Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

മഹാവിപത്ത് തൊട്ടടുത്ത്' വസൂരി ഉള്‍പ്പെടെ മഹാമാരികള്‍... വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ലാബുകളില്‍ രോഗങ്ങള്‍ വളര്‍ത്തുന്നത് മനുഷ്യരാശിക്കു വലിയ ഭീഷണി സൃഷ്ടിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രമുഖ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു

20 APRIL 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ലാബുകളില്‍ രോഗങ്ങള്‍ വളര്‍ത്തുന്നത് മനുഷ്യരാശിക്കു വലിയ ഭീഷണി സൃഷ്ടിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രമുഖ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കീരികളില്‍ എച്ച്5എന്‍1 എങ്ങിനെ പടരുന്നുവെന്നു കണ്ടെത്താനുള്ള പഠനത്തിന് അനുമതി നല്‍കണമെന്ന് 2014ല്‍ ചില ശാസ്ത്രജ്ഞര്‍ ആവശ്യമുന്നയിച്ചിരുന്നു.

പകരുന്ന തരത്തിലുള്ള വൈറസുകളെ സൃഷ്ടിച്ച് രോഗത്തിന്റെ സ്വഭാവം പഠിക്കാനും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനുമാണ് അനുമതി തേടിയത്. 10 അമേരിക്കന്‍ ലാബുകള്‍ ഒരു ദശാബ്ദത്തോളം ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഒരു ജീവനക്കാരന് ഈ പുതിയ സൂപ്പര്‍ ഫ്ലൂ പകരാനും അതുവഴി അതു സമൂഹത്തിലാകെ പടരാനും 20 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് ഇരുവരും മുന്നറിയിപ്പു നല്‍കിയത്.

ഇപ്പോള്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാകാം കൊറോണ വൈറസ് പടര്‍ന്നതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകള്‍ ഏറെ പ്രാധാന്യത്തോടെ വേണം ലോകം വിലയിരുത്താന്‍. സൈ്വന്‍ ഫ്ലൂ അഥവാ എച്ച1എന്‍1 ഇരുപതു വര്‍ഷത്തോളം മൃതാവസ്ഥയില്‍ ഇരുന്നിട്ടാണ് 1977-ല്‍ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടത്. 1950കള്‍ മുതല്‍ ഒരു ലാബില്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന വൈറസിന്റെ അതേ ജനിതക സ്വഭാവമുള്ളതായിരുന്നു 1977-ല്‍ കാണപ്പെട്ട വൈറസും. ലബോറട്ടറിയിലെ ജീവനക്കാരുടെ കുഴപ്പമാണ് എഴുപതുകളുടെ അവസാനമുണ്ടായ പകര്‍ച്ചപ്പനിക്കു പിന്നിലെന്നു പിന്നീടു കണ്ടെത്തി.

ലാബുകളില്‍നിന്ന് ഇത്തരത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് അപൂര്‍മാണെങ്കിലും പകരാന്‍ സാധ്യതയുള്ള പുത്തന്‍ അപകടകാരികളായ വൈറസുകളെ സൃഷ്ടിക്കുന്നത് അവ അവിടെനിന്നു രക്ഷപ്പെടാനും സമൂഹത്തില്‍ മഹാമാരിയായി പടരാനും ഇടയാക്കുമെന്നാണ് മാര്‍ക്ക് ലിപ്സ്റ്റിച്ചും അലിസനും മുന്നറിയിപ്പു നല്‍കിയിരുന്നത്. ലാബുകളില്‍ വളര്‍ത്തുന്ന രോഗാണുക്കള്‍ മുന്‍പും മനുഷ്യജീവന്‍ കവര്‍ന്നെടുത്തിട്ടുണ്ട്. 2003-ല്‍ സിംഗപ്പൂരില്‍ ഒരു ലാബിലെ ജീവനക്കാരന് അബദ്ധത്തില്‍ സാര്‍സ് പകര്‍ന്നിരുന്നു.

2004ല്‍ സൈബീരിയന്‍ ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞ എബോള സാന്നിധ്യമുണ്ടായിരുന്ന സൂചി അബദ്ധത്തില്‍ ശരീരത്തില്‍ കുത്തിയതിനെ തുടര്‍ന്നു മരിച്ചിരുന്നു. 2014 ഏപ്രിലില്‍ പാരിസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സാര്‍സ് വൈറസ് അടങ്ങുന്ന 2000 ചെറു ബോട്ടിലുകളാണ് നഷ്ടപ്പെട്ടത്. 2014 മാര്‍ച്ചില്‍ ടെക്‌സസിലെ ഗാല്‍വെസ്റ്റോണ്‍ നാഷണല്‍ ലബോറട്ടറിയില്‍നിന്ന് ഗ്വാനറിറ്റോ വൈറസ് അടങ്ങിയ ഒരു ബോട്ടില്‍ നഷ്ടപ്പെട്ടിരുന്നു. ഈ വൈറസ് ബാധിച്ചാല്‍ ത്വക്കിനടയില്‍നിന്നും ആന്തരിക അവയവങ്ങളില്‍നിന്നും വായ, കണ്ണ്, ചെവി എന്നിവിടങ്ങളില്‍നിന്നും രക്തസ്രാവം ഉണ്ടാകും.

ഭയാനക രോഗങ്ങളെ പൂര്‍ണമായി ഉന്മൂലനം ചെയ്ത ശേഷം ഭാവി പഠനങ്ങള്‍ക്കായി രോഗാണുക്കളെ സൂക്ഷിച്ചു വയ്ക്കുന്നതിനെ ചൊല്ലി ശാസ്ത്രലോകത്ത് ഏക്കാലവും ഭിന്നാഭിപ്രായമാണു നിലനില്‍ക്കുന്നത്. മനുഷ്യരാശിക്കു നേരിടേണ്ടി വന്ന ഏറ്റവും മാരക രോഗങ്ങളിലൊന്ന് എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച വസൂരി 1980കളില്‍ വാക്‌സിനേഷനിലൂടെ പൂര്‍ണമായും തുടച്ചു നീക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും മടങ്ങി വന്നേക്കാമെന്ന ഭീതിയുണ്ട് ഗവേഷകര്‍ക്ക്. അമേരിക്കയിലെയും റഷ്യയിലെയും ലാബുകളില്‍ രോഗത്തിനു കാരണമാകുന്ന വരിയോള വൈറസിന്റെ രണ്ട് സാംപിളുകള്‍ ഇപ്പോഴും സജീവമായുണ്ട്. ജൈവായുധമായി ഇവ മടങ്ങിയെത്തിയേക്കാമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ത്തന്നെ വസൂരിക്കെതിരെയുള്ള മരുന്നുകളെപ്പറ്റി ഇപ്പോഴും പരീക്ഷണം തുടരുകയാണ്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (37 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (47 minutes ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (2 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (8 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (9 hours ago)

Malayali Vartha Recommends