കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഒരേ ഒരു ഓർഡറും, നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത് നടുറോഡിൽ ഫുഡ് ഡെലിവറി ജീവനക്കാരൻ
സോഷ്യൽ മീഡിയയിൽ വിങ്ങലായി ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരന്റെ കരച്ചിൽ. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഒരേ ഒരു ഓർഡറും, നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ഇന്തോനേഷ്യയിലാണ് സംഭവം.
ഓജോളില്‍ നിന്ന് ദിവസം ഒരു ഓര്‍ഡര്‍ പോലും ദാര്‍ട്ടോയ്ക്ക് ആ ദിവസം കിട്ടിയിരുന്നില്ല. കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഒരേ ഒരു ഓർഡർ ഏറ്റെടുത്ത് സ്വന്തം കയ്യിലെ പണം മുടക്കി സാധനം വാങ്ങി. എത്തിക്കാനൊരുങ്ങിയപ്പോൾ ഉപഭോക്താവ് ഓർഡർ റദ്ദാക്കി. ദു:ഖം താങ്ങാനാകാതെ ദാര്‍ട്ടോ റോഡിലിരുന്ന് പൊട്ടിക്കരഞ്ഞു. രണ്ട് ലക്ഷം ഇന്തോനേഷ്യന്‍ റുപ്യയുടെ (ഏകദേശം 1010 ഇന്ത്യന്‍ രൂപ) ഓര്‍ഡറാണ് ദാര്‍ട്ടോക്ക് കിട്ടിയത്. അമ്മയും ഇളയ സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഒരേയൊരു ആശ്രയമാണ് ദാർട്ടോ.
https://www.facebook.com/Malayalivartha