Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ലോകത്തെ വീണ്ടും ലോകത്തെ 'മിസൈല്‍ മുനയില്‍' നിര്‍ത്തി ഉത്തര കൊറിയ; ഇത് ലോകത്തെ കുളംതോണ്ടാന്‍ തന്നെ

03 OCTOBER 2019 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

ഇടവേളയ്ക്കു ശേഷം ലോകത്തെ വീണ്ടും ലോകത്തെ 'മിസൈല്‍ മുനയില്‍' നിര്‍ത്തി ഉത്തര കൊറിയ. യുഎസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പഴയ നശീകരണ ചിന്താഗതിയിലേക്ക് മടങ്ങിയ ഉത്തര കൊറിയ, പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണു ഭീഷണി മുഴക്കിയത്. സമുദ്രത്തില്‍നിന്നു വിക്ഷേപിക്കാവുന്ന പുകുക്‌സോങ് 3 മിസൈലിന് ആണവായുധം വഹിക്കാനും ശേഷിയുണ്ടെന്ന് ഉത്തര കൊറിയ സമ്മതിച്ചുകഴിഞ്ഞു

കടലിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ആകാശത്തേക്ക് കുതിക്കുന്ന മിസൈലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. പരീക്ഷണം വിജയമായിരുന്നുവെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. അമേരിക്കയുമായി ആണവ വിഷയത്തില്‍ ചര്‍ച്ചനടക്കാനിരിക്കെയാണ് മിസൈല്‍ പരീക്ഷണം. പരസ്പരം പോര്‍വിളിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചര്‍ച്ചയ്ക്ക് തയ്യാറായ ശേഷമുള്ള ഉത്തര കൊറിയയുടെ ഏറ്റവും വലിയ പ്രകോപനമായാണ് ഈ മിസൈല്‍ പരീക്ഷണത്തെ പലരും വിലയിരുത്തുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കം ഉത്തരകൊറിയ രഹസ്യമായി വികസിപ്പിക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് ഇന്നത്തെ പരീക്ഷണം. പ്രതിരോധ ശാസ്ത്രജ്ഞന്മാര്‍ക്ക് കിം ജോങ് ഉന്‍ അഭിനന്ദനം അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പരീക്ഷണ വേളയിലെ പോലെ ഇത് നേരിട്ട് വീക്ഷിക്കാന്‍ പക്ഷേ കിം എത്തിയില്ല.

പുഗുസോങ്-3 എന്ന് പേരിട്ട മിസൈല്‍ കടലിനടിയിലുണ്ടായിരുന്ന മുങ്ങിക്കപ്പലില്‍ നിന്ന് മുകളിലേക്ക് തൊടുക്കുകയായിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ദിനപത്രമായ റൊഡോങ് ചിത്രങ്ങള്‍ സഹിതം രണ്ട് പേജാണ് മിസൈലിനെ കുറിച്ച് ഫീച്ചര്‍ നല്‍കിയത്. കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള മിസൈല്‍ വെള്ളത്തിന്റെ ഉപരിതലം കടന്ന് റോക്കറ്റിന്റെ എന്‍ജിന്‍ ആകാശത്തേക്ക് കുതിക്കുന്നതാണ് ചിത്രം. ദക്ഷിണ കൊറിയയും ജപ്പാന്‍ പ്രധാനമന്ത്രിയും ആശങ്ക രേഖപ്പെടുത്തുകയും മിസൈല്‍ പരീക്ഷണത്തെ അപലപിക്കുകയും ചെയ്തു. 2016 ല്‍ പരീക്ഷിച്ച മിസൈലിന്റെ പുതിയ പതിപ്പാണിതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിധിയും ശേഷിയും പുതിയ പതിപ്പില്‍ കൂടുതലാണ്.

'പുറത്തുനിന്നുള്ള ഭീഷണി ചെറുക്കാനും സ്വയംരക്ഷയ്ക്കുമുള്ള' പരീക്ഷണം വിജയമായി എന്നായിരുന്നു ഉത്തര കൊറിയയുടെ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയുടെ അറിയിപ്പ്. മുന്‍പത്തെ പോലെ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്‍ വിക്ഷേപണം വീക്ഷിക്കുന്ന ചിത്രം ഇത്തവണ പുറത്തുവന്നിട്ടില്ല. 1990ല്‍ നിര്‍മിച്ച റോമിയോ ക്ലാസ് അന്തര്‍വാഹിനികളാണ് ഉത്തര കൊറിയയുടെ പക്കലുള്ളത്.

അതേസമയം അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടര്‍പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി കിം ജോങ് ഉന്‍ 2018 ഏപ്രിലില്‍ പ്രഖ്യാപിച്ചതു ലോകം ഏറെ ആശ്വാസത്തോടെയാണു കേട്ടത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിമ്മുമായുള്ള ഉച്ചകോടിക്കു മുന്നോടിയായിരുന്നു പ്രഖ്യാപനം. അപ്പോഴും അണ്വായുധങ്ങളോ ബാലിസ്റ്റിക് മിസൈലുകളോ ഉപേക്ഷിക്കുമെന്ന സൂചന ഉത്തര കൊറിയ നല്‍കിയിരുന്നില്ല. ആവശ്യമായ അണ്വായുധങ്ങളും മിസൈലുകളും വിജയകരമായി വികസിപ്പിച്ചു കഴിഞ്ഞതിനാല്‍ രാജ്യത്തെ ഏക ആണവപരീക്ഷണ കേന്ദ്രമായ പന്‍ഗീരിയ അടച്ചുപൂട്ടുമെന്നും വാഗ്ദാനമുണ്ടായിരുന്നു. കൊറിയന്‍ മേഖലയിലെ സമാധാനത്തിനായുള്ള നയതന്ത്രനീക്കങ്ങളില്‍ നിര്‍ണായക ചുവടുവയ്പായാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം വിലയിരുത്തപ്പെട്ടത്. ഇത് ഉത്തരകൊറിയയ്ക്കും ലോകത്തിനും സദ്വാര്‍ത്തയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു. പ്രഖ്യാപനത്തെ യൂറോപ്യന്‍ യൂണിയനും ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷിയായ ചൈനയും ജപ്പാനും സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സംഘടന, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളെ തുടര്‍ന്നാണു കിം വിട്ടുവീഴ്ചയ്ക്കു തയാറായത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (5 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (5 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (9 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (10 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (10 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (10 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (10 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends