Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

മൂന്നാം ലോക മഹായുദ്ധം അന്ന് നടന്നിരുന്നെങ്കിലോ ? എന്താണ് സൂയസ് പ്രതിസന്ധി...!ഇതാണ് ആ മറുപടി...!

17 NOVEMBER 2019 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം; 31 മരണം, 160 പേർക്ക് പരിക്ക് .പള്ളിയുടെ കവാടത്തില്‍ ചാവേറുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ഇവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുണ്ടായി

24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

മേഘാലയില്‍ കല്‍ക്കരി ഖനിയിലെ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ജലഗതാഗത സംവിധാനമായ സൂയസ് കനാല്‍ തുറന്നിട്ട് 2019 നവംബര്‍ 17ന് 150 വര്‍ഷമാകുകയാണ്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന ഈ കനാലിന്റെ പേരിലാണ് മൂന്നാം ലോകമഹായുദ്ധ ഭീഷണി ഉയര്‍ന്നു വന്നത്. പക്ഷേ അത് സംഭവിച്ചില്ല. അപ്പോള്‍ ലോകം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതേ ഉണ്ടായിരുന്നുള്ളു. 1956ലായിരുന്നു അത്. എണ്ണയില്‍ നിന്നുള്ള വരുമാനവും എണ്ണലഭ്യതയുമെല്ലാം രാജ്യങ്ങളുടെ വളര്‍ച്ചയിലെ അളവുകോലായിരുന്ന നാളുകളായിരുന്നു അത്. എണ്ണ കൈമാറ്റം അന്നു പ്രധാനമായും നടന്നു വന്നത് യൂറോപ്പിനെയും ഏഷ്യയെയും കടല്‍മാര്‍ഗം എളുപ്പം ബന്ധിക്കുന്ന ഈ സൂയസ് കനാല്‍ വഴിയായിരുന്നു. അന്നാണ് ലോകം വീണ്ടും ചേരിതിരിഞ്ഞ് ഏറ്റവുമുട്ടാനൊരുങ്ങുകയാണെന്ന പ്രതീതി ജനിപ്പിച്ച ആ സംഭവ വികാസങ്ങള്‍ നടന്നത് 'സൂയസ് പ്രതിസന്ധി എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്.

1956 ഒക്ടോബര്‍ 29ന് ഈജിപ്തിനു കീഴിലുള്ള സിനായ് പെനിന്‍സുല ഇസ്രയേല്‍ സേന പിടിച്ചെടുത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വെടിനിര്‍ത്തലിനുള്ള അന്ത്യശാസനം ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി നല്‍കിയെങ്കിലും ഇസ്രയേലും ഈജിപ്തും പിന്മാറിയില്ല. അതോടെ നവംബര്‍ അഞ്ചിന് സൂയസ് കനാലിലേക്കു ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പാരാട്രൂപ്പര്‍ സൈനികസംഘം പറന്നിറങ്ങി. ഈജിപ്തിന്റെ മൂന്നു ലക്ഷം വരുന്ന സൈനിക ശക്തിയെ ഇല്ലാതാക്കാന്‍ ബ്രിട്ടിഷ് പദ്ധതി പ്രകാരം 80,000 ട്രൂപ്പ് സൈന്യം ആവശ്യമായിരുന്നു. 50,000 ട്രൂപ്പിനെ സംഘടിപ്പിക്കാമെന്ന് ബ്രിട്ടിഷ് സൈന്യം ഉറപ്പു നല്‍കി. ശേഷിക്കുന്ന 30,000 ട്രൂപ്പ് ഫ്രാന്‍സില്‍ നിന്നായിരുന്നു.

അതേസമയം, ഈജിപ്ത് സൂയസ് വഴിയുള്ള കപ്പല്‍ ഗതാഗതം സമ്പൂര്‍ണമായി നിരോധിച്ചു. ആ സമയം കനാലിലുണ്ടായിരുന്ന 40 കപ്പലുകളും ആക്രമിച്ചു കടലില്‍ താഴ്ത്തി. യുദ്ധത്തിനുള്ള പടനിലമാവുകയായിരുന്നു സൂയസ് കനാല്‍. എന്നാല്‍ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ നാസറിനെ അട്ടിമറിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലും തമ്മില്‍ നടത്തിയ രഹസ്യനീക്കമായിരുന്നു ഇതെല്ലാമെന്നുള്ള രേഖകള്‍ പുറത്തുവന്നു. ഇസ്രയേല്‍ അധിനിവേശത്തിനു മുന്‍പേ മൂന്നു രാജ്യങ്ങളും ഇതു സംബന്ധിച്ച കരാറിലെത്തിയിരുന്നെന്നായിരുന്നു രേഖകള്‍. ഈജിപ്തിനെ കീഴടക്കാനുള്ള അധിനിവേശത്തിന് ഇസ്രയേല്‍ തുടക്കമിടുന്നതായിരുന്നു പദ്ധതി. പിന്നാലെ സമാധന സംരക്ഷകരെന്ന വ്യാജേന ബ്രിട്ടനും ഫ്രാന്‍സും സൈനിക പിന്തുണയുമായെത്തും. മൂവരും ചേര്‍ന്ന് ഈജിപ്ത് പിടിച്ചെടുത്ത് കനാല്‍ നിയന്ത്രണവും പിടിച്ചെടുക്കാനായിരുന്നു നീക്കം.

കരാറുമായി ബന്ധപ്പെട്ട് 'എഴുതിയ' തെളിവുകളെല്ലാം നശിപ്പിക്കാന്‍ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്തണി ഈഡന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പല ഘട്ടങ്ങളിലായി വിവരങ്ങളെല്ലാം ചോര്‍ന്നു. എഴുതപ്പെട്ട തെളിവുകള്‍ത്തന്നെ പുറത്തുവരികയും ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎയ്ക്കും കരാര്‍ സംബന്ധിച്ച വിവരം ചോര്‍ന്നുകിട്ടി. ഇതെല്ലാമാകട്ടെ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറുപടി പോലും നല്‍കാനാകാത്ത വിധം അശക്തരാക്കുകയും ചെയ്തു. ഈ പ്രശ്‌നത്തോടെയാണ് ലോക ശക്തികളില്‍ നിര്‍ണായകമായ ബ്രിട്ടണ്‍ തകര്‍ന്നടിഞ്ഞത്. പിന്നീട് കണ്ടത് യുഎസിന്റെ ഉയര്‍ത്തെഴുനേല്‍പ്പും ഇന്ന ലോകത്ത് യുഎസ് നിര്‍ണായക ശക്തിയായി ഉയരാന്‍ വഴിതുറന്നിട്ടത് ഈ വിഷയത്തില്‍ ഇടപെട്ട രീതിയോടെയാണ്

അതേസമയം ലോക ജലഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയെങ്കിലും പാരിസ്ഥിതികമായ പല പ്രശ്‌നങ്ങളും സൂയസ് കനാലിനു നേരെ ഉയര്‍ന്നിട്ടുണ്ട്. ചെങ്കടലിലെ ഉപ്പു കൂടിയ ജലം എതിര്‍ഭാഗത്തേക്ക് ഒഴുകുന്നതിനാല്‍ അവിടത്തെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നതാണ് അതിലൊന്ന്. എണ്ണ കയറ്റിയുള്ള കപ്പലുകള്‍ അപകടത്തില്‍പ്പെടുമ്പോഴുണ്ടാകുന്ന ജലമലിനീകരണമാണ് മറ്റൊരു ഭീഷണി. 2006 സെപ്റ്റംബറില്‍ സൂയസ് കനാലിലുണ്ടായ എണ്ണക്കപ്പല്‍ ചോര്‍ച്ചയില്‍ 1100 ടണ്‍ ക്രൂഡ് ഓയിലാണ് കടലിലേക്കൊഴുകിയത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (7 minutes ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (15 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (21 minutes ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (25 minutes ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (53 minutes ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (1 hour ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (1 hour ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (1 hour ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (3 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (3 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (3 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (3 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (3 hours ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (4 hours ago)

Malayali Vartha Recommends