Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..


വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

ഇന്ത്യയ്ക്ക് മുന്നില്‍ നാടകം കളിച്ചതോ ? മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ... ഫ്രഞ്ച് കമ്പനിയില്‍ നിക്ഷേപമോ?

08 APRIL 2020 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്

അന്റാർട്ടിക്കയിലെ "രക്ത വെള്ളച്ചാട്ടം" അഥവാ "ബ്ലഡ് ഫാൾസ്"..കാഴ്ചയിൽ നല്ല ചുവന്ന രക്തം പോലെ തോന്നിക്കുന്ന ഒരു പ്രതിഭാസമാണിത്..പിന്നിലെ രഹസ്യം കണ്ടെത്തി..

അമേരിക്കയെ അടിച്ചിട്ട് ചെകുത്താൻ 'കൊടുങ്കാറ്റ്'..മേഖലകൾ അതിശക്തമായ ശീത കൊടുങ്കാറ്റിന്റെ പിടിയിലാണ്.. സുപ്രധാന പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു..

കോവിഡ് രോഗവ്യാപനത്തിനു ശമനമുണ്ടാകാനും രോഗവ്യാപനം തടയാനുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന തീവ്രശ്രമം കണ്ട് ഒരു വിഭാഗം ജനത കയ്യടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രചാരണം പ്രതിപക്ഷ കക്ഷികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമ സ്ഥാപങ്ങളും ഉയര്‍ത്തിവിടുന്നുമുണ്ട് .നിലവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി രണ്ടാം വട്ടവും ഒരുങ്ങുന്ന ട്രംപിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണ വന്‍ തോതില്‍ വര്‍ധിപ്പിക്കേണ്ടതുമുണ്ട് .

അതിനാല്‍ പൊതുഭരണത്തിന്റെ മികവ് താന്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന് ട്രംപ് പറയുമ്പോഴും സംശയത്തിന് സൂചന നല്‍കുന്ന ഒട്ടനവധി ആരോപണങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലെ ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക് ടൈംസ് തൊടുത്തുവിടുകയാണ് .വന്‍ കിട ബിസിനസ്സ് സാമ്രാജ്യമുള്ള ട്രംപിന് കച്ചവട താത്പര്യം കൂടി ഇപ്പോള്‍ മരുന്ന് ലഭ്യതയ്ക്കായുള്ള ശ്രമത്തിനു പിന്നിലുണ്ട് എന്നാണ് ആരോപണം .


മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ഉയര്‍ന്നതോടെ വന്‍ വിവാദങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിരിക്കുകയാണ് . ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ വലിയതോതില്‍ അഭിപ്രായഭിന്നത ഉയരുന്നതിനിടയിലാണ് സാമ്പത്തിക താല്‍പര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്റെ ബ്രാന്‍ഡ് നാമമായ പ്ലാക്വനില്‍ നിര്‍മിക്കുന്ന ഫ്രഞ്ച് മരുന്നു കമ്പനിയായ സനോഫിയില്‍ ട്രംപിനു ചെറിയതോതില്‍ സാമ്പത്തിക താല്‍പര്യം ഉണ്ടെന്നാണ് ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല ശാസ്ത്രീയമായ പാണ്ഡിത്യമില്ലാതെ മരുന്നിനെ കുറിച്ച് ആധികാരികമായി സംസാരിക്കരുത് എന്ന വാദവും ഉയര്‍ന്നിരുന്നു .അതേസമയം മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ഏറ്റവും മോശമായി കോവിഡ്
ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും എന്ന ഉചിതമായ മറുപടിയാണ് നല്‍കിയത് .ഹൈഡ്രോക്സി ക്ലോറോക്വിന്‍ വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാനെന്ന് ഡോ. അന്തോണി ഫൗസി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും, കോവിഡിന് ഈ മരുന്ന് ഫലപ്രദമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ് ചെയ്തത് . മരുന്നിന്റെ ഇറക്കുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ട്രംപ് രംഗത്തെത്തുകയും ഭീഷണിയുടെ സ്വരത്തില്‍ അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ട്രംപിന്റെ സാമ്പത്തിക താല്‍പര്യത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ട്രംപ് പിന്തുണച്ചതിനു പിന്നാലെ നിരവധി ഡോക്ടര്‍മാരാണ് അമേരിക്കയില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നത്. 29 ദശലക്ഷം ഡോസ് മരുന്ന് വിതരണം ചെയ്യുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ മരുന്നിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും മരുന്ന് കയറ്റു മതി നിരോധിച്ചതിനെ പറ്റി പരാമര്‍ശിച്ചപ്പോള്‍ സുഹൃത്ത് രാജ്യമായ അമേരിക്കയോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ മറുപടി

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ചികിത്സ അംഗീകരിക്കപ്പെട്ടാല്‍ ലാഭമുണ്ടാകാന്‍ പോകുന്നതു വന്‍കിട മരുന്നു നിര്‍മാണ കമ്പനികള്‍ക്കാണെന്നും ഇവരില്‍ പലര്‍ക്കും ട്രംപുമായി ആത്മ ബന്ധമുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് മരുന്നു നിര്‍മാതാക്കളായ സനോഫിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് ഫിഷര്‍ അസെറ്റ് മാനേജ്മെന്റ് എന്ന മ്യൂച്ചല്‍ ഫണ്ട് കമ്പനിക്കാണ്. കെന്‍ ഫിഷര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ഫിഷര്‍ അസെറ്റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിനും ഏറ്റവും കൂടുതല്‍ തിരഞ്ഞടുപ്പിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമായി സംഭാവന നല്‍കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിക്കുകയും സനോഫിയില്‍ മുതല്‍മുടക്കുള്ള മറ്റൊരു കമ്പനിയായ ഇന്‍വെസ്‌കോയ്ക്ക് കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസുമായി മുന്‍പ് ബന്ധമുണ്ടായിരുന്നെങ്കിലും മരുന്നു നിര്‍മാണ കമ്പനിയില്‍ ഇന്‍വെസ്‌കോയ്ക്ക് മുതല്‍മുടക്കുള്ള കാര്യം തനിക്കറിയില്ലെന്ന് റോസ് വ്യക്തമാക്കി.എന്നാല്‍ ട്രംപിന്റെ മൂന്നു കുടുംബ ട്രസ്റ്റുകള്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഡോഡ്ജ് ആന്‍ഡ് കോക്സ് മ്യൂച്ചല്‍ ഫണ്ടിനും സനോഫിയില്‍ വന്‍മുതല്‍മുടക്കുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .

എന്നാല്‍ ഇത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും അപകീര്‍ത്തിപ്പെടുത്തി നേട്ടം കാണാനുള്ള ശ്രമമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഭരണകക്ഷി അംഗങ്ങള്‍ അഭിപ്രായം പറഞ്ഞു വിഷയത്തില്‍ ട്രംപിനെ കുറ്റം പറയാനില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് . യാതൊരു പ്രത്യാശയുമില്ലാത്ത യുഎസിലെ ജനങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്നു നല്‍കാനാണു ട്രംപ് ശ്രമിക്കുന്നതെന്ന് ബ്രൂക്ക്ലിന്‍ ഹോസ്പിറ്റല്‍ സെന്ററിലെ ഡോ. ജോഷ്വ റോസെന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇസ്രയേലിൽ ഉത്സവം  (1 hour ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (1 hour ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (1 hour ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (2 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (2 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (2 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (3 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (3 hours ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (3 hours ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (3 hours ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (4 hours ago)

കഴുത്തിന് ഓപ്പറേഷൻ..?!  (4 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (4 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (4 hours ago)

Malayali Vartha Recommends