'ഇഷ്ട ഭക്ഷണം കഴിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെയും ലഭിക്കുന്ന ആനന്ദം പാപമല്ല! ആനന്ദം ഉടലെടുക്കുന്നത് ദൈവത്തില്‍ നിന്നാണ്, അതില്‍ കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ല; മനുഷ്യത്തപരവും ലളിതവും സദാചാരപരവുമായ ആനന്ദത്തെ സഭ എല്ലായ്പ്പോഴും അംഗീകരിക്കുന്നു' പഴയ സങ്കൽപ്പങ്ങളെ തിരുത്തി മാർപ്പാപ്പ, ചർച്ചയായി വാക്കുകൾ

പഴയ സങ്കൽപ്പങ്ങളെ തിരുത്തിക്കൊണ്ട് പുറത്തുവന്ന മാർപ്പാപ്പയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാകുന്നു. ഇഷ്ട ഭക്ഷണം കഴിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെയും മനുഷ്യനു ലഭിക്കുന്ന ആനന്ദം ദൈവികമാണെന്ന് ആഗോള കത്തോലിക്കാ സഭ തലവനും റോം ഭരണാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തുകയുണ്ടായി. "ആനന്ദം ഉടലെടുക്കുന്നത് ദൈവത്തില്‍ നിന്നാണ്, അതില്‍ കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ല.
എല്ലാ ആനന്ദങ്ങളും ദൈവികമാണ്" - എന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. എഴുത്തുകാരന്‍ കാര്‍ലോ പെട്രിനിയുമായുള്ള അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം തുറന്നുപറഞ്ഞത്. 'മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദ മാര്‍ഗങ്ങളെ സഭ അപലപിക്കുന്നു, മറുവശത്ത് മനുഷ്യത്തപരവും ലളിതവും സദാചാരപരവുമായ ആനന്ദത്തെ സഭ എല്ലായ്പ്പോഴും അംഗീകരിക്കുന്നു' എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ നന്നായി ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സാധിക്കുന്നു. ഭക്ഷണത്തില്‍ ആനന്ദമുണ്ട്. അതുപോലെ തന്നെ ലൈംഗിക ആനന്ദമെന്നത് പ്രണയത്തെ കൂടുതല്‍ സുന്ദരവും മനോഹരവുമാക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആയതിനാൽ തന്നെ ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിനു ഉറപ്പ് നല്‍കുന്നതും ലൈംഗികതയാണ്. ലൈംഗികതയെയും അതിലൂടെയുള്ള ആനന്ദത്തെയും അപലപിച്ച സഭയുടെ മുന്‍കാല കാഴ്ചപ്പാടുകള്‍ വളരെയധികം ദോഷം ചെയ്തിട്ടുണ്ട്, അത് ഇന്നും തുടരുന്നു" എന്നും മാര്‍പാപ്പ പറഞ്ഞു. ജീവോല്‍പ്പാദിക്കു വേണ്ടി മാത്രമാണ് ലൈംഗികത എന്ന സഭയുടെ കാഴ്ചപ്പാട് നേരത്തെ നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
https://www.facebook.com/Malayalivartha



























