Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ ആശങ്കയില്‍ ആഴ്ത്തിക്കൊണ്ട് ദക്ഷിണകൊറിയ, ഉത്തര കൊറിയയ്ക്ക് രണ്ട് പൗരന്മാര തിരികെകൊടുത്തു

11 NOVEMBER 2019 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ക്രൂരതകള്‍ താങ്ങാനാകാതെ ആയിരങ്ങളാണ് അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിക്കുന്നത്. എന്നാല്‍ ദക്ഷിണ കൊറിയയില്‍ അഭയം തേടിയിരിക്കുന്ന ഉത്തര കൊറിയക്കാരുടെ നെഞ്ചില്‍ ഇപ്പോള്‍ തീയാണ്.

ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തി കടന്നു വന്ന ബോട്ടില്‍ നിന്നു പിടികൂടിയ രണ്ട് ഉത്തരകൊറിയക്കാരായ 20-വയസ്സുകാരന്മാരെ കൊലപാതകികളെന്ന് ആരോപിച്ച് ഉത്തര കൊറിയയ്ക്കു കൈമാറിക്കഴിഞ്ഞു ദക്ഷിണ കൊറിയ. അഭയാര്‍ഥികളായി കണക്കാക്കാതെ, സത്യമെന്താണെന്നു പോലും തിരക്കാതെ ദക്ഷിണ കൊറിയ നടത്തിയ ഈ നീക്കം രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പലപ്പോഴും ഉത്തര കൊറിയന്‍ മത്സ്യബന്ധന ബോട്ടുകള്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്താറുണ്ട്. അതിലുള്ളവരെ അഭയാര്‍ഥികളായി സ്വീകരിക്കുകയാണ് പതിവ്. തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ അതിനും അനുവദിക്കും. കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതുവരെ 32,000ത്തോളം ഉത്തര കൊറിയക്കാര്‍ ദക്ഷിണ കൊറിയയിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷം പേരും ചൈന വഴിയാണു കടക്കുന്നത്. ഇക്കഴിഞ്ഞ 20 വര്‍ഷത്തിനിടെയായിരുന്നു ഏറ്റവും കൂടുതല്‍ പലായനം.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഉത്തര കൊറിയയിലെ കിംചായേക്ക് തുറമുഖത്തു നിന്ന് 19 പേരുമായി പ്രസ്തുത ബോട്ട് പുറപ്പെട്ടത്. കണവകളെ പിടികൂടുന്നതിനായിരുന്നു യാത്ര. മാസങ്ങളോളം കടലില്‍ കഴിഞ്ഞ് മത്സ്യബന്ധനമായിരുന്നു ഇവരുടെ രീതി. റഷ്യയ്ക്കു സമീപവും മറ്റുമായിട്ടായിരുന്നു മത്സ്യബന്ധനം. ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തി കടന്നു വന്ന ബോട്ടിനെ നാവികസേനാകപ്പല്‍ പിന്തുടര്‍ന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം ദിവസവും ഇവരെ പ്രദേശത്തു കണ്ടതോടെ ബോട്ട് പരിശോധനയിലാണ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നാവികസേന അവരെ അറസ്റ്റ് ചെയ്തത്.

പീഡിപ്പിച്ചതിനുള്ള പ്രതികാരമായിട്ടായിരുന്നു ക്യാപ്റ്റനെ കൊലപ്പെടുത്തിയതത്രേ. ഇതു മറ്റുള്ളവര്‍ അറിഞ്ഞതോടെ രഹസ്യം മറയ്ക്കാനായി 15 പേരെയും കൊലപ്പെടുത്തി. മര്‍ദിച്ചായിരുന്നു കൊലപാതകമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിരികെ ബോട്ടില്‍ കിംചായേക്കിലെത്തി ഉത്തര കൊറിയയിലെ തന്നെ മറ്റൊരു ഭാഗത്തേക്കു നീങ്ങാനായിരുന്നു മൂവരുടെയും തീരുമാനം. എന്നാല്‍ തുറമുഖത്തിനു സമീപത്തു വച്ച് രണ്ടു പേര്‍ അറസ്റ്റിലായി. മൂന്നാമന്‍ ബോട്ടുമായി രക്ഷപ്പെട്ടു.

ഇവരുടെ ഭാവിയെന്തെന്നത് ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. 1950/53-ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയിലെത്തിയ ഉത്തര കൊറിയക്കാരെ തിരികെ അയയ്ക്കുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കടലില്‍ വച്ച് ബോട്ടിലെ 16 പേരെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. തുടര്‍ന്ന് ഉത്തരകൊറിയയ്ക്കു കൈമാറുകയായിരുന്നു. അഭയാര്‍ഥികളെന്ന പരിഗണന നല്‍കി ദക്ഷിണ കൊറിയയില്‍ തന്നെ വിചാരണയ്ക്കുള്ള അവസരം പലര്‍ക്കും നേരത്തേ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അതു പാലിച്ചില്ലെന്നാണു വിമര്‍ശനം. എന്നാല്‍ നടത്തിയ കൊലപാതകത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഇരുവരെയും ഉത്തരകൊറിയയ്ക്കു കൈമാറിയതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. അഭയാര്‍ഥികള്‍ക്കായുള്ള രാജ്യാന്തര നിയമം ഇവര്‍ക്കു ബാധകമാകില്ലെന്നും വ്യക്തമാക്കി.

ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിക്കാനെത്തിയവരാണ് എന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണത് എന്നായിരുന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയത്. അന്വേഷണത്തിനൊടുവില്‍ കര അതിര്‍ത്തി വഴി ഇരുവരെയും കൈമാറാനുള്ള തീരുമാനം ഉത്തരകൊറിയയെ അറിയിക്കുകയും ചെയ്തു.

കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത ശേഷം ദക്ഷിണകൊറിയയിലെത്തിയ ഉത്തരകൊറിയക്കാര്‍ ദക്ഷിണ കൊറിയന്‍ തടവറകളിലുണ്ട്. തങ്ങളുടെ പൗരന്മാരെ മനഃപൂര്‍വം തടവിലാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ എന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ഇതിന്റെ പേരില്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. എന്നാല്‍ അഭയാര്‍ഥികളായി എത്തിയവര്‍ ഉത്തര കൊറിയയില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരാറുണ്ട്. ഈ രീതി ഇപ്പോള്‍ പിടികൂടിയ രണ്ടു പേര്‍ക്ക് ബാധകമാക്കിയില്ലെന്നാണ് പ്രധാന വിമര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (3 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (4 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (5 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (6 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (7 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (8 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends