ക്രാഷ് ടെസ്റ്റിന് കാറില്‍ ജീവനുള്ള പന്നികള്‍...ഇത് ചങ്കുപിളര്‍ക്കുന്ന ക്രൂരത... കണ്ണില്ലാത്ത ക്രൂരപരീക്ഷണം കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍മ്മിക്കാനാണ് എന്നുള്ള വിശദീകരണവും
ക്രാഷ് ടെസ്റ്റിന് കാറില്‍ ജീവനുള്ള പന്നികള്‍...ഇത് ചങ്കുപിളര്‍ക്കുന്ന ക്രൂരത... കണ്ണില്ലാത്ത ക്രൂരപരീക്ഷണം കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍മ്മിക്കാനാണ് എന്നുള്ള വിശദീകരണവും
അപകടങ്ങളെ അതിജീവിക്കാനുള്ള വാഹനങ്ങളുടെ കരുത്ത് പരിശോധിക്കുന്നതിനുള്ള സുരക്ഷാ പരിശോധനയാണ് ക്രാഷ് ടെസ്റ്റുകള്‍. വാഹനാപകട പരിശോധനയുടെ പേരില്‍ അരങ്ങേറുന്നത് പലപ്പോഴും കൊടും ക്രൂരതയാണ്
പരീക്ഷണത്തിനുള്ള ഡ്രൈവറില്ലാത്ത വാഹനം അതിവേഗതയില്‍ ഓടിച്ച് ചുമരുകളിലും മറ്റും ഇടിച്ചു കയറ്റിയും വാഹനത്തിന്‍റെ വശങ്ങളില്‍ മറ്റു വാഹനങ്ങള്‍ ഇടിപ്പിച്ചുമൊക്കെയാണ് ഇത്തരം ക്രാഷ് ടെസ്റ്റുകള്‍ നടത്തുക. സാധാരാണയായി മനുഷ്യരൂപത്തിലുള്ള ഡമ്മികളെയാണ് ഈ ഇടിപരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
എന്നാല്‍ ഈ ഡമ്മികള്‍ക്കു പകരം ജീവനുള്ള പന്നികളെ ഉപയോഗിച്ച് പരീക്ഷണം നടന്നത് ചൈനയിലാണ് . കാറിന്റെ മുന്‍ സീറ്റില്‍ കാലുകള്‍ സീറ്റിനോട് ചേര്‍ത്ത് ബലമായി കെട്ടിയിട്ട് പന്നികളെ നേരെയിരുത്തും. ശേഷം കാര്‍ വേഗത്തില്‍ മതിലിലേക്ക് ഓടിച്ചു കയറ്റും. വാഹനങ്ങളുടെ അപകടം അതിജീവിക്കാനുളള ശേഷി പരിശോധിക്കാനായുളള പരീക്ഷണമാണ് ഇത്
15 ഓളം പന്നികളെയാണ് ഇത്തരത്തില്‍ ഉപയോഗിച്ചത്. പന്നികളെ വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കെട്ടിവച്ച ശേഷം കാറുകള്‍ ഏകദേശം 80 കിലോമീറ്റര്‍വേഗതയില്‍ ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.
ഈ പന്നികളില്‍ ഏഴെണ്ണത്തിന്‍റെ ജീവന്‍ പരീക്ഷണത്തിനിടെ തന്നെ നഷ്‍ടമായെന്നും മറ്റുള്ളവയ്ക്ക് സാരമായി പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന മറുവുകള്‍ പഠിച്ചാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കാനുളള സാധ്യത നിര്‍ണ്ണയിക്കുക. ഇത്തരം പരിശോധനകളില്‍ എല്ലുകള്‍ ഒടിഞ്ഞും, ആന്തരിക അവയവങ്ങള്‍ക്ക് പരിക്കറ്റുണ്ടാകുന്ന രക്തസ്രാവത്തിലുടെയും പന്നികള്‍ ചത്തു പോകാറാണ് പതിവ്. ക്രാഷ് ടെസ്റ്റിന് ശേഷം പന്നികളുടെ ആന്തരികയാവയവങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരിക്കുമെന്ന് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ വിശദീകരിച്ചു...
സാധാരണ ഇത്തരം ആക്‌സിഡന്റ് ടെസ്റ്റുകള്‍ക്കായി മനുഷ്യ രൂപത്തിലുളള ഡമ്മികളാണ് ഉപയോഗിക്കാറുളളത്. ഇത്തരം ഡമ്മികളെ ഇരുത്തി കാര്‍ ഡ്രൈവറില്ലാതെ ഓടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഈ ഡമ്മികള്‍ക്ക് പകരമാണ് ചൈനയില്‍ പന്നികളെ ഉപയോഗിച്ചുളള ക്രാഷ് ടെസ്റ്റ് പരിശോധന നടത്തിയത് . ഈ ക്രൂരത ഒരു ദിവസം മുന്‍പെ തിടങ്ങും. പരിശോധനയ്ക്ക് മുമ്പായി പന്നികളെ ഒരു ദിവസം മുഴുവന്‍ പട്ടിണിക്കിടും. പരിശോധനയക്ക് ആറ് മണിക്കൂര്‍ മുമ്പ് വെളളവും നിഷേധിക്കും. ഇത്തരത്തില്‍ പട്ടിണി കിടന്ന് അവശയായ മൃഗങ്ങളെയാണ് ക്രാഷ് ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കുന്നത്.
എന്നാല്‍ ഈ കൊടുംക്രൂരത കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വിശദീകരണം. ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍മ്മിക്കാനാണ് ഈ പരീക്ഷണമെന്നും ചെറുപന്നികളുടേയും കുട്ടികളുടെയും ശരീരത്തിന്‍റെ ആന്തരികഘടന ഏകേദേശം ഒരു പോലെയാണെന്നും ഇവര്‍ വാദിക്കുന്നു. അതുകൊണ്ടു തന്നെ പന്നികള ഉപയോഗിക്കുന്നത് മികച്ച സീറ്റ് ബെല്‍റ്റിന്‍റെ നിര്‍മാണത്തിന് സഹായിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്
മുമ്പ് അമേരിക്കയിലും ക്രാഷ് ടെസ്റ്റുകള്‍ക്ക് പന്നികളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് 1990 ല്‍ ഈ രീതി അവസാനിപ്പിച്ചു. എന്തായാലും ചൈനയിലെ ഈ ക്രാഷ് ടെസ്റ്റിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുകകയാണ്
ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്രാഷ് വര്‍ത്ത്‌നെസ് എന്ന ജേര്‍ണലില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെയാണ് പന്നികള്‍ നേരിട്ട ക്രൂരതയെ പറ്റി പുറംലോകമറിഞ്ഞത്...മൃഗങ്ങളെ ലാബിലും മറ്റും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗവേഷകര്‍ പോലും ക്രാഷ് ടെസ്റ്റിന് പന്നികളെ ഉപയോഗിച്ച ചൈനയുടെ നടപടി ക്രൂരമെന്നാണ് പ്രതികരിച്ചത്....
ലോകം മുഴുവൻ ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഭാവിയിലും ഇത്തരം പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. പന്നികള്‍ പോലുളള മൃഗങ്ങളെ ഇത്തരം ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ചൈനയില്‍ നിയമങ്ങളില്ല എന്നതാണ് ഇതിനു കാരണം
https://www.facebook.com/Malayalivartha