Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നെസിയെ കണ്ടെന്ന പുതിയ അവകാശവാദവുമായെത്തിയിയിരിക്കുകയാണ് അയർലൻ‌ഡിലെ ആശുപത്രിയിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന 55 കാരൻ

16 APRIL 2020 10:22 PM IST
മലയാളി വാര്‍ത്ത

ജുറാസിക് കാലത്തു ജീവിച്ചിരുന്ന ഒരുതരം കഴുത്തു നീണ്ട ജലജീവികളുടെ പുതുതലമുറയാണ് നെസി
പതിറ്റാണ്ടുകളായി സ്കോട്‌ലൻഡിലെ ഒരു തടാകത്തിൽ നിന്നു നിഗൂഢതയുടെ തല നീട്ടി മനുഷ്യമനസ്സുകളിലൂടെ ചുറ്റിക്കറങ്ങുകയാണ് ആ ഭീമൻ ശാസ്ത്രലോകം ‘ലോക് നെസ് മോൺസ്റ്റർ’ എന്നാണു വിളിക്കുന്നത്. തടാകത്തിന്റെ അടിത്തട്ടിലെവിടെയോ കഴിയുന്ന ഈ ഭീമനെ പലരും കണ്ടിട്ടുള്ളതായി വാദിക്കുന്നു. നെസി യാഥാർത്ഥ്യമാണോ കെട്ടുകഥയാണോ എന്ന് ഇപ്പോഴും തർക്കമാണ്. നെസിയെ കണ്ടെത്താൻ ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ശ്രമം തുടരുന്നുണ്ട്.  

പലപ്പോഴായി തടാകത്തിൽ നെസിയുടെ തല പ്രത്യക്ഷപ്പെടാറുണ്ട്. ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിന് പ്രധാന കാരണവും നെസിയാണ്. എഡി 565ൽ ഒരു ഐറിഷ് സന്യാസിയാണ് ആദ്യമായി നെസിയെ കണ്ടതായി പറയപ്പെടുന്നത്. പിന്നീട് ആയിരക്കണക്കിനു പേർ ഈ നീളൻ കഴുത്തുള്ള ജീവിയെ തടാകത്തിൽ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എല്ലാ വർഷവും ഇടയ്ക്കിടെ ലോക് തടാകത്തിൽ നെസിയുടെ തല പ്രത്യക്ഷപ്പെടാറുണ്ട്. 2016 ഓഗസ്റ്റ് 21ന് ഇത്തരത്തിലുള്ള രണ്ടു ജീവികളെ തടാകതീരത്തു കണ്ടിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് നീണ്ട ഒരിടവേള; അവസാനത്തെ നെസിയും ഇല്ലാതായെന്നു വിശ്വസിച്ചിരിക്കുമ്പോഴായിരുന്നു 2017 മേയിൽ വീണ്ടും ഒരു വിഡിയോ ലഭിക്കുന്നത്. അങ്ങനെ ഒളിഞ്ഞു തെളിഞ്ഞും ലോകത്തിനു മുന്നിലേക്കു തലനീട്ടുന്ന നെസിയെ ഒടുവിൽ ‘വലയിൽ’ കുരുക്കാൻ തന്നെ ഗവേഷകരുടെ തീരുമാനിച്ചു.

ഇപ്പോൾ നെസിയെ കണ്ടെന്ന പുതിയ അവകാശവാദവുമായെത്തിയിയിരിക്കുകയാണ് അയർലൻ‌ഡിലെ ആശുപത്രിയിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന 55 കാരൻ ഇയോൺ ഒഫോഡഗെയ്ൻ. ലോക്ക് നെസ് തടാകക്കരയിൽ സ്ഥാപിച്ചിരിക്കുന്ന ലൈവ് വെബ് ക്യാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കവെയാണ് നെസിയെ കണ്ടതായി ഇയോൺ അവകാശപ്പെടുന്നത്. ലോകത്തിന്റെ എവിടെ നിന്നും ഈ ലൈവ് വെബ് ക്യാമറയിലൂടെ ലോക്ക് നെസ്സ് തടാകം നിരീക്ഷിക്കാം.നെസിയുടേതെന്ന് പറയപ്പെടുന്ന വീഡിയോ ഫൂട്ടേജ് ഇയോൺ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇയോൺ നെസിയെ കണ്ടെന്ന് പറയുന്നത്. ജനുവരിയിലും താൻ നെസിയെ കണ്ടതായി ഇയോൺ പറയുന്നു. കഴിഞ്ഞ വർഷം നാല് തവണയും ഇയോൺ നെസിയെ കണ്ടത്രെ. ഇയോൺ പുറത്തുവിട്ട വീഡിയോയിൽ ഒരു വെളുത്ത രൂപം തടാകത്തിൽ പൊങ്ങി ആഴങ്ങളിലേക്ക് മറയുന്നത് അവ്യക്തമായി കാണാം. എന്നാൽ ഇതെന്താണെന്ന് വ്യക്തമല്ല.വീഡിയോയിൽ അജ്ഞാതജീവി പ്രത്യക്ഷപ്പെടുന്ന സമയം തടാകത്തിൽ ബോട്ടുകളില്ല. തടാകവും തടാകത്തിന് ചുറ്റുമുള്ള പ്രദേശവും നിശബ്ദമായിരുന്നു.ഇയോൺ തന്റെ കണ്ടെത്തൽ ഔദ്യോഗിക ലോക്ക് നെസ്സ് മോൺസ്റ്റർ സൈറ്റിംഗ്സ് രജിസ്റ്ററിനെ അറിയിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ പോലെ 18 പേരുടെ കണ്ടെത്തലുകൾ രജിസ്റ്റർ അംഗീകരിച്ചിരുന്നു. തടാക ജലത്തിൽ നിന്നും ശേഖരിച്ച ഡി.എൻ.എയിൽ ന്യൂസിലാൻഡിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ പഠനങ്ങൾ നടത്തിയിരുന്നു.നെസി ഒരു വലിയ തരം ഈൽ ആകാമെന്നാണ് കഴി‌ഞ്ഞ സെപ്റ്റംബറിൽ ഇവർ പറഞ്ഞത്. സ്കോട്ടിഷ് സമ്പത്ത്‌വ്യവസ്ഥയിൽ പ്രതിവർഷം 41 ദശലക്ഷം പൗണ്ടിന്റെ വരുമാനമാണ് നെസിയുടെ പേരിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ അജ്ഞാത ജീവിയെ പറ്റി പഠനങ്ങൾ നടത്താൻ നിരവധി പേരാണെത്തുന്നത്.
1933ൽ ഹ്യൂഗ് ഗ്രെ എന്നയാൾ നെസിയുടേതെന്ന് അവകാശപ്പെട്ട ഒരു ചിത്രം പകർത്തിയിരുന്നു. പിന്നീട് നെസിയുടേതെന്ന് കരുതുന്ന ഒരു ജീവി തടാകത്തിലൂടെ നീങ്ങുന്നതിന്റെ വീഡിയോ 1960ൽ ടിം ഡിൻസ്ഡെയ്ൽ എന്ന എയ്റോനോട്ടിക്കൽ എൻജിനീയർ ഷൂട്ട് ചെയ്‌തിരുന്നു.ഏകദേശം ആറടിയോളം നീണ്ട കഴുത്തോടുകൂടിയ നെസിയ്‌ക്ക് പാമ്പ്, ഡ്രാഗൺ എന്നിവയുമായി സാമ്യമുണ്ടെന്നാണ് പ്രചരിക്കുന്ന ഒരു കഥ. ഒട്ടകം, കുതിര എന്നിവയുടേതിന് സമാനമായ തലയും പാമ്പിന്റെ ശരീരവുമാണെത്രെ നെസിയ്‌ക്ക്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന ഭീമൻ ജലജീവികളുമായി നെസിയെ താരതമ്യപ്പെടുത്തുന്നുണ്ട്. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സ്കോട്ടിഷ്, ഐറിഷ് ഗ്രന്ഥങ്ങളിൽ ലോക് നെസ് തടാകത്തിൽ ഭീകര ജീവിയെപ്പറ്റി പരാമർശം ഉണ്ട്. നെസി വെറും തട്ടിപ്പാണെന്നാണ് മിക്കവരുടെയും വിശ്വാസം.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends