Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു


മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു... യാത്രക്കാരിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറും...


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക

ഇന്ത്യയ്ക്ക് മുന്നില്‍ നാടകം കളിച്ചതോ ? മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ... ഫ്രഞ്ച് കമ്പനിയില്‍ നിക്ഷേപമോ?

08 APRIL 2020 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം

അതിശൈത്യം... അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും... പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കി

കോവിഡ് രോഗവ്യാപനത്തിനു ശമനമുണ്ടാകാനും രോഗവ്യാപനം തടയാനുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന തീവ്രശ്രമം കണ്ട് ഒരു വിഭാഗം ജനത കയ്യടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രചാരണം പ്രതിപക്ഷ കക്ഷികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമ സ്ഥാപങ്ങളും ഉയര്‍ത്തിവിടുന്നുമുണ്ട് .നിലവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി രണ്ടാം വട്ടവും ഒരുങ്ങുന്ന ട്രംപിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണ വന്‍ തോതില്‍ വര്‍ധിപ്പിക്കേണ്ടതുമുണ്ട് .

അതിനാല്‍ പൊതുഭരണത്തിന്റെ മികവ് താന്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന് ട്രംപ് പറയുമ്പോഴും സംശയത്തിന് സൂചന നല്‍കുന്ന ഒട്ടനവധി ആരോപണങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലെ ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക് ടൈംസ് തൊടുത്തുവിടുകയാണ് .വന്‍ കിട ബിസിനസ്സ് സാമ്രാജ്യമുള്ള ട്രംപിന് കച്ചവട താത്പര്യം കൂടി ഇപ്പോള്‍ മരുന്ന് ലഭ്യതയ്ക്കായുള്ള ശ്രമത്തിനു പിന്നിലുണ്ട് എന്നാണ് ആരോപണം .


മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ഉയര്‍ന്നതോടെ വന്‍ വിവാദങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിരിക്കുകയാണ് . ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ വലിയതോതില്‍ അഭിപ്രായഭിന്നത ഉയരുന്നതിനിടയിലാണ് സാമ്പത്തിക താല്‍പര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്റെ ബ്രാന്‍ഡ് നാമമായ പ്ലാക്വനില്‍ നിര്‍മിക്കുന്ന ഫ്രഞ്ച് മരുന്നു കമ്പനിയായ സനോഫിയില്‍ ട്രംപിനു ചെറിയതോതില്‍ സാമ്പത്തിക താല്‍പര്യം ഉണ്ടെന്നാണ് ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല ശാസ്ത്രീയമായ പാണ്ഡിത്യമില്ലാതെ മരുന്നിനെ കുറിച്ച് ആധികാരികമായി സംസാരിക്കരുത് എന്ന വാദവും ഉയര്‍ന്നിരുന്നു .അതേസമയം മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ഏറ്റവും മോശമായി കോവിഡ്
ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും എന്ന ഉചിതമായ മറുപടിയാണ് നല്‍കിയത് .ഹൈഡ്രോക്സി ക്ലോറോക്വിന്‍ വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാനെന്ന് ഡോ. അന്തോണി ഫൗസി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും, കോവിഡിന് ഈ മരുന്ന് ഫലപ്രദമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ് ചെയ്തത് . മരുന്നിന്റെ ഇറക്കുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ട്രംപ് രംഗത്തെത്തുകയും ഭീഷണിയുടെ സ്വരത്തില്‍ അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ട്രംപിന്റെ സാമ്പത്തിക താല്‍പര്യത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ട്രംപ് പിന്തുണച്ചതിനു പിന്നാലെ നിരവധി ഡോക്ടര്‍മാരാണ് അമേരിക്കയില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നത്. 29 ദശലക്ഷം ഡോസ് മരുന്ന് വിതരണം ചെയ്യുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ മരുന്നിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും മരുന്ന് കയറ്റു മതി നിരോധിച്ചതിനെ പറ്റി പരാമര്‍ശിച്ചപ്പോള്‍ സുഹൃത്ത് രാജ്യമായ അമേരിക്കയോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ മറുപടി

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ചികിത്സ അംഗീകരിക്കപ്പെട്ടാല്‍ ലാഭമുണ്ടാകാന്‍ പോകുന്നതു വന്‍കിട മരുന്നു നിര്‍മാണ കമ്പനികള്‍ക്കാണെന്നും ഇവരില്‍ പലര്‍ക്കും ട്രംപുമായി ആത്മ ബന്ധമുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് മരുന്നു നിര്‍മാതാക്കളായ സനോഫിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് ഫിഷര്‍ അസെറ്റ് മാനേജ്മെന്റ് എന്ന മ്യൂച്ചല്‍ ഫണ്ട് കമ്പനിക്കാണ്. കെന്‍ ഫിഷര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ഫിഷര്‍ അസെറ്റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിനും ഏറ്റവും കൂടുതല്‍ തിരഞ്ഞടുപ്പിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമായി സംഭാവന നല്‍കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിക്കുകയും സനോഫിയില്‍ മുതല്‍മുടക്കുള്ള മറ്റൊരു കമ്പനിയായ ഇന്‍വെസ്‌കോയ്ക്ക് കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസുമായി മുന്‍പ് ബന്ധമുണ്ടായിരുന്നെങ്കിലും മരുന്നു നിര്‍മാണ കമ്പനിയില്‍ ഇന്‍വെസ്‌കോയ്ക്ക് മുതല്‍മുടക്കുള്ള കാര്യം തനിക്കറിയില്ലെന്ന് റോസ് വ്യക്തമാക്കി.എന്നാല്‍ ട്രംപിന്റെ മൂന്നു കുടുംബ ട്രസ്റ്റുകള്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഡോഡ്ജ് ആന്‍ഡ് കോക്സ് മ്യൂച്ചല്‍ ഫണ്ടിനും സനോഫിയില്‍ വന്‍മുതല്‍മുടക്കുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .

എന്നാല്‍ ഇത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും അപകീര്‍ത്തിപ്പെടുത്തി നേട്ടം കാണാനുള്ള ശ്രമമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഭരണകക്ഷി അംഗങ്ങള്‍ അഭിപ്രായം പറഞ്ഞു വിഷയത്തില്‍ ട്രംപിനെ കുറ്റം പറയാനില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് . യാതൊരു പ്രത്യാശയുമില്ലാത്ത യുഎസിലെ ജനങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്നു നല്‍കാനാണു ട്രംപ് ശ്രമിക്കുന്നതെന്ന് ബ്രൂക്ക്ലിന്‍ ഹോസ്പിറ്റല്‍ സെന്ററിലെ ഡോ. ജോഷ്വ റോസെന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃത സ്വത്ത് സമ്പാദന കേസ്...  (7 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (14 minutes ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (30 minutes ago)

നടുക്കത്തിൽ രാജ്യം  (53 minutes ago)

സ്വർണവില കുതിക്കുന്നു.  (54 minutes ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (1 hour ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (1 hour ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (2 hours ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (2 hours ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (2 hours ago)

കൂടത്തായി കൊലപാതക കേസ്... പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....  (2 hours ago)

രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (3 hours ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (3 hours ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (4 hours ago)

Malayali Vartha Recommends