കൊറോണ വൈറസുകളെ ഇനി നായകൾ കണ്ടെത്തും;94 ശതമാനം കൃത്യതയോടെ നായ്ക്കള്‍ രോഗികളെ തിരിച്ചറിയും!
കൊറോണ വൈറസ് പരിശോധനയ്ക്കായി നായ്ക്കളെ പരിശീലിപ്പിച്ച് ജര്‍മനി. ജര്‍മനിയിലെ വെറ്റിനറി സര്‍വകലാശാല ഗവേഷകരാണ് കൊറോണ പരിശോധനയ്ക്ക് നായ്ക്കളെ പരിശീലിപ്പിക്കുന്നത്. ജര്‍മന്‍ സായുധ സേനയിലെ എട്ട് നായ്ക്കളെയാണ് ഇതിനായി പരിശീലിപ്പിക്കുന്നത്. ഒരാഴ്ചത്തെ പരീശീലനമാണ് നായ്ക്കള്‍ക്ക് നല്‍കുന്നത്.
ജര്‍മന്‍ സൈന്യത്തിന്റെ എട്ടു നായ്ക്കളെയാണ് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി കളത്തിലിറക്കിയത്. വൈറസ് ബാധിച്ചവരുടേതുള്‍പ്പെടെ ആയിരം പേരുടെ ഉമിനീരാണ് നായ്ക്കള്‍ക്ക് മണത്തുനോക്കാനായി നല്‍കിയത്. ഇതില്‍ നിന്ന് രോഗബാധിതരുടെ സാമ്ബിളുകള്‍ വ്യക്തമായി കണ്ടെത്താന്‍ ഇവക്ക് കഴിഞ്ഞു. രോഗബാധിതന്റെ മെറ്റബോളിസം തികച്ചും വ്യത്യസ്തമാണെന്നും നായ്ക്കള്‍ക്ക് മണത്തിലൂടെ ഈ വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ പറഞ്ഞു. മനുഷ്യനേക്കാള്‍ 1000 മടങ്ങ് ശക്തമാണ് മൃഗങ്ങളുടെ ഘ്രാണശക്തി.
കോവിഡ് ബാധിതരുടെ ചയാപചയം മറ്റുള്ളവരില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും നായ്ക്കള്‍ക്കു ഗന്ധത്തിലൂടെ അതു തിരിച്ചറിയാനാകുമെന്നും ഗവേഷകര്‍ പറഞ്ഞു.ജര്‍മന്‍ സൈന്യവും ഹാനോവര്‍ വെറ്ററിനറി സ്‌കൂളും സംയുക്തമായാണു പഠനം നടത്തിയത്. വിമാനത്താവളങ്ങള്‍, അതിര്‍ത്തിപോസ്റ്റുകള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് രോഗികളെ തിരിച്ചറിയാന്‍ നായ്ക്കളെ ഉപയോഗിക്കാനാണു പദ്ധതി.
അടുത്തഘട്ടത്തില്‍, മറ്റ് ഇന്‍ഫ്ലുവന്‍സ രോഗികളില്‍നിന്നു കോവിഡ് ബാധിതരെ വേര്‍തിരിച്ച് അറിയാനുള്ള പരിശീലനവും നായ്ക്കള്‍ക്കു നല്‍കുമെന്ന് ഗവേഷകര്‍ അറിയിച്ചു. ചിലെയിലും ലണ്ടനിലും സമാനമായ രീതിയില്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായ്ക്കള്‍ക്കു പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha