അമേരിക്കയുടെ പോര്‍വിമാനത്തില്‍ നിന്നും ഡമ്മി ബോംബ് അബദ്ധത്തില്‍ താഴേക്ക് വീണു ; ഒടുവിൽ സംഭവിച്ചത്
അമേരിക്കയുടെ എഫ് 16 പോര്‍വിമാനത്തില്‍ നിന്നും ജപ്പാനിലേക്ക് അബദ്ധത്തില്‍ ഡമ്മി ബോംബ് ഇട്ടു. ജപ്പാനിലെ വടക്കന്‍ അമോറി പ്രിഫെക്ചറില്‍ സൈനിക പരിശീലനത്തിനിടെയായിരുന്നു സംഭവം നടന്നത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ഇത് നടന്നത്. പരിശീലനത്തിനിടെ മിസാവ എയര്‍ബേസിലെ എഫ് 16 ഡ്രാഗണ്‍ റേഞ്ചില്‍ നിന്നായിരുന്നു അഞ്ച് കിലോമീറ്റര്‍ അകലെയായി ഡമ്മി ബോംബ് പതിച്ചത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പരിശീലന മൈതാനത്തിന് പുറത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ബോംബ് വീണതെന്ന് കണ്ടെത്തുകയുണ്ടായി. ജപ്പാനിലെ യു.എസ് സേന കമാന്റർ ഇക്കാര്യം പറഞ്ഞു.എന്നാൽ ഇത്തരത്തില്‍ ഡമ്മി ബോംബ് ഇട്ടതിന്റെ കാരണം പരിശോധിച്ച് വരികയാണെന്ന് യു.എസ് കമാന്റര്‍ ജപ്പാന്‍ സര്‍ക്കാരിനെ അറിക്കുകയുണ്ടായി.
ഈ സംഭവത്തിന് മുമ്പും ജപ്പാനില്‍ നിലയുറപ്പിച്ച യു.എസ് സൈനിക വിമാനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. അടുത്തിടെയായിരുന്നു അമേരിക്കയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ ഓകിനാവ പ്രിഫെക്ചറിലെ റെസിഡെന്‍ഷ്യല്‍ ഏരിയകളില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഹെലികോപ്റ്ററുകളില്‍ ഒരെണ്ണം വിന്‍ഡോ പ്രാദേശിക സ്കൂളി പതിക്കുകയും പത്തുവയസുള്ള ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha