കൊറോണ വൈറസിനെതിരെയുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്‌എ ; സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകിരിച്ച പഠനത്തില്‍ പറയുന്നത് ഇങ്ങനെ
വൈറല്‍ രോഗമായ കോവിഡ്-19 നുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. കൊറോണ വൈറസിനെതിരെയുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്‌എ അവകാശ വാദം . അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കൊറോണവൈറസിന് സാധ്യമായ ചികിത്സ കണ്ടുപിടിച്ചിരിക്കാമെന്നും രാജ്യാന്തര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുകയാണ് . സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകിരിച്ച പഠനത്തില്‍ പറയുന്നത് പ്രോട്ടീസ് ഇന്‍ഹിബിറ്റേഴ്സിന്റെ (protease inhibitors) കണികകള്‍ക്ക് മനുഷ്യരിലെ കൊറോണാവൈറസിനെതിരെ നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
. സാര്‍സ്-കോവ്-2 അടക്കമുള്ള പകര്‍ച്ചവ്യാധികളായ കൊറോണാവൈറസുകള്‍ക്കെതിരെ ഇതു ഫലപ്രദമായേക്കും . നേരത്തെ വന്ന സാര്‍സ്-കോവ്, മേര്‍സ്-കോവ് എന്നിവയ്ക്കും ഇതു ഫലപ്രദമാകാമെന്ന് പഠനം അവകാശപ്പെടുന്നു. 3സിഎല്‍പ്രോ (3CLpro) എന്ന് വിളിക്കുന്ന, 3 സി പോലെയുളള പ്രോട്ടീസുകള്‍ (3C-like proteases) കൊറോണാവൈറസുകള്‍ പകര്‍പ്പുണ്ടാക്കുന്നതിനെതിര ശക്തമായി പ്രതികരിക്കുമെന്നു കണ്ടതായും ഗവേഷകര്‍ . കൊറോണാവൈറസിനെതിരെ വാക്സിന്‍ കണ്ടെത്തുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചികിത്സ കണ്ടെത്തുക എന്നതും. ഇത്തരം മിശ്രണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗവേഷകരായ യുജിയോങ് കിം, കെയോങ്-ഓകെ ചാങ് എന്നീ വൈറോളജിസ്റ്റുകള്‍ തങ്ങളുടെ പഠനത്തില്‍ പറയുന്നുണ്ട് . പകര്‍ച്ചരോഗാണുക്കളായ കൊറോണാവൈറസുകള്‍ എക്കാലത്തും മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണിയായിരിക്കുമെന്നതിനാല്‍, പുതിയ കണ്ടുപിടുത്തത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ആരായണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേതാണ് പുതിയ പ്രബന്ധം .
https://www.facebook.com/Malayalivartha