Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഇന്ത്യയ്ക്ക് മുന്നില്‍ നാടകം കളിച്ചതോ ? മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ... ഫ്രഞ്ച് കമ്പനിയില്‍ നിക്ഷേപമോ?

08 APRIL 2020 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

കോവിഡ് രോഗവ്യാപനത്തിനു ശമനമുണ്ടാകാനും രോഗവ്യാപനം തടയാനുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന തീവ്രശ്രമം കണ്ട് ഒരു വിഭാഗം ജനത കയ്യടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രചാരണം പ്രതിപക്ഷ കക്ഷികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമ സ്ഥാപങ്ങളും ഉയര്‍ത്തിവിടുന്നുമുണ്ട് .നിലവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി രണ്ടാം വട്ടവും ഒരുങ്ങുന്ന ട്രംപിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണ വന്‍ തോതില്‍ വര്‍ധിപ്പിക്കേണ്ടതുമുണ്ട് .

അതിനാല്‍ പൊതുഭരണത്തിന്റെ മികവ് താന്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന് ട്രംപ് പറയുമ്പോഴും സംശയത്തിന് സൂചന നല്‍കുന്ന ഒട്ടനവധി ആരോപണങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലെ ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക് ടൈംസ് തൊടുത്തുവിടുകയാണ് .വന്‍ കിട ബിസിനസ്സ് സാമ്രാജ്യമുള്ള ട്രംപിന് കച്ചവട താത്പര്യം കൂടി ഇപ്പോള്‍ മരുന്ന് ലഭ്യതയ്ക്കായുള്ള ശ്രമത്തിനു പിന്നിലുണ്ട് എന്നാണ് ആരോപണം .


മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ഉയര്‍ന്നതോടെ വന്‍ വിവാദങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിരിക്കുകയാണ് . ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ വലിയതോതില്‍ അഭിപ്രായഭിന്നത ഉയരുന്നതിനിടയിലാണ് സാമ്പത്തിക താല്‍പര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്റെ ബ്രാന്‍ഡ് നാമമായ പ്ലാക്വനില്‍ നിര്‍മിക്കുന്ന ഫ്രഞ്ച് മരുന്നു കമ്പനിയായ സനോഫിയില്‍ ട്രംപിനു ചെറിയതോതില്‍ സാമ്പത്തിക താല്‍പര്യം ഉണ്ടെന്നാണ് ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല ശാസ്ത്രീയമായ പാണ്ഡിത്യമില്ലാതെ മരുന്നിനെ കുറിച്ച് ആധികാരികമായി സംസാരിക്കരുത് എന്ന വാദവും ഉയര്‍ന്നിരുന്നു .അതേസമയം മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ഏറ്റവും മോശമായി കോവിഡ്
ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും എന്ന ഉചിതമായ മറുപടിയാണ് നല്‍കിയത് .ഹൈഡ്രോക്സി ക്ലോറോക്വിന്‍ വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാനെന്ന് ഡോ. അന്തോണി ഫൗസി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും, കോവിഡിന് ഈ മരുന്ന് ഫലപ്രദമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ് ചെയ്തത് . മരുന്നിന്റെ ഇറക്കുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ട്രംപ് രംഗത്തെത്തുകയും ഭീഷണിയുടെ സ്വരത്തില്‍ അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ട്രംപിന്റെ സാമ്പത്തിക താല്‍പര്യത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ട്രംപ് പിന്തുണച്ചതിനു പിന്നാലെ നിരവധി ഡോക്ടര്‍മാരാണ് അമേരിക്കയില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നത്. 29 ദശലക്ഷം ഡോസ് മരുന്ന് വിതരണം ചെയ്യുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ മരുന്നിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും മരുന്ന് കയറ്റു മതി നിരോധിച്ചതിനെ പറ്റി പരാമര്‍ശിച്ചപ്പോള്‍ സുഹൃത്ത് രാജ്യമായ അമേരിക്കയോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ മറുപടി

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ചികിത്സ അംഗീകരിക്കപ്പെട്ടാല്‍ ലാഭമുണ്ടാകാന്‍ പോകുന്നതു വന്‍കിട മരുന്നു നിര്‍മാണ കമ്പനികള്‍ക്കാണെന്നും ഇവരില്‍ പലര്‍ക്കും ട്രംപുമായി ആത്മ ബന്ധമുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് മരുന്നു നിര്‍മാതാക്കളായ സനോഫിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് ഫിഷര്‍ അസെറ്റ് മാനേജ്മെന്റ് എന്ന മ്യൂച്ചല്‍ ഫണ്ട് കമ്പനിക്കാണ്. കെന്‍ ഫിഷര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ഫിഷര്‍ അസെറ്റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിനും ഏറ്റവും കൂടുതല്‍ തിരഞ്ഞടുപ്പിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമായി സംഭാവന നല്‍കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിക്കുകയും സനോഫിയില്‍ മുതല്‍മുടക്കുള്ള മറ്റൊരു കമ്പനിയായ ഇന്‍വെസ്‌കോയ്ക്ക് കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസുമായി മുന്‍പ് ബന്ധമുണ്ടായിരുന്നെങ്കിലും മരുന്നു നിര്‍മാണ കമ്പനിയില്‍ ഇന്‍വെസ്‌കോയ്ക്ക് മുതല്‍മുടക്കുള്ള കാര്യം തനിക്കറിയില്ലെന്ന് റോസ് വ്യക്തമാക്കി.എന്നാല്‍ ട്രംപിന്റെ മൂന്നു കുടുംബ ട്രസ്റ്റുകള്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഡോഡ്ജ് ആന്‍ഡ് കോക്സ് മ്യൂച്ചല്‍ ഫണ്ടിനും സനോഫിയില്‍ വന്‍മുതല്‍മുടക്കുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .

എന്നാല്‍ ഇത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും അപകീര്‍ത്തിപ്പെടുത്തി നേട്ടം കാണാനുള്ള ശ്രമമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഭരണകക്ഷി അംഗങ്ങള്‍ അഭിപ്രായം പറഞ്ഞു വിഷയത്തില്‍ ട്രംപിനെ കുറ്റം പറയാനില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് . യാതൊരു പ്രത്യാശയുമില്ലാത്ത യുഎസിലെ ജനങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്നു നല്‍കാനാണു ട്രംപ് ശ്രമിക്കുന്നതെന്ന് ബ്രൂക്ക്ലിന്‍ ഹോസ്പിറ്റല്‍ സെന്ററിലെ ഡോ. ജോഷ്വ റോസെന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (11 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (6 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

Malayali Vartha Recommends