മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിലേക്ക്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിലേക്ക് ....യുഎസിന് മുന്നറിയിപ്പുമായി വീണ്ടും രംഗത്ത്... വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം നടത്തിയിരിക്കുയാണ് . ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി റിപ്പോർട്ട് . അത്യാധുനിക മിസൈലുകളും യുദ്ധ ഉപകരണങ്ങളും ഘടിപ്പിച്ച യുദ്ധവിമാനങ്ങൾ മണിക്കൂറുകളോളം ഈ മേഖലയിൽ പറന്നതായാണ് റിപ്പോർട്ട്.പീപ്പിൾസ് ലിബറേഷൻ ആർമി പാരസെല്‍ ദ്വീപിൽ സൈനിക പരിശീലനം നടത്തുന്നുവെന്നും ഈ പരിശീലനം മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് മേഖലയിൽ യുഎസ് സൈനിക നീക്കം ശക്തമാക്കിയത്. രാജ്യാന്തര വേദികളിലെ വാക്പ്പോരിലൂടെയും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന മേഖലയിൽ അമേരിക്കയുടെ പടക്കപ്പലുകൾ വെല്ലുവിളിയുമായി എത്തിയതോടെയാണു ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.
തങ്ങളുടെ പരമാധികാരത്തിലുള്ളതെന്ന് അവകാശപ്പെടുന്ന മേഖലകളിലെ, മറ്റു രാജ്യങ്ങളുടെ വ്യോമ, നാവിക സാന്നിധ്യങ്ങളെ എന്നും ശക്തമായി എതിർക്കുന്ന ചൈന മേഖലയിൽ യുഎസ് നടത്തുന്ന ഇടപെടലുകളിൽ അസ്വസ്ഥരാണ്. ദക്ഷിണ ചൈന കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് മേഖലയിൽ ചൈന ചുവടുറപ്പിക്കുന്നത്. ചൈനയും യുഎസും പരസ്പരം പോർവിളികളുമായി മേഖലയിൽ നിലയുറപ്പിച്ചതോടെ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടി നേരിട്ടു.
https://www.facebook.com/Malayalivartha