പച്ചയ്ക്ക് കത്തിക്കും ചൈനയെ... കൊറോണ വൈറസിന്റെ ഉത്ഭവവും കൈകാര്യം ചെയ്യലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിലിലേക്ക് , ചൈനയെ കെട്ടുകെട്ടിക്കും എന്ന ഉഗ്രശപഥവുമായി ട്രംപും പോംപിയോയും...

ഈ കെട്ടകാലം തീരുന്നതോടെ ചൈനയുടെ കാര്യം തീരും. ആ സൂചന നല്‍കി കഴിഞ്ഞു. ട്രംപും പോംപിയോയും പിന്നെ ഇന്ത്യയും. ഇനിയൊരു അവസാനം കാണാതെ പിന്നോട്ടില്ല. കൊറോണയ്ക്ക് ശേഷം വരുന്നത് പുതിയ ലോകമാണ്. ഇവിടെ ചൈനയെ കെട്ടുകെട്ടിക്കും എന്ന ഉഗ്രശപഥവുമായി ട്രംപും പോംപിയോയും ഇറങ്ങിക്കഴിഞ്ഞു. കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ലോകം ഒന്നടങ്കം കൊറോണവൈറസിന് പിന്നില്‍ ചൈനയാണെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്.
കൊറോണ വൈറസിന്റെ ഉത്ഭവവും കൈകാര്യം ചെയ്യലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിലിലേക്ക് നീങ്ങുകയാണ്. കൊറോണയ്ക്ക് കാരണമായെന്ന് ആരോപിക്കുന്ന വുഹാന്‍ ലബോറട്ടറിയിലേക്ക് അമേരിക്കയ്ക്ക് പ്രവേശനം അനുവദിക്കണമെന്ന് ലാബിലേക്ക് പ്രവേശിക്കാന്‍ വിദഗ്ധരെ അനുവദിക്കണമെന്നയുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയോട് ആവശ്യപ്പെട്ടു. ചൈനയിലെ കോവിഡ്19 മരണങ്ങളുടെ കാര്യത്തിലും ട്രംപ് പൊട്ടിത്തെറിച്ചു.
ചൈന നുണപറയുകയാണെന്നും ഇവിടത്തെ മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നുമാണ് ട്രംപ് പറയുന്നത്. ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചത് ചൈനയിലാണെന്നും ഈ കണക്കുകള്‍ അവര്‍ മറച്ചുവെച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസ് വുഹാന്‍ വന്യജീവി വിപണിയില്‍ നിന്ന് വന്നതല്ല, മറിച്ച് ആ നഗരത്തിലെ ഒരു ലബോറട്ടറിയില്‍ നിന്നാണെന്ന ഒരു ഔട്ട്‌ലിയര്‍ സിദ്ധാന്തത്തെ പോംപിയോയുടെ പ്രസ്താവന എടുത്തുകാണിക്കുന്നുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദര്‍ശിച്ച യുഎസ് ഉദ്യോഗസ്ഥര്‍ 2018 ജനുവരിയില്‍ തന്നെ ലാബിലെ സുരക്ഷയും മാനേജ്മെന്റ് ബലഹീനതകളും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി വാഷിംഗ്ടണിലേക്ക് നയതന്ത്ര കേബിളുകള്‍ അയച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊറോണ വൈറസിന്റെ ജീനോം വിശകലനം ചെയ്യുന്നത് മനുഷ്യരാണെന്നും അശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്ന വുഹാനിലെ വൈറോളജി ലബോറട്ടറിയില്‍ നിന്നാണ് ഇത് വന്നതെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ട്രംപ് ഈ സിദ്ധാന്തത്തിന് വെള്ളിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ ഉത്തേജനം നല്‍കി, വിദ്ഗധരുടെ ഈ നിഗമനം ശരിയാണെന്ന് തോന്നുവെന്നും ചൈനക്കെതിരെ സജീവമായ അന്വേഷണം വേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഞങ്ങള്‍ കണ്ടെത്താന്‍ പോകുകയാണ്. എനിക്ക് പറയാന്‍ കഴിയുന്നത്: അത് എവിടെ നിന്ന് വന്നാലും ചൈനയില്‍ നിന്നാണ് എന്നും ട്രംപ് പറഞ്ഞു. പിന്നീട് ബ്രീഫിംഗില്‍ യുഎസിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥന്‍ ആന്റണി ഫൗസി വൈറസ് രൂപകല്‍പ്പന ചെയ്തതായുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ചു.
മാത്രവുമല്ല ചൈനയുടെ ആക്രികച്ചവടം ഇനി നടക്കില്ല. പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക് സാധന നിര്‍മ്മാതാകാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ചര്‍ച്ചയായിരുന്നു. കാരണം പല രാജ്യങ്ങളും ഇനി ചൈനയുമായി കച്ചവട ബന്ധങ്ങള്‍ തുടരില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന കാലമാണ് താന്‍ മുന്നില്‍കാണുന്നത്. ട്രംപാണെങ്കില്‍ ചൈനയുടെ അന്ത്യവിധി നടത്താന്‍ കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha