ഗൾഫ് മാഫിയയുടെ മദ്യക്കടത്തിൽ ചതിക്കപ്പെടുന്നത് പ്രവാസികൾ...! ഞെട്ടൽ മാറാതെ പ്രവാസ ലോകം
മദ്യക്കടത്തിന് ഇരയായി ജയിലിലടക്കപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സൗദി അറേബ്യയിലെ വിവിധ ജയിലുകളിലാണ് മദ്യേലാബിയുടെ വലയിൽ കുടുങ്ങി പിടിയിലായി തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. ഡ്രൈവർ ജോലി ചെയ്യുന്നവരാണ് പലപ്പോഴും ചതിക്കപ്പെടുന്നത്. ബഹ്റൈൻ പാലം വഴി മദ്യക്കടത്ത് നടത്തി പിടിയിലായവർ നിരവധിയുണ്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ജയിലുകളിൽ.
തൃശൂർ സ്വദേശിയായ ഗൃഹനാഥെൻറ ദയനീയ കഥയാണ് അൽ അഹ്സ ജയിലിൽനിന്ന് പുറത്തുവരുന്ന അവസാന സംഭവം. ദുബൈയിൽനിന്ന് ജിദ്ദയിലേക്ക് വന്ന ട്രക്കിെൻറ ഡ്രൈവറാണ് സുഹൃത്തിെൻറ കൊലച്ചതിക്ക് ഇരയായത്. കുടുംബത്തിെൻറ പ്രാരബ്ധം തീർക്കാൻ ദുബൈയിൽ എത്തിയയുടൻ വിസ കൊടുത്ത സുഹൃത്തിനാൽതന്നെ വഞ്ചിതനായ കഥയാണത്. അൽ അഹ്സ ജയിൽ സന്ദർശിച്ച സാമൂഹിക പ്രവർത്തകൻ നാസർ മദനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇരയുടെ ദൈന്യതയും മദ്യലോബിയുടെ ക്രൂരതയും വ്യക്തമാക്കുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇത് കൊലച്ചതിയാണ്, സുഹൃത്തിെൻറ കൊലച്ചതി...
കഴിഞ്ഞ ദിവസം സെൻട്രൽ ജയിൽ സന്ദർശനം നടത്തിയപ്പോഴാണ് ആളെ കണ്ടത്. അതിനുമുമ്പുതന്നെ പത്രപ്രവർത്തകരായ പല സുഹൃത്തുക്കളും ബന്ധപ്പെട്ട് ഇയാളെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. പ്രോസിക്യൂഷൻ ഓഫിസിൽ അന്വേഷിച്ചപ്പോൾ ആൾ ജയിലിൽ ഉണ്ടെന്നും ഫയൽ ക്രിമിനൽ കോടതിക്കു കൈമാറിയെന്നും അറിഞ്ഞു. ഫയൽ കൈകാര്യം ചെയ്ത പ്രോസിക്യൂട്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഏതായാലും ഇത്തവണത്തെ സന്ദർശനത്തിൽ ആളെ നേരിൽ കാണണമെന്ന് വിചാരിച്ചിരുന്നു. അദ്ദേഹത്തിെൻറ മകളും പിതാവിനെ കണ്ടു വിശേഷങ്ങൾ പങ്കുവെക്കണമെന്നു പറഞ്ഞു നാട്ടിൽനിന്നും ബന്ധപ്പെട്ടിരുന്നു.
പൊലീസുകാരോടൊപ്പം മാതൃകാ സെല്ലിലെ പള്ളിയിൽ എത്തിയപ്പോൾ മലയാളികളായ തടവുകാരിൽ കുറച്ചുപേരെ അവർ കൊണ്ടുവന്നിരുന്നു. എല്ലാവരോടും കുശലം പറഞ്ഞു വിഷയത്തിൽ സൂചിപ്പിച്ച ആളുടെ പേര് ചോദിച്ചു. ഉടൻ ഞാനാണ് എന്ന് പറഞ്ഞു കൈപൊക്കി. എങ്കിൽ ഇങ്ങോട്ടു അടുത്ത് വരൂ എന്ന് പറഞ്ഞ് അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചു. നാട്ടിൽനിന്നും ദുബൈയിലേക്ക് എത്തിയിട്ട് 45 ദിവസമേ ആയുള്ളൂ. കടബാധ്യതകൾ തീർക്കാമെന്ന ആഗ്രഹത്തിലാണ് നാട്ടുകാരനും പരിചയക്കാരനുമായ ഷാജി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് റാഫി നൽകിയ ഹെവി ഡ്രൈവർ വിസയുമായി അയാളുടെ അടുത്തേക്ക് തന്നെ എത്തിയത്. ആദ്യത്തെ ട്രിപ് ജിദ്ദയിലേക്ക്. വിസ നൽകിയ ആൾ ഏഴായിരം റിയാൽ ആണ് ശമ്പളം നൽകാമെന്ന് പറഞ്ഞിട്ടുള്ളത്. ജിദ്ദ ഓട്ടം പോകാൻ തയാറായി വണ്ടി ലോഡ് കയറ്റി നെസ്ലെയുടെ ക്രീമാണ് ലോഡ്. ദുബൈ ബോർഡർ കഴിഞ്ഞു സൗദി ബോർഡറായ ബത്തയിലേെക്കത്തി. വാഹനം സ്കാനിങ്ങിനിട്ടു. അപ്പോൾതന്നെ കസ്റ്റംസ് ചോദിച്ചു വിസ്കി ഉണ്ടോ? ഉടൻ നമ്മുടെ ആൾ പറഞ്ഞു ഇല്ല.
ഒരു പീസ് വണ്ടിയിൽനിന്ന് എടുത്താൽ എെൻറ തല വെട്ടിക്കോ. കാരണം, അങ്ങനെ ധൈര്യമായി പറയുന്നത് അത്രക്ക് ഉറപ്പാണ് വണ്ടിയിൽ വിസ്കി ബോട്ടിൽ ഇല്ല എന്നുള്ളത്. വാഹനം പരിശോധന കഴിഞ്ഞ് വണ്ടിയുടെ വെള്ളം നിറക്കുന്ന ടാങ്ക് അവർ പൊളിച്ചു. അതിനകത്ത് നൂറ്റി അമ്പതോളം ബോട്ടിൽ റെഡ് ലേബൽ. അതോടെ ൈകയിൽ വിലങ്ങുവീണു. കസ്റ്റംസ് ജയിലിൽനിന്ന് പ്രോസിക്യൂഷൻ ഓഫിലെത്തി. തുടർന്ന് സെട്രൽ ജയിലിലും. ക്രിമിനൽ കോടതിയിൽ തെൻറ നിരപരാധിത്വം ബോധിപ്പിച്ചു. എന്നാൽ, ഒരു സാധനം ആരുടെ കൈയിൽനിന്നും പിടിച്ചുവോ അയാളാണ് അതിനുത്തരവാദി എന്ന നിയമത്തിനു മുന്നിൽ അയാൾ കുറ്റവാളിയാണ്. ആറുമാസം തടവ് വിധിച്ചിട്ടുണ്ട്.
ഇത്തരം കേസിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ചെറിയ ശിക്ഷയാണിത്. എന്നെ ചതിച്ചത് അവനാണ്. അവനാണ് ഇതിൽ കുപ്പി വെച്ചത്. എനിക്കറിയുമെങ്കിൽ ഞാൻ വണ്ടി എടുക്കില്ലായിരുന്നു. കസ്റ്റംസ് ചെക്കിങ്ങിൽ ബോട്ടിൽ കണ്ടയുടൻ ഞാൻ എന്നെ ജിദ്ദയിലേക്ക് വിട്ട ഷാജിയെ വിളിച്ചു. നീ ഇതിനകത്ത് വെള്ളം കേറ്റിയോ? ഉടൻ അയാൾ പറഞ്ഞു വീട്ടിലേക്കു വിളിച്ചുപറയരുത്. ഞാൻ അത് ശരിയാക്കാം. വീട്ടിലേക്കു വിളിച്ചുപറയുമ്പോൾ തമ്പാക്കാണ് പിടിച്ചതെന്നു പറയണം. പേക്ഷ, അദ്ദേഹം വീട്ടിലേക്കു വിളിച്ചു ഭാര്യയോട് പറഞ്ഞു ഞാൻ ചതിക്കപ്പെട്ടു.
കാര്യങ്ങൾ ഇന്നതുപോലെയൊക്കെയാണ്. അവരുടെ കുടുംബവും മക്കളും അറിയുന്നവരെല്ലാം പറയുന്നു ഇല്ല അയാൾ അങ്ങനെ ചെയ്യില്ല. മാതൃകാ സെല്ലിലെ പള്ളിക്കുള്ളിൽ നിന്നും വാചാലനായ ആ മനുഷ്യൻ അറിഞ്ഞു അത് ചെയ്യില്ല എന്ന് സംസാരത്തിൽ ബോധ്യപ്പെട്ടു. പ്രോസിക്യൂഷനോട് കുടുംബം പറഞ്ഞതനുസരിച്ചു ആ കാര്യം സൂചിപ്പിച്ചിരുന്നു. ഇങ്ങനെ എത്ര സാധുക്കൾ കുടുങ്ങുന്നു. അറിഞ്ഞുകൊണ്ട് വിസ കൊടുത്തു കൊണ്ടുവന്നവൻതന്നെ ചതിക്കുകയായിരുന്നു.
ഭദ്രമായി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വെള്ള ടാങ്കിൽ സെറ്റു ചെയ്തുവെച്ച നിലയിലാണ് അത് കണ്ടെത്തിയത്. ഇതാണ് കൊലച്ചതി. ജീവിതഭാരം ഇറക്കിവെക്കാൻ പ്രവാസലോകത്തേക്കു വന്നെത്തിയ സാധുവായ ഈ മനുഷ്യനോട് തൃശൂർ ജില്ലയിലുള്ള സുഹൃത്തു ചെയ്തത് കൊലച്ചതിയാണ്. അതിെൻറ അനന്തരഫലം അനുഭവിക്കുന്നത് ഈ മനുഷ്യനും അദ്ദേഹത്തിെൻറ കുടുംബവും. കച്ചവടക്കാരൻ അടുത്ത ഇരക്കായി ചൂണ്ടയിട്ട് നിൽക്കുന്നുണ്ടാകും. ഈ സാധുവായ മനുഷ്യന് എത്രയും വേഗം ജയിൽ മോചിതനാകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
ദമ്മാം-ബഹ്റൈൻ കേന്ദ്രീകരിച്ച് മലയാളികളുൾപ്പെടുന്ന മദ്യക്കടത്തു ലോബിയുടെ കഥ നേരേത്ത ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസത്തിലെ നിലവിലെ പ്രതിസന്ധികളും മറ്റും തൊഴിലില്ലാത്തവരെ മദ്യലോബിയുടെ കെണിയിലേക്ക് ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒരു കുടുംബം ബഹ്റൈൻ കോസ്വേയിൽ പിടിയിലായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അവർ അറിഞ്ഞുകൊണ്ട് തന്നെ മദ്യക്കടത്തിന് കൂട്ടു നിൽക്കുകയായിരുന്നു. കുടുംബസമ്മേതം നാട്ടിൽ പോകാൻ വിമാനടിക്കറ്റിന് കാശില്ലാത്തതിനെ തുടർന്നാണ് ഭാര്യയും ഭർത്താവും മക്കളും തങ്ങൾ സഞ്ചരിച്ച വാഹനത്തിൽ മദ്യം കടത്താൻ തയാറായത് എന്ന് അേന്വഷണത്തിൽ വ്യക്തമായിരുന്നു. പിടികൂടുന്ന മദ്യത്തിെൻറ അളവിനനുസരിച്ചാണ് ശിക്ഷ. വർഷങ്ങൾ നീളുന്ന ജയിൽവാസവും ലക്ഷക്കണക്കിന് റിയാൽ പിഴയും ലഭിച്ച നിരവധി മലയാളികൾ സൗദി ജയിലുകളിലുണ്ട് എന്ന് സാമൂഹികപ്രവർത്തകനും പരിഭാഷകനുമായ നാസർ മദനി പറഞ്ഞു.
https://www.facebook.com/Malayalivartha