ഓറഞ്ച് നിറത്തിൽ, ഡയപ്പർ കെട്ടി, മൊബൈലും പിടിച്ച് ബേബി ട്രംപ്; പ്രതിഷേധാത്മകമായി സ്ഥാപിച്ച ബലൂൺ നശിപ്പിച്ച നിലയിൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധ സൂചകമായി സ്ഥാപിച്ച ബേബി ട്രംപ് ബലൂൺ ആരോ തകർത്തു. അലബാമ യൂണിവേഴ്സിറ്റി ഫുട്ബോൾ ഗെയിം കാണാൻ ട്രംപ് സന്ദർശിക്കാൻ ഇരിക്കെവെയാണ് സംഭവം നടന്നത്. കത്തിക്കൊണ്ട് കുത്തിക്കീറിയ നിലയിലായിരുന്നു ബേബി ട്രംപിന്റെ ബലൂൺ കണ്ടെത്തിയത്. ഈ കൃത്യം ചെയ്ത വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 20 അടി ഉയരമുള്ള ബലൂണായിരുന്നു. കളി സംഘടിപ്പിച്ച സ്റ്റേഡിയത്തിന് സമീപത്തുള്ള പാർക്കിലാണ് ബലൂൺ സ്ഥാപിച്ചത്.
ട്രംപിന്റെ നയങ്ങൾക്കും അവസരവാദങ്ങൾക്കും എതിരെ പ്രതിഷേധാർഹമായിട്ടാണ് ബേബി ട്രംപ് എന്ന കോമാളി ബലൂണിനെ നിർമ്മിച്ചത്.ഓറഞ്ച് നിറത്തിൽ, ഡയപ്പർ കെട്ടി, മൊബൈലും പിടിച്ചുള്ള ബലൂണാണ് സ്ഥാപിച്ചത്. പക്വതയും വിവേകവുമില്ലാത്ത രാഷ്ട്രത്തലവനാണ് ട്രംപ് എന്ന് കാണിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയമായിരുന്നു പ്രതിഷധത്തിന്റെ പ്രധാന കാരണമെന്ന് പ്രതിഷേധക്കാർ പറയുന്നു . ലണ്ടനിലായിരുന്നു ട്രംപിനെതിരെ ആദ്യ പ്രതിഷേധ ബലൂൺ പൊങ്ങിയത്. അതിന് ശേഷം ട്രംപ് സന്ദർശിക്കുന്ന ഇടങ്ങളിലും പ്രതിഷേധക്കാർ ബേബി ട്രംപ് ബലൂൺ പറത്തി.
https://www.facebook.com/Malayalivartha