Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ ഹൃദയം പിഴുതെടുക്കാന്‍ തീക്കൊള്ളി കൊണ്ട് ചൈന കളിച്ചു...ഒടുവില്‍ സത്യം മനസ്സിലായി, പിന്‍വാങ്ങാനൊരുങ്ങി ജിങ് പിംഗ്

28 MAY 2020 01:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ കരസേനയെ പ്രകോപിതരാക്കുന്ന നടപടിയാണ് ഏറെ ദിവസങ്ങളായി ചൈന നടത്തി വരുന്നത് .ഒടുവിലിതാ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് യുദ്ധത്തിനൊരുങ്ങിക്കൊള്ളാനുള്ള നിര്‍ദ്ദേശം വരെ കൊടുത്തു കഴിഞ്ഞിരിക്കുകയാണ് .ലഡാക്കികെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചൈന ഏതു കള്ളക്കളിയും നടത്തി പിടിച്ചെടുക്കാനുള്ള ശ്രമം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി യുദ്ധത്തിന് പോലും തയ്യാറെടുത്തു നില്‍ക്കുന്നത് .ഏകാധിപത്യ പ്രവണത സ്വന്തം ജനതയോട് കാണിച്ചാല്‍ മതി അത് ഇന്ത്യയോട് വേണ്ട എന്ന് തന്നെയാണ് ഇന്ത്യ തറപ്പിച്ചു പറയുന്നത് .

തോന്നുന്ന സമയത്തു തോന്നുന്നിടത്തൊക്കെ വ്യോമത്താവളങ്ങള്‍ ഒരുക്കാനാണ് ശ്രമമെങ്കില്‍ അത് ഇന്ത്യ മാത്രമല്ല ഇന്ത്യയോട് സൗഹൃദമുള്ള രാജ്യങ്ങളും വീക്ഷിക്കുകയാണെന്നത് മനസ്സിലാക്കണം .ചൈന നേരിടുന്ന വ്യാപാര പ്രശ്‌നങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്തെങ്കിലും ഇന്ത്യയുമായി അസ്വാരസ്യത്തിനു മുതിരാന്‍ ശ്രമിക്കരുതായിരുന്നു വര്‍ഷങ്ങളോളം ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കപ്പെട്ട ഈ രാജ്യത്തു അവരുടെ കച്ചവട താല്പര്യങ്ങള്‍ തകര്‍ക്കും വിധത്തിലുള്ള നടപടി കൈക്കൊള്ളാനും അധികം സമയം വേണ്ട .അതിനാല്‍ തന്നെ ദുരാഗ്രഹം മൂത്തു കരഭൂമി വെട്ടിപ്പിടിക്കനുള്ള മൂഢ ശ്രമം പരിപൂര്‍ണ്ണ തകര്‍ച്ചയിലേക്ക് പോകാന്‍ ഇന്ത്യക്ക് അടിയന്തിരമായി യുദ്ധത്തിന്റെ ആവശ്യം പോലും ചിലപ്പോള്‍ വേണ്ട വന്നേക്കില്ല .ഇന്ത്യയുടെ ഹൃദയമാണ് ലഡാക്ക് .ആ ഭൂപ്രദേശമാണ് പിഴുതെടുക്കാമെന്ന് ചൈന വ്യാമോഹിക്കുന്നത്

ലഡാക്കിനായി ചൈന പിടിവലി നടത്തുന്നത് നെറികേടിന്റെ ഏറ്റവും വലിയ ഉദ്ദാഹരണം തന്നെയാണ് .അതിനാല്‍ തന്നെ ലഡാക്ക്ഏതു വിധേയനെയും സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ് .അതിനായി ഇന്ത്യന്‍ സൈന്യത്തോട് ഏതു സമയത്തും ആക്രമണത്തിന് തയ്യാറായി ഇരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം .ഇന്ത്യയുടെ സൈനിക ക്ഷമതയെഇനിയും പരീക്ഷിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു ചൈനയ്ക്ക് ബോധ്യമുണ്ട് .എന്നിട്ടും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ അവര്‍ അവലംബിച്ചിരിക്കുന്നത് .നിലവില്‍അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ മേല്‍ നിഴലിക്കുന്ന ആരോപണങ്ങളെ തൃണവല്ഗണിച്ചുകൊണ്ടാണ്യുദ്ധസമാനമായ സാഹചര്യം അതിര്‍ത്തിയില്‍ ചൈന സൃഷ്ട്ടിച്ചിരിക്കുന്നത്.അതേസമയം ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവേ, സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്ന് കരസേനാ കമാന്‍ഡര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ് .

കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലഡാക്ക് മേഖലയുടെ ചുമതലയുള്ള വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ വൈ.കെ. ജോഷി സ്ഥിതിഗതികള്‍ വിശദീകരിച്ചു. സംഘര്‍ഷത്തില്‍ അയവില്ലെന്ന സന്ദേശമാണു സേനാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരാണു നയതന്ത്ര, സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്. 2017ല്‍ സിക്കിമിലെ ദോക് ലാ സംഘര്‍ഷം പരിഹരിക്കുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

അതിര്‍ത്തിയോടു ചേര്‍ന്ന നഗാരി കുങ്ഷ വ്യോമതാവളത്തില്‍ ചൈന സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത് പാംഗോങ് ട്‌സോ, ഡെംചോക്, ഗാല്‍വന്‍ താഴ്‌വര എന്നിവിടങ്ങളില്‍ കടന്നുകയറ്റത്തിനു ചൈനീസ് ശ്രമം നടക്കുകയാണ് . പാംഗോങ് ട്‌സോ തടാകത്തിന് 200 കിലോമീറ്റര്‍ അകലെ, ടിബറ്റിലെ വ്യോമതാവളത്തില്‍ ഏപ്രില്‍ മുതല്‍ ചൈന നിര്‍മാണങ്ങള്‍ നടത്തുന്നതിന്റെയും ഏതാനും ആഴ്ച മുന്‍പ് 4 യുദ്ധവിമാനങ്ങള്‍ അവിടെ എത്തിയതിന്റെയും സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് വന്നസാഹചര്യത്തിലാണ് സ്ഥിതി ഗതികള്‍ രൂകഷമായത് .അതിനാല്‍ തന്നെ ഏതു വിധേയനെയും സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ചൈനീസ് തീരുമാനത്തെ തടയുകയാണ് പ്രധാന ലക്ഷ്യം.

നാളെ വരെയുള്ള യോഗത്തില്‍ വ്യോമ, നാവിക സേനാ മേധാവികളുമായും ചര്‍ച്ച നടത്തും.അതിനു ശേഷമാകും പ്രധിരോധനടപടികളുടെ തുടര്‍ന്നുള്ള ആസൂത്രണം ഉണ്ടാവുക.എന്നാല്‍ ഈയൊരു സാഹചര്യത്തിലും യുദ്ധത്തിനൊരുങ്ങുന്ന ചൈനയുടെ അഹങ്കാരം തീര്‍ക്കാന്‍ ലോകരാജ്യങ്ങള്‍ മാനസികമായ തയ്യാറെടുപ്പ് നടത്തി വരികയാണ് .ന്യായമായ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയുടെ
ഏറ്റവും മികച്ച പ്രതിരോധ പങ്കാളികളായ അമേരിക്കയും ഇസ്‌റായേലും സഹകരിക്കുമ്പോള്‍ അനാവശ്യമായി ചൈന തീക്കളി തുടരില്ല എന്നത് വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (17 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (25 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (54 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

Malayali Vartha Recommends