Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇന്ത്യയ്ക്ക് മുന്നില്‍ നാടകം കളിച്ചതോ ? മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ... ഫ്രഞ്ച് കമ്പനിയില്‍ നിക്ഷേപമോ?

08 APRIL 2020 09:12 AM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗവ്യാപനത്തിനു ശമനമുണ്ടാകാനും രോഗവ്യാപനം തടയാനുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന തീവ്രശ്രമം കണ്ട് ഒരു വിഭാഗം ജനത കയ്യടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രചാരണം പ്രതിപക്ഷ കക്ഷികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമ സ്ഥാപങ്ങളും ഉയര്‍ത്തിവിടുന്നുമുണ്ട് .നിലവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി രണ്ടാം വട്ടവും ഒരുങ്ങുന്ന ട്രംപിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണ വന്‍ തോതില്‍ വര്‍ധിപ്പിക്കേണ്ടതുമുണ്ട് .

അതിനാല്‍ പൊതുഭരണത്തിന്റെ മികവ് താന്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന് ട്രംപ് പറയുമ്പോഴും സംശയത്തിന് സൂചന നല്‍കുന്ന ഒട്ടനവധി ആരോപണങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലെ ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക് ടൈംസ് തൊടുത്തുവിടുകയാണ് .വന്‍ കിട ബിസിനസ്സ് സാമ്രാജ്യമുള്ള ട്രംപിന് കച്ചവട താത്പര്യം കൂടി ഇപ്പോള്‍ മരുന്ന് ലഭ്യതയ്ക്കായുള്ള ശ്രമത്തിനു പിന്നിലുണ്ട് എന്നാണ് ആരോപണം .


മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ഉയര്‍ന്നതോടെ വന്‍ വിവാദങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിരിക്കുകയാണ് . ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ വലിയതോതില്‍ അഭിപ്രായഭിന്നത ഉയരുന്നതിനിടയിലാണ് സാമ്പത്തിക താല്‍പര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്റെ ബ്രാന്‍ഡ് നാമമായ പ്ലാക്വനില്‍ നിര്‍മിക്കുന്ന ഫ്രഞ്ച് മരുന്നു കമ്പനിയായ സനോഫിയില്‍ ട്രംപിനു ചെറിയതോതില്‍ സാമ്പത്തിക താല്‍പര്യം ഉണ്ടെന്നാണ് ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല ശാസ്ത്രീയമായ പാണ്ഡിത്യമില്ലാതെ മരുന്നിനെ കുറിച്ച് ആധികാരികമായി സംസാരിക്കരുത് എന്ന വാദവും ഉയര്‍ന്നിരുന്നു .അതേസമയം മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ഏറ്റവും മോശമായി കോവിഡ്
ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും എന്ന ഉചിതമായ മറുപടിയാണ് നല്‍കിയത് .ഹൈഡ്രോക്സി ക്ലോറോക്വിന്‍ വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാനെന്ന് ഡോ. അന്തോണി ഫൗസി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും, കോവിഡിന് ഈ മരുന്ന് ഫലപ്രദമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ് ചെയ്തത് . മരുന്നിന്റെ ഇറക്കുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ട്രംപ് രംഗത്തെത്തുകയും ഭീഷണിയുടെ സ്വരത്തില്‍ അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ട്രംപിന്റെ സാമ്പത്തിക താല്‍പര്യത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ട്രംപ് പിന്തുണച്ചതിനു പിന്നാലെ നിരവധി ഡോക്ടര്‍മാരാണ് അമേരിക്കയില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നത്. 29 ദശലക്ഷം ഡോസ് മരുന്ന് വിതരണം ചെയ്യുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ മരുന്നിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും മരുന്ന് കയറ്റു മതി നിരോധിച്ചതിനെ പറ്റി പരാമര്‍ശിച്ചപ്പോള്‍ സുഹൃത്ത് രാജ്യമായ അമേരിക്കയോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ മറുപടി

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ചികിത്സ അംഗീകരിക്കപ്പെട്ടാല്‍ ലാഭമുണ്ടാകാന്‍ പോകുന്നതു വന്‍കിട മരുന്നു നിര്‍മാണ കമ്പനികള്‍ക്കാണെന്നും ഇവരില്‍ പലര്‍ക്കും ട്രംപുമായി ആത്മ ബന്ധമുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് മരുന്നു നിര്‍മാതാക്കളായ സനോഫിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് ഫിഷര്‍ അസെറ്റ് മാനേജ്മെന്റ് എന്ന മ്യൂച്ചല്‍ ഫണ്ട് കമ്പനിക്കാണ്. കെന്‍ ഫിഷര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ഫിഷര്‍ അസെറ്റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിനും ഏറ്റവും കൂടുതല്‍ തിരഞ്ഞടുപ്പിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമായി സംഭാവന നല്‍കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിക്കുകയും സനോഫിയില്‍ മുതല്‍മുടക്കുള്ള മറ്റൊരു കമ്പനിയായ ഇന്‍വെസ്‌കോയ്ക്ക് കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസുമായി മുന്‍പ് ബന്ധമുണ്ടായിരുന്നെങ്കിലും മരുന്നു നിര്‍മാണ കമ്പനിയില്‍ ഇന്‍വെസ്‌കോയ്ക്ക് മുതല്‍മുടക്കുള്ള കാര്യം തനിക്കറിയില്ലെന്ന് റോസ് വ്യക്തമാക്കി.എന്നാല്‍ ട്രംപിന്റെ മൂന്നു കുടുംബ ട്രസ്റ്റുകള്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഡോഡ്ജ് ആന്‍ഡ് കോക്സ് മ്യൂച്ചല്‍ ഫണ്ടിനും സനോഫിയില്‍ വന്‍മുതല്‍മുടക്കുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .

എന്നാല്‍ ഇത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും അപകീര്‍ത്തിപ്പെടുത്തി നേട്ടം കാണാനുള്ള ശ്രമമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഭരണകക്ഷി അംഗങ്ങള്‍ അഭിപ്രായം പറഞ്ഞു വിഷയത്തില്‍ ട്രംപിനെ കുറ്റം പറയാനില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് . യാതൊരു പ്രത്യാശയുമില്ലാത്ത യുഎസിലെ ജനങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്നു നല്‍കാനാണു ട്രംപ് ശ്രമിക്കുന്നതെന്ന് ബ്രൂക്ക്ലിന്‍ ഹോസ്പിറ്റല്‍ സെന്ററിലെ ഡോ. ജോഷ്വ റോസെന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (5 minutes ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (6 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (17 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (19 minutes ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (28 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (31 minutes ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (45 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (1 hour ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (1 hour ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (1 hour ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (2 hours ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

Malayali Vartha Recommends