Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..

13 NOVEMBER 2019 06:02 PM IST
മലയാളി വാര്‍ത്ത

102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102  വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുങ്ങിയതിനാല്‍ തന്നെ 21ാം നൂറ്റാണ്ടില്‍ പര്യവേഷണത്തിന് ഇറങ്ങിയവര്‍ക്ക് അകത്തുള്ള വസ്തുക്കളെ കുറിച്ച്‌ വലിയ പിടിപാടുണ്ടായിരുന്നില്ല. എങ്കിലും നിക്കോളാസ് രണ്ടാമന് വേണ്ടി സാധനങ്ങൾ കൊണ്ടുപോയ കപ്പൽ ആയതുകൊണ്ട് രത്നങ്ങളും സ്വര്‍ണ്ണങ്ങളും ഉള്‍പ്പടെയുള്ള നിധി ശേഖരം ഉണ്ടാകുമെന്നുകരുതിയാണ് ‘കൈറോസ്’ എന്ന ഈ കപ്പലിനെ കടലിനടിയില്‍ നിന്നും ഇവര്‍ ഉയര്‍ത്തിയെടുത്തത്.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ കടലിനടിത്തട്ടില്‍ കിടന്നത് അപൂര്‍വ മദ്യശേഖരം ആയിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് മുങ്ങിപ്പോയ കപ്പലില്‍ നടത്തിയ പരിശോധനയില്‍ 102 വര്‍ഷം പഴക്കമുള്ള മദ്യ കുപ്പികള്‍ ധാരാളം കണ്ടെത്തിയത് വലിയ അത്ഭുതമാവുകയും ചെയ്തു. ബോട്ടിലുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നതും അത്ഭുതമായി. പലതരം ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മദ്യം ഉപയോഗ യോഗ്യമാണോ എന്നാണ് ഇനി അറിയാനുള്ളത്. ഇക്കാര്യം വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്ന് അധികൃതരും വ്യക്തമാക്കുന്നു.

അപൂര്‍വമായ കോണിയാക് ബോട്ടിലുകളും ബക്കാര്‍ഡിയുടെ ഉടമസ്ഥതയിലുള്ള ബെനഡിക്ടൈന്‍ മദ്യവുമാണ് കണ്ടെത്തിയതെന്നാണ് വിവരം. കോണിയാക്കിന്റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ബാള്‍ട്ടിക് സമുദ്രത്തില്‍ 77 മീറ്റര്‍ ആഴത്തിലാണ് തകര്‍ന്ന നിലയിലുള്ള കപ്പല്‍ കണ്ടെത്തിയത്.

വില പിടിച്ച തോക്കുകള്‍ കപ്പലിൽ നിന്ന് ലഭിക്കുമെന്നും ഓഷ്യന്‍ എക്‌സ് ടീം ബാള്‍ട്ടിക് പ്രതീക്ഷിച്ചിരുന്നു
.ജര്‍മ്മന്‍ അന്തര്‍വാഹിനികള്‍ എഞ്ചിന്‍ റൂമില്‍ സ്‌ഫോടന വസ്തുക്കള്‍ വച്ചാണ് കൈറോസ് തകര്‍ത്തതെന്നാണ് കരുതുന്നത്. എന്നാൽ കൈറോസിലുണ്ടായിരുന്ന ജീവനക്കാരെ തിരികെ സ്വീഡനില്‍ എത്തിച്ചിരുന്നു. 1999ലാണ് ഈ കപ്പൽ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (22 minutes ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (27 minutes ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (32 minutes ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (39 minutes ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (1 hour ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (1 hour ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (2 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (4 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (4 hours ago)

Malayali Vartha Recommends