Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ സൗദി ഒരുമിച്ചു തുർക്കിക്കു കൊടുക്കാൻ പോകുന്നത് മുട്ടൻ പണി മലേഷ്യയെ ഒതുക്കി , ഇനി തുർക്കിയുടെ ഊഴം

25 SEPTEMBER 2020 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

അന്തർദേശീയ നയതത്ര ബന്ധത്തിന്റെ വിലയിരുത്തുകാരുടെ അഭിപ്രായത്തിൽ വളരെ അപൂർവവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു സംഭവവികാസമാണ് ഈ അടുത്ത് നടന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെയും ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സൗദി ദേശീയ ദിനാഘോഷവുമായി ബന്ധപെട്ട് ന്യൂഡൽഹിയിലെ സൗദി എംബസിയിൽ കാണപ്പെടുകയുണ്ടായി. നമ്മുടെ രാജ്യത്തിൻറെ വിദേശ കാര്യാ വകുപ്പ് മന്ത്രി ഏറ്റവും ഒടുവിലായി ഏതെങ്കിലും രാജ്യത്തിന്റെ ദേശീയ ദിനത്തിലോ അതിനോടനുബന്ധിച്ചുള്ള സുപ്രധാന പരിപാടിയിലോ പങ്കെടുക്കുന്നത് , 2018 ൽ അന്നത്തെ വിദേശ കാര്യാ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റഷ്യ ദിനത്തോടനുബന്ധിച്ച് ദില്ലിയിലെ റഷ്യൻ എംബസിയിൽ ആണ് . എന്നാൽ റഷ്യയും റഷ്യയും ആയി നമുക്ക് പതിറ്റാണ്ടുകൾ നീളുന്ന നയതന്ത്ര സൈനിക സഹകരണം ആണുള്ളത്. മാത്രമല്ല റഷ്യ നമ്മുടെ രാജ്യത്തിൻറെ ഏറ്റവും അടുത്ത സുഹൃത് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ വര്ഷം നമ്മുടെ വിദേശ കാര്യ വകുപ്പ് മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ന്യൂന പക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയും സൗദി എംബസിയിൽ സന്നിഹിതർ ആയിരുന്നത് വിലയിരുത്തലുകാരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണ്

മുസ്ലീം ലോകത്തിന്റെ വരാനിരിക്കുന്ന ഖലീഫയായി സ്വയം കരുതാൻ ആഗ്രഹിക്കുന്ന തുർക്കിയിലെ ഇസ്ലാമിക പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ, ഐക്യ രാഷ്ട്ര പൊതു സഭ ചർച്ചയ്ക്കിടെ തന്റെ വെർച്വൽ പ്രസംഗത്തിൽ കശ്മീർ “സംഘർഷം” ഒരു “കത്തുന്ന പ്രശ്നമാണ്” എന്ന് വിശേഷിപ്പിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കിയതിനെത്തുടർന്ന് പ്രശ്നം കൂടുതൽ സങ്കീർണ്ണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി സംഭാഷണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആണ് ഞങ്ങൾക്ക് താല്പര്യം എന്നും എർദോഗാൻ കൂട്ടിച്ചേർത്തു. തീർത്തും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായ കശ്മീർ വിഷയത്തിൽ അനാവശ്യമായ ഒരു ഇടപെടൽ ആണ് തുർക്കി നടത്തിയിരിക്കുന്നത്. ഇതിനു ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി അപ്പോൾ തന്നെ രൂക്ഷമായ മറുപടി തിരിച്ചു കൊടുത്തിരുന്നു. എന്നാൽ കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് തുർക്കിയെ അങ്ങനെയങ്ങു വിടാനല്ല ഇന്ത്യൻ സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്

ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും സൗദി എംബസിയിൽ നിയോഗിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി തുർക്കിക്ക് ശക്തമായ സൂചന തന്നെയാണ് നൽകിയിരിക്കുന്നത് , തുർക്കി സൗദി അറേബ്യയുടെ പ്രഖ്യാപിത ശത്രു ആണ്. മുസ്ലിം രാജ്യങ്ങളുടെ ഇടയിൽ സൗദി അറബിയക്കുള്ള ആത്മീയമായ അപ്രമാദിത്വം തട്ടി എടുക്കാനും തുർക്കിയുടെ നേതൃത്വത്തിൽ പുതിയ ഓട്ടോമാൻ ഖിലാഫത് നിർമ്മിക്കുവാനും ആണ് തുർക്കി ശ്രമിക്കുന്നത് . അതിന്റെ ഭാഗമായാണ് ലോക വ്യാപകമായി ആഗോള മുസ്ലിങ്ങളുടെ പ്രശ്നങ്ങളിൽ കയറി തലയിടാനുള്ള ശ്രമങ്ങൾ തുർക്കി നടത്തി വരുന്നത് . എന്നാൽ അതിനു അവർ ഉപയോഗിച്ച് വരുന്ന മാർഗ്ഗങ്ങൾ സമാധാന കാംഷികൾക്കു ഉൾകൊള്ളാൻ കഴിയുന്നതല്ല . കശ്മീരി വിഘടനവാദികൾക്കുള്ള ധനസഹായം മുതൽ ഇന്ത്യൻ യുവാക്കളെ, തീവ്രവാദ സംഘടനകൾക്കു വേണ്ടി റിക്രൂട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതു വരെയുള്ള നടപടികളുമായി തുർക്കി കുറച്ചുകാലമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇനി മുതൽ ഇത്തരം കാര്യങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കാൻ ആവില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്

സൗദി അറേബ്യയും തുർക്കിയും എതിരാളികളാണെന്നത് പ്രസിദ്ധമായ ഒരു വസ്തുതയാണ്. സൗദി മുസ്‌ലിം ലോകത്തിന്റെ നേതാവാണെങ്കിലും ഓട്ടോമൻ സാമ്രാജ്യത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് തുർക്കി സൗദി അറേബ്യ യിൽ നിന്ന് ഇസ്‌ലാമിക മേധാവിത്വം എന്ന പദവി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. വാസ്തവത്തിൽ, സൗദി-തുർക്കി വൈരാഗ്യം സൗദിയും ഇറാനും തമ്മിലുള്ളതിനേക്കാൾ തീവ്രമാണ് , . അടിസ്ഥാനപരമായി, സൗദി അറേബ്യ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി അവശേഷിക്കുന്നു എന്ന ആശയത്തെ തുർക്കി അങ്ങേയറ്റം എതിർക്കുന്നു,

ഇന്ത്യ സൗദി അറേബ്യയുമായി സമഗ്രമായി നിലകൊള്ളുന്നതും , ഒപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഗംഭീരമായി പ്രദർശിപ്പിക്കുന്നതും തുർക്കിയെയും അതിന്റെ കയ്യാൾ ആയ പാകിസ്ഥാനെയും അലോസരപ്പെടുത്തുന്നുണ്ട് . പശ്ചിമേഷ്യയിലെ ഇന്ത്യയുടെ വിദേശനയം നിലവിൽ വൻ വിജയമാണ്, ഗൾഫ് രാജ്യങ്ങൾ കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി സഹകരിക്കുന്നുവെന്ന് നമ്മൾ ഉറപ്പുവരുത്തിയിട്ടുണ്ട് , . ആഗോളതലത്തിൽ പാകിസ്ഥാന് കശ്മീർ വിഷയത്തിൽ ഇപ്പോൾ ഉള്ള ഒരേയൊരു കക്ഷി തുർക്കി മാത്രമാണ്, ചൈന പോലും കശ്മീർ വിഷയത്തിൽ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ് . സൗദിയുടെ നേതൃത്വത്തിലുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക രാജ്യങ്ങളും കശ്മീരിനെക്കുറിച്ച് കടുത്ത പരാമർശം നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്

അതിനാൽ ഇന്ത്യ ഇപ്പോൾ സൗദി അറേബ്യയുമായി ചേർന്നതിലൂടെ തുർക്കിയെയും പാകിസ്ഥാനെയും ഒരുമിച്ചു നേരിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയുടെ ഇന്ത്യയുടെ സ്ഥാനപതി സൗദ് എം അൽ സതി കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയെ തങ്ങളുടെ “ഉറ്റസുഹൃത്തും ഒരു പ്രധാന തന്ത്രപരമായ പങ്കാളിയും” എന്നാണ് വിശേഷിപ്പിച്ചത് പരസ്പര ബഹുമാനവും സംയോജിത താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി ഇരു രാജ്യങ്ങൾക്കും സാംസ്കാരിക, സാമൂഹിക, സാമ്പത്തിക ഇടപെടലും തന്ത്രപരമായ പങ്കാളിത്തവും ഉണ്ട് സൗദി വക്താവ് വ്യക്തമാക്കി

പുതിയ ഒരു രാഷ്ട്രീയ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തുർകിയെയും പാകിസ്താനെയും ഒരുമിച്ചു നേരിടുവാൻ ഇന്ത്യക്കു ശക്തനായ ഒരു പങ്കാളിയെയാണ് സൗദി അറബിയയിലൂടെ ലഭിച്ചിരിക്കുന്നത്. സൗദി അറേബ്യ വെറുമൊരു രാജ്യം അല്ലെന്നും ഇസ്ലാമിക രാജ്യങ്ങളുടെ ആത്മീയ നേതാവാണെന്നും ഉള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുർക്കിയുടെ മേലുള്ള വലിയ മേൽക്കൈ തന്നെയാണ് .

ഒരേ സമയം ഇന്ത്യയോടും സൗദിയോടും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് തുർക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ‌ ആഭ്യന്തര കാര്യമായ കാശ്മീരിൽ അനാവശ്യമായി ഇടപെടുകയും ഇന്ത്യയിലെ ചെറുപ്പക്കാരെ തീവ്ര വാദത്തിലേക്കു ആകർഷിക്കുകയും ചെയ്യുന്ന ഒരു ശത്രു രാജ്യമാണ് തുർക്കി. എന്നാൽ സൗദിയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക രാജ്യങ്ങൾക്കു മേൽ ഉള്ള അവരുടെ ആത്‌മീയ മേധാവിത്വത്തിനെതിരെ കനത്ത വെല്ലു വിളി ആണ് തുർക്കി നടത്തുന്നത്. ഇതോടു കൂടി ഈ രണ്ടു രാജ്യങ്ങളും തുർക്കിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. അതിനാൽ ആക്രമണം തീർച്ചയായും കനത്തതായിരിക്കും. അനാവശ്യമായി ഇന്ത്യയെ ചൊറിയാൻ വന്ന മലേഷ്യ ഇന്ന് സാമ്പത്തിക ഉപരോധത്താൽ വലയുകയാണ്. അതിനോടൊപ്പമോ അതിനേക്കാൾ വലുതോ ആയ ഒരു തിരിച്ചടി തന്നെയാണ് തുർക്കിയെയും കാത്തിരിക്കുന്നത്. പ്രേത്യേകിച്ചു ഇന്ത്യ - സൗദി എന്ന രണ്ട്‌ ശക്തന്മാർ ഒരുമിച്ച സ്ഥിതിക്ക്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (2 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (2 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (2 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (3 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (3 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (3 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (3 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (6 hours ago)

കുംഭം രാശി: വിഷുഫലം 2026  (7 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (7 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (7 hours ago)

Malayali Vartha Recommends