Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഇത് ചൈനയ്ക്കായി കാലം കാത്തുവച്ച മറുപടി... ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

28 MAY 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഹോങ്കോങ് കാരണം ചൈനയ്ക്ക് ഇങ്ങനൊരു പണി വരുമെന്ന് സ്വപ്നത്തില്‍ പോലും ജിങ്പിങ് വിചാരിച്ചു കാണില്ല .തായ്വേര് വെട്ടുന്നമാതിരി ഊക്കനൊരു വെട്ടാണ് യു എസ് സെക്രട്ടറിയും ട്രംപിന്റെ വിശ്വസ്തന്‍ കൂടിയ മൈക്ക് പോംപിയോ ജിങ് പിംഗ് ഭരണകൂടത്തിന് നല്‍കിയത് .ട്രംപ് ആഗ്രഹിച്ചതുപോലൊരു മുന്നേറ്റം സങ്കല്‍പ്പിച്ചതിലും ഭംഗിയായി പോംപിയോ നടത്തിക്കാണിച്ചു .ഇതാവണം സ്റ്റേറ്റ് സെക്രട്ടറി എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന നിമിഷം .ഹോങ്കോങ് എന്ന ഈ സ്വതന്ത്ര ഭരണപ്രദേശം ബ്രിട്ടന്‍ ചൈനയ്ക്കു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥിതികളെല്ലാം തന്നെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഭരിച്ചുമുടുപ്പിക്കാന്‍ ശ്രമിച്ചത് .

ചൈനീസ് പട്ടാളം എന്നൊക്കെ കാലുകുത്തിയിട്ടുണ്ടോ അന്നൊക്കെ സംഘട്ടനങ്ങള്‍ നടക്കുക പതിവായിരുന്നു .ജിങ് പിങ്ങിന്റെ ചുമടുതാങ്ങിയായ കാരി ലാം എന്ന വനിതാ ഭരണാധികരിയെ വെറുക്കാത്ത മനുഷ്യര്‍ ഹോങ്കോങ്ങില്‍ വിരളമാണ് .ഒടുവില്‍ അമേരിക്ക നേരിട്ടിടപെടുന്ന അവസ്ഥ വരെ എത്തിയപ്പോഴും അവിടെ യാതൊരു പ്രശ്‌നവുമില്ലെന്നും പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യവുമുള്ള സ്വതന്ത്ര ഭരണപ്രദേശമാണ് ഹോങ്കോങ് എന്നുമുള്ള പതിവ് വാചകക്കസര്‍ത്തു നടത്തികൊണ്ടേ ഇരുന്നു ഒടുവില്‍ ഹോങ്കോങിലെ ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ക്കോഭരണതലത്തില്‍ അഴിച്ചുപണി വേണമെന്ന് വാദിക്കുന്നവരോ സ്വപ്നം പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള പൂട്ടാണ് ഇട്ടിരിക്കുന്നത് .

ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയത് അടവുനയത്തിന്റെ ഭാഗമായി തന്നെയാണ് . തീരുമാനം ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയുടെ നഷ്ടത്തിനും അതുവഴി യുഎസുമായുള്ള വ്യാപാരത്തിലെ കുറവിനും കാരണമാകും. ശതകോടികളുടെ വ്യാപാര ഇടപാടില്‍ കുറവുണ്ടാകുന്നതോടെ രാജ്യാന്തര സാമ്പത്തിക ഹബ് എന്ന വിശേഷണം ഹോങ്കോങ്ങിന് നഷ്ടപ്പെടും എന്നതാണു കാത്തിരിക്കുന്ന വലിയ പ്രത്യാഘാതം. ചൈനയുടെ സ്വാര്‍ത്ഥ താല്പര്യങ്ങളെ തച്ചുടക്കാന്‍ തന്നെയാണ് യു എസ്സ് ശ്രമിക്കുന്നത് .അതിനായി സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് വരികയാണ് സെക്രട്ടറി മൈക്ക് പോംപിയോ .കോവിഡ് വ്യാപനം ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ ചൈനയാണെന്നു നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു .

രോഗവ്യാപനം ഉണ്ടാകുമെന്നറിഞ്ഞിട്ടും അവര്‍ സത്യം മറച്ചു വയ്ക്കുകയായിരുന്നു എന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയെ ചൈന വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു .ചൈനയില്‍ സ്വന്തന്ത്രധികാരമുള്ള പ്രദേശമായ ഹോങ്കോങ്ങിലെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളെ മുന്‍പും യു എസ് എതിര്‍ത്തിട്ടുണ്ടെങ്കിലും വ്യാപാരയുദ്ധം ജയിക്കാനുള്ള ആയുധമാക്കി അവര്‍ക്ക് മാറ്റാന്‍ സാധിച്ചത് എപ്പോഴാണെന്ന് വ്യക്തമാകുന്ന നടപടിയാണ് മൈക്ക് പോംപിയോ എടുത്തിട്ടുള്ളത് .ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയാണെന്നു അദ്ദേഹം പറഞ്ഞത് .ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിര്‍ണായക നീക്കം വന്നതോട് കൂടി ചൈനയ്ക്കും അത് തിരിച്ചടിയായി മാറും എന്നതില്‍ സംശയമില്ല .

'ചൈനയിലെ സ്വയംഭരണാധികാര പ്രദേശങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായി ഹോങ്കോങ് പോളിസി ആക്ട് പഠിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സമീപ കാലങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം പഠിച്ച ശേഷം, ഹോങ്കോങ് തുടര്‍ന്ന് പ്രത്യേക സ്വയംഭരണ പദവി അര്‍ഹിക്കുന്നില്ലെന്ന് ഇന്ന് കോണ്‍ഗ്രസിനു റിപ്പോര്‍ട്ട് നല്‍കി. ചൈനയില്‍ നിന്ന് ഉയര്‍ന്ന സ്വയംഭരണാധികാരം ഹോങ്കോങ് പുലര്‍ത്തുന്നുണ്ടെന്ന് ന്യായമായി ചിന്തിക്കുന്ന ഒരാള്‍ക്കും വാദിക്കാനാവില്ല എന്നാണ് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത് . ഹോങ്കോങ്ങിനായി വിവാദമായ ദേശീയ സുരക്ഷാ നിയമം ബെയ്ജിങ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണു യുഎസിന്റെ തീരുമാനം.


ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തുടര്‍ന്ന്, ഈ ആഴ്ച ചൈനയ്ക്കെതിരെ നടപടിയെടുക്കാന്‍ തയാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തില്‍ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലേക്കും സമാനമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാകുമെന്ന് ചൈന ഭയപ്പെടുന്നുണ്ടായിരുന്നു .എന്നാല്‍ അമേരിക്കയുടെ ഈ നീക്കം അവര്‍ പ്രവചിച്ചിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും പുതിയ യുദ്ധമുറകള്‍ പയറ്റുമെന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ് .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങള്‍ മുറുകാനിടയുണ്ട് എന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (8 minutes ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (35 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (38 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (48 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (56 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (1 hour ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (2 hours ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

Malayali Vartha Recommends