടാൻ മറ്റ് രാജ്യങ്ങളും മുന്‍കൈ എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇന്ത്യ പോരാട്ടം ശക്തമാക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യ മാത്രമല്ല റഷ്യ, തുര്‍ക്കി, അഫ്ഗാനിസ്ഥാന്, ഇറാന്‍ ,ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ശക്തമായി പോരാടണമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിരിക്കുന്നത്. ഐ എസിനെതിരെ പോരാടുന്ന കാര്യത്തിൽ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും നോക്കിയിരിക്കുന്നത്. മാത്രമല്ല ഡൊണാൾഡ് ട്രംപ് ഉന്നയിച്ചിരിക്കുന്ന ഈ ആവശ്യത്തോടും ആരോപണത്തോടും ഇന്ത്യ എങ്ങനെ പ്രതിക്കരിക്കും എന്നതും നിർണ്ണായകം.
https://www.facebook.com/Malayalivartha