102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..
102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുങ്ങിയതിനാല്‍ തന്നെ 21ാം നൂറ്റാണ്ടില്‍ പര്യവേഷണത്തിന് ഇറങ്ങിയവര്‍ക്ക് അകത്തുള്ള വസ്തുക്കളെ കുറിച്ച് വലിയ പിടിപാടുണ്ടായിരുന്നില്ല. എങ്കിലും നിക്കോളാസ് രണ്ടാമന് വേണ്ടി സാധനങ്ങൾ കൊണ്ടുപോയ കപ്പൽ ആയതുകൊണ്ട് രത്നങ്ങളും സ്വര്‍ണ്ണങ്ങളും ഉള്‍പ്പടെയുള്ള നിധി ശേഖരം ഉണ്ടാകുമെന്നുകരുതിയാണ് ‘കൈറോസ്’ എന്ന ഈ കപ്പലിനെ കടലിനടിയില്‍ നിന്നും ഇവര്‍ ഉയര്‍ത്തിയെടുത്തത്.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ കടലിനടിത്തട്ടില്‍ കിടന്നത് അപൂര്‍വ മദ്യശേഖരം ആയിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് മുങ്ങിപ്പോയ കപ്പലില്‍ നടത്തിയ പരിശോധനയില്‍ 102 വര്‍ഷം പഴക്കമുള്ള മദ്യ കുപ്പികള്‍ ധാരാളം കണ്ടെത്തിയത് വലിയ അത്ഭുതമാവുകയും ചെയ്തു. ബോട്ടിലുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നതും അത്ഭുതമായി. പലതരം ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മദ്യം ഉപയോഗ യോഗ്യമാണോ എന്നാണ് ഇനി അറിയാനുള്ളത്. ഇക്കാര്യം വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്ന് അധികൃതരും വ്യക്തമാക്കുന്നു.
അപൂര്‍വമായ കോണിയാക് ബോട്ടിലുകളും ബക്കാര്‍ഡിയുടെ ഉടമസ്ഥതയിലുള്ള ബെനഡിക്ടൈന്‍ മദ്യവുമാണ് കണ്ടെത്തിയതെന്നാണ് വിവരം. കോണിയാക്കിന്റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ബാള്‍ട്ടിക് സമുദ്രത്തില്‍ 77 മീറ്റര്‍ ആഴത്തിലാണ് തകര്‍ന്ന നിലയിലുള്ള കപ്പല്‍ കണ്ടെത്തിയത്.
വില പിടിച്ച തോക്കുകള്‍ കപ്പലിൽ നിന്ന് ലഭിക്കുമെന്നും ഓഷ്യന്‍ എക്‌സ് ടീം ബാള്‍ട്ടിക് പ്രതീക്ഷിച്ചിരുന്നു
.ജര്‍മ്മന്‍ അന്തര്‍വാഹിനികള്‍ എഞ്ചിന്‍ റൂമില്‍ സ്‌ഫോടന വസ്തുക്കള്‍ വച്ചാണ് കൈറോസ് തകര്‍ത്തതെന്നാണ് കരുതുന്നത്. എന്നാൽ കൈറോസിലുണ്ടായിരുന്ന ജീവനക്കാരെ തിരികെ സ്വീഡനില്‍ എത്തിച്ചിരുന്നു. 1999ലാണ് ഈ കപ്പൽ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് .
https://www.facebook.com/Malayalivartha