Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഇത് ചൈനയ്ക്കായി കാലം കാത്തുവച്ച മറുപടി... ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

28 MAY 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ഹോങ്കോങ് കാരണം ചൈനയ്ക്ക് ഇങ്ങനൊരു പണി വരുമെന്ന് സ്വപ്നത്തില്‍ പോലും ജിങ്പിങ് വിചാരിച്ചു കാണില്ല .തായ്വേര് വെട്ടുന്നമാതിരി ഊക്കനൊരു വെട്ടാണ് യു എസ് സെക്രട്ടറിയും ട്രംപിന്റെ വിശ്വസ്തന്‍ കൂടിയ മൈക്ക് പോംപിയോ ജിങ് പിംഗ് ഭരണകൂടത്തിന് നല്‍കിയത് .ട്രംപ് ആഗ്രഹിച്ചതുപോലൊരു മുന്നേറ്റം സങ്കല്‍പ്പിച്ചതിലും ഭംഗിയായി പോംപിയോ നടത്തിക്കാണിച്ചു .ഇതാവണം സ്റ്റേറ്റ് സെക്രട്ടറി എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന നിമിഷം .ഹോങ്കോങ് എന്ന ഈ സ്വതന്ത്ര ഭരണപ്രദേശം ബ്രിട്ടന്‍ ചൈനയ്ക്കു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥിതികളെല്ലാം തന്നെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഭരിച്ചുമുടുപ്പിക്കാന്‍ ശ്രമിച്ചത് .

ചൈനീസ് പട്ടാളം എന്നൊക്കെ കാലുകുത്തിയിട്ടുണ്ടോ അന്നൊക്കെ സംഘട്ടനങ്ങള്‍ നടക്കുക പതിവായിരുന്നു .ജിങ് പിങ്ങിന്റെ ചുമടുതാങ്ങിയായ കാരി ലാം എന്ന വനിതാ ഭരണാധികരിയെ വെറുക്കാത്ത മനുഷ്യര്‍ ഹോങ്കോങ്ങില്‍ വിരളമാണ് .ഒടുവില്‍ അമേരിക്ക നേരിട്ടിടപെടുന്ന അവസ്ഥ വരെ എത്തിയപ്പോഴും അവിടെ യാതൊരു പ്രശ്‌നവുമില്ലെന്നും പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യവുമുള്ള സ്വതന്ത്ര ഭരണപ്രദേശമാണ് ഹോങ്കോങ് എന്നുമുള്ള പതിവ് വാചകക്കസര്‍ത്തു നടത്തികൊണ്ടേ ഇരുന്നു ഒടുവില്‍ ഹോങ്കോങിലെ ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ക്കോഭരണതലത്തില്‍ അഴിച്ചുപണി വേണമെന്ന് വാദിക്കുന്നവരോ സ്വപ്നം പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള പൂട്ടാണ് ഇട്ടിരിക്കുന്നത് .

ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയത് അടവുനയത്തിന്റെ ഭാഗമായി തന്നെയാണ് . തീരുമാനം ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയുടെ നഷ്ടത്തിനും അതുവഴി യുഎസുമായുള്ള വ്യാപാരത്തിലെ കുറവിനും കാരണമാകും. ശതകോടികളുടെ വ്യാപാര ഇടപാടില്‍ കുറവുണ്ടാകുന്നതോടെ രാജ്യാന്തര സാമ്പത്തിക ഹബ് എന്ന വിശേഷണം ഹോങ്കോങ്ങിന് നഷ്ടപ്പെടും എന്നതാണു കാത്തിരിക്കുന്ന വലിയ പ്രത്യാഘാതം. ചൈനയുടെ സ്വാര്‍ത്ഥ താല്പര്യങ്ങളെ തച്ചുടക്കാന്‍ തന്നെയാണ് യു എസ്സ് ശ്രമിക്കുന്നത് .അതിനായി സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് വരികയാണ് സെക്രട്ടറി മൈക്ക് പോംപിയോ .കോവിഡ് വ്യാപനം ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ ചൈനയാണെന്നു നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു .

രോഗവ്യാപനം ഉണ്ടാകുമെന്നറിഞ്ഞിട്ടും അവര്‍ സത്യം മറച്ചു വയ്ക്കുകയായിരുന്നു എന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയെ ചൈന വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു .ചൈനയില്‍ സ്വന്തന്ത്രധികാരമുള്ള പ്രദേശമായ ഹോങ്കോങ്ങിലെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളെ മുന്‍പും യു എസ് എതിര്‍ത്തിട്ടുണ്ടെങ്കിലും വ്യാപാരയുദ്ധം ജയിക്കാനുള്ള ആയുധമാക്കി അവര്‍ക്ക് മാറ്റാന്‍ സാധിച്ചത് എപ്പോഴാണെന്ന് വ്യക്തമാകുന്ന നടപടിയാണ് മൈക്ക് പോംപിയോ എടുത്തിട്ടുള്ളത് .ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയാണെന്നു അദ്ദേഹം പറഞ്ഞത് .ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിര്‍ണായക നീക്കം വന്നതോട് കൂടി ചൈനയ്ക്കും അത് തിരിച്ചടിയായി മാറും എന്നതില്‍ സംശയമില്ല .

'ചൈനയിലെ സ്വയംഭരണാധികാര പ്രദേശങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായി ഹോങ്കോങ് പോളിസി ആക്ട് പഠിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സമീപ കാലങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം പഠിച്ച ശേഷം, ഹോങ്കോങ് തുടര്‍ന്ന് പ്രത്യേക സ്വയംഭരണ പദവി അര്‍ഹിക്കുന്നില്ലെന്ന് ഇന്ന് കോണ്‍ഗ്രസിനു റിപ്പോര്‍ട്ട് നല്‍കി. ചൈനയില്‍ നിന്ന് ഉയര്‍ന്ന സ്വയംഭരണാധികാരം ഹോങ്കോങ് പുലര്‍ത്തുന്നുണ്ടെന്ന് ന്യായമായി ചിന്തിക്കുന്ന ഒരാള്‍ക്കും വാദിക്കാനാവില്ല എന്നാണ് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത് . ഹോങ്കോങ്ങിനായി വിവാദമായ ദേശീയ സുരക്ഷാ നിയമം ബെയ്ജിങ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണു യുഎസിന്റെ തീരുമാനം.


ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തുടര്‍ന്ന്, ഈ ആഴ്ച ചൈനയ്ക്കെതിരെ നടപടിയെടുക്കാന്‍ തയാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തില്‍ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലേക്കും സമാനമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാകുമെന്ന് ചൈന ഭയപ്പെടുന്നുണ്ടായിരുന്നു .എന്നാല്‍ അമേരിക്കയുടെ ഈ നീക്കം അവര്‍ പ്രവചിച്ചിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും പുതിയ യുദ്ധമുറകള്‍ പയറ്റുമെന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ് .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങള്‍ മുറുകാനിടയുണ്ട് എന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (17 minutes ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (40 minutes ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (56 minutes ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (2 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (4 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (4 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (5 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (5 hours ago)

Malayali Vartha Recommends