Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

ഇത് ചൈനയ്ക്കായി കാലം കാത്തുവച്ച മറുപടി... ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

28 MAY 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം

അതിശൈത്യം... അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും... പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കി

കനത്ത മഞ്ഞിൽ ടേക്ക് ഓഫ് ശ്രമം പാളി, റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിഞ്ഞു, തീയും പുകയും ഉയരുന്നതായി ദൃക്സാക്ഷികൾ

ഹോങ്കോങ് കാരണം ചൈനയ്ക്ക് ഇങ്ങനൊരു പണി വരുമെന്ന് സ്വപ്നത്തില്‍ പോലും ജിങ്പിങ് വിചാരിച്ചു കാണില്ല .തായ്വേര് വെട്ടുന്നമാതിരി ഊക്കനൊരു വെട്ടാണ് യു എസ് സെക്രട്ടറിയും ട്രംപിന്റെ വിശ്വസ്തന്‍ കൂടിയ മൈക്ക് പോംപിയോ ജിങ് പിംഗ് ഭരണകൂടത്തിന് നല്‍കിയത് .ട്രംപ് ആഗ്രഹിച്ചതുപോലൊരു മുന്നേറ്റം സങ്കല്‍പ്പിച്ചതിലും ഭംഗിയായി പോംപിയോ നടത്തിക്കാണിച്ചു .ഇതാവണം സ്റ്റേറ്റ് സെക്രട്ടറി എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന നിമിഷം .ഹോങ്കോങ് എന്ന ഈ സ്വതന്ത്ര ഭരണപ്രദേശം ബ്രിട്ടന്‍ ചൈനയ്ക്കു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥിതികളെല്ലാം തന്നെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഭരിച്ചുമുടുപ്പിക്കാന്‍ ശ്രമിച്ചത് .

ചൈനീസ് പട്ടാളം എന്നൊക്കെ കാലുകുത്തിയിട്ടുണ്ടോ അന്നൊക്കെ സംഘട്ടനങ്ങള്‍ നടക്കുക പതിവായിരുന്നു .ജിങ് പിങ്ങിന്റെ ചുമടുതാങ്ങിയായ കാരി ലാം എന്ന വനിതാ ഭരണാധികരിയെ വെറുക്കാത്ത മനുഷ്യര്‍ ഹോങ്കോങ്ങില്‍ വിരളമാണ് .ഒടുവില്‍ അമേരിക്ക നേരിട്ടിടപെടുന്ന അവസ്ഥ വരെ എത്തിയപ്പോഴും അവിടെ യാതൊരു പ്രശ്‌നവുമില്ലെന്നും പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യവുമുള്ള സ്വതന്ത്ര ഭരണപ്രദേശമാണ് ഹോങ്കോങ് എന്നുമുള്ള പതിവ് വാചകക്കസര്‍ത്തു നടത്തികൊണ്ടേ ഇരുന്നു ഒടുവില്‍ ഹോങ്കോങിലെ ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ക്കോഭരണതലത്തില്‍ അഴിച്ചുപണി വേണമെന്ന് വാദിക്കുന്നവരോ സ്വപ്നം പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള പൂട്ടാണ് ഇട്ടിരിക്കുന്നത് .

ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയത് അടവുനയത്തിന്റെ ഭാഗമായി തന്നെയാണ് . തീരുമാനം ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയുടെ നഷ്ടത്തിനും അതുവഴി യുഎസുമായുള്ള വ്യാപാരത്തിലെ കുറവിനും കാരണമാകും. ശതകോടികളുടെ വ്യാപാര ഇടപാടില്‍ കുറവുണ്ടാകുന്നതോടെ രാജ്യാന്തര സാമ്പത്തിക ഹബ് എന്ന വിശേഷണം ഹോങ്കോങ്ങിന് നഷ്ടപ്പെടും എന്നതാണു കാത്തിരിക്കുന്ന വലിയ പ്രത്യാഘാതം. ചൈനയുടെ സ്വാര്‍ത്ഥ താല്പര്യങ്ങളെ തച്ചുടക്കാന്‍ തന്നെയാണ് യു എസ്സ് ശ്രമിക്കുന്നത് .അതിനായി സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് വരികയാണ് സെക്രട്ടറി മൈക്ക് പോംപിയോ .കോവിഡ് വ്യാപനം ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ ചൈനയാണെന്നു നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു .

രോഗവ്യാപനം ഉണ്ടാകുമെന്നറിഞ്ഞിട്ടും അവര്‍ സത്യം മറച്ചു വയ്ക്കുകയായിരുന്നു എന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയെ ചൈന വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു .ചൈനയില്‍ സ്വന്തന്ത്രധികാരമുള്ള പ്രദേശമായ ഹോങ്കോങ്ങിലെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളെ മുന്‍പും യു എസ് എതിര്‍ത്തിട്ടുണ്ടെങ്കിലും വ്യാപാരയുദ്ധം ജയിക്കാനുള്ള ആയുധമാക്കി അവര്‍ക്ക് മാറ്റാന്‍ സാധിച്ചത് എപ്പോഴാണെന്ന് വ്യക്തമാകുന്ന നടപടിയാണ് മൈക്ക് പോംപിയോ എടുത്തിട്ടുള്ളത് .ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയാണെന്നു അദ്ദേഹം പറഞ്ഞത് .ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിര്‍ണായക നീക്കം വന്നതോട് കൂടി ചൈനയ്ക്കും അത് തിരിച്ചടിയായി മാറും എന്നതില്‍ സംശയമില്ല .

'ചൈനയിലെ സ്വയംഭരണാധികാര പ്രദേശങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായി ഹോങ്കോങ് പോളിസി ആക്ട് പഠിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സമീപ കാലങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം പഠിച്ച ശേഷം, ഹോങ്കോങ് തുടര്‍ന്ന് പ്രത്യേക സ്വയംഭരണ പദവി അര്‍ഹിക്കുന്നില്ലെന്ന് ഇന്ന് കോണ്‍ഗ്രസിനു റിപ്പോര്‍ട്ട് നല്‍കി. ചൈനയില്‍ നിന്ന് ഉയര്‍ന്ന സ്വയംഭരണാധികാരം ഹോങ്കോങ് പുലര്‍ത്തുന്നുണ്ടെന്ന് ന്യായമായി ചിന്തിക്കുന്ന ഒരാള്‍ക്കും വാദിക്കാനാവില്ല എന്നാണ് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത് . ഹോങ്കോങ്ങിനായി വിവാദമായ ദേശീയ സുരക്ഷാ നിയമം ബെയ്ജിങ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണു യുഎസിന്റെ തീരുമാനം.


ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തുടര്‍ന്ന്, ഈ ആഴ്ച ചൈനയ്ക്കെതിരെ നടപടിയെടുക്കാന്‍ തയാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തില്‍ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലേക്കും സമാനമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാകുമെന്ന് ചൈന ഭയപ്പെടുന്നുണ്ടായിരുന്നു .എന്നാല്‍ അമേരിക്കയുടെ ഈ നീക്കം അവര്‍ പ്രവചിച്ചിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും പുതിയ യുദ്ധമുറകള്‍ പയറ്റുമെന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ് .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങള്‍ മുറുകാനിടയുണ്ട് എന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (4 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (4 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (4 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (4 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (5 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (5 hours ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (5 hours ago)

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (5 hours ago)

രുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം.....  (5 hours ago)

'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ.  (5 hours ago)

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരു കിലോ സ്വര്‍ണം സമ്മാനം മലയാളി വിദ്യാര്‍ത്ഥിക്ക്!  (5 hours ago)

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ  (5 hours ago)

വെറും രണ്ടു മണിക്കൂര്‍ മാത്രം..... ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ...  (5 hours ago)

Malayali Vartha Recommends