പൊറുക്കണം! മാപ്പ് എഴുതി നൽകി പ്രശ്നം പരിഹരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്; വിലക്ക് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് പിന്നാലെ അനുമതി, പഴയപടി ദുബായിലേക്ക് സർവീസ്
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ സർവീസുകൾ താത്കാലിക വിലക്ക് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് പിന്നാലെ പ്രശ്നം പരിഹരിച്ച് അധികൃതർ. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന് ദുബൈ എവിയേഷൻ അതോറിറ്റി 15 ദിവസത്തേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി അറിയിച്ചത്. ഇതിനു പിന്നാലെ ഈ വിലക്ക് പിൻവലിച്ചതായി എയർലൈൻസ് അറിയിച്ചു.
അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് സമൂഹമാധ്യമത്തിലൂടെയാണ് വിലക്ക് നീങ്ങിയ വിവരം അറിയിച്ചത്. നാളെ മുതൽ സർവീസുകൾ ഷെഡ്യൂൾ പ്രകാരം നടക്കുന്നതായിരിക്കും. തുടർന്ന് ഇത് സംബന്ധിച്ച ദുബൈ എവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇന്നലെ അർധരാത്രി മുതൽ 15 ദിവസത്തേക്കാണ് ദുബൈ എയർ ഇന്ത്യ എക്സ്പ്രസിന് വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ പല വിമാനങ്ങളും ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്യുകയുണ്ടായി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കോവിഡ് പോസറ്റീവായ രോഗികളെ ദുബൈയിലെത്തിച്ചതിനായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്.
ഇതേതുടർന്ന് സംഭവത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യ വ്യക്തമാക്കി. രണ്ടുതവണ എയർലൈൻസ് ഈ വീഴ്ചവരുത്തിയിരുന്ന. സെപ്റ്റംബർ രണ്ടിന് മുന്നറിയിപ്പ് നൽകിയിട്ടും സെപ്റ്റംബർ നാലിന് ജയ്പൂരിൽ നിന്ന് വീണ്ടും കോവിഡ് രോഗി പോസിറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയാണ് ഉണ്ടായത്. തുടർന്ന് വീഴ്ച സമ്മതിച്ച എയർ ഇന്ത്യ എക്സ്പ്രസ് അതോറിറ്റിക്ക് മാപ്പ് എഴുതി നൽകി. വിലക്കിനു പിന്നാലെ ജയ്പൂരിലെയും ഡൽഹിയിലെയും ഗ്രൗണ്ട് സ്റ്റാഫുകൾക്ക് എതിരെ നടപടിയെടുത്തു. ഇതിന് ശേഷമാണ് സർവീസ് പുനരാംഭിക്കുമെന്ന അറിയിപ്പുണ്ടായത്.
https://www.facebook.com/Malayalivartha